നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ...! പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കൽ ഇനി നിര്‍ബന്ധമല്ല, ഔട്ട്ഡോറിലും ഇന്‍ഡോറിലും ഇനി മാസ്ക്ക് ധരിക്കല്‍ ഇഷ്ടാനുസരണമാകാം.., ഇനി മാസ്ക്ക് വേണമെങ്കിൽ ധരിക്കാം ഇല്ലെങ്കിൽ നോ പ്രോബ്ലം
കൊവിഡിൽ ആകെ പെട്ടിരിക്കുകയായിരുന്ന പ്രവാസികൾക്ക് ആശ്വാസമെന്നോളമാണ് ഗൾഫ് രാഷ്ട്രങ്ങളിൽ നിയന്ത്രണ ഇളവുകൾ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ സന്ദർശിക്കാൻ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിടത്താണ് ഇപ്പോൾ യാത്രാ നിയന്ത്രണങ്ങളിൽ ഉൾപ്പെടെ ഉളവുകൾ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കൽ ഉൾപ്പെടെ ഇപ്പോഴും പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.
എന്നാൽ ഇതിനെ എല്ലാം തിരിത്തിക്കുറിച്ച് രണ്ടു വര്‍ഷത്തിനൊടുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയിരിക്കുകയാണ് ബഹ്റൈൻ. ഔട്ട്ഡോറിലും ഇന്‍ഡോറിലും ഇനി മാസ്ക്ക് ധരിക്കല്‍ ഇഷ്ടാനുസരണമാകാം.അതായത് താൽപ്പര്യമുള്ള ഇനിമുതൽ മാസ്ക്ക് ധരിച്ചാൽ മതി.
ഏറെ പ്രധാനമായി കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ഏർപ്പടുത്തിയ പ്രതിരോധ മാർഗമാണ് അപ്പോൾ നിര്‍ബന്ധമല്ലാതാക്കിയിരിക്കുന്നത്. കൊവിഡ് കേസുകൾ കുറഞ്ഞതിനാലാകാം ഇങ്ങനെയൊരു തീരുമാനം. കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞിട്ടുണ്ട്.ഇനി മാസ്ക്ക് വേണമെങ്കിൽ ധരിക്കാം ഇല്ലെങ്കിൽ നോ പ്രോബ്ലം.
അതേസമയം, കോവിഡ് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നടപ്പാക്കിയിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം ഒഴിവാക്കാനും തീരുമാനിച്ചു.
ഭാവിയില്‍ വേണ്ടി വന്നാല്‍ വീണ്ടും നടപ്പാക്കുമെന്നും മെഡിക്കല്‍ സമിതി അറിയിച്ചു. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മാസ്ക് ധരിക്കല്‍ നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സന്ദര്‍ശിക്കുമ്പോള്‍ മാസ്ക്ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് മെഡിക്കല്‍ സമിതി അറിയിപ്പില്‍ വ്യക്തമാക്കി.
രാജ്യം ഇതുവരെ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികള്‍ ഫലപ്രദമാണെന്നും സമിതി വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനമാക്കി റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീന്‍ വിഭാഗങ്ങളായി തിരിച്ചാണ് തുടക്കത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. പിന്നീട് ഐ.സി.യുവില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റി.
https://www.facebook.com/Malayalivartha