എത്ര കിട്ടിയാലും പാഠം പഠിക്കില്ല.....! സൗദിയിൽ പ്രവാസിയുൾപ്പെടെയുള്ള പതിനഞ്ചംഗ സംഘം പിടിയിൽ, വീടുകളും കടകളും ലക്ഷ്യം വെച്ച് സകലതും അടിച്ച് മാറ്റും, ഒരുതരി വയറുപോലും ബാക്കിവയ്ക്കാതെ കടന്നുകളയും...!
ക്രൂര കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും, കൊള്ള, അഴിമതി എന്നീ തട്ടിപ്പുകളും മറ്റും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നടപടികളാണ് സൗദി അറേബ്യ നടപ്പിലാക്കി വരുന്നത്. മിക്ക കേസുകളിലും പ്രവാസികൾ ഉൾപ്പെടെ പ്രതികളാകാറുണ്ട്. ചിലർ തടവ് ശിക്ഷയ്ക്ക് വിധേയരായി ഇപ്പോളും അഴിക്കുള്ളിൽ കഴിയുന്നു. ഇത്തരം ഉദാഹരണങ്ങളെല്ലാം കൺമുന്നിലുണ്ടായിട്ടാണ് ഇത്തരം ചെയ്തികളിൽ പ്രവാസികൾ വീണ്ടും ഏർപ്പെടുന്നുത്.
സൗദിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടുന്ന കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്.പതിനഞ്ചംഗ സംഘമാണ് പിടിയിലായിരിക്കുന്നത്.പ്രതികളിൽ ആറു പേർ ബംഗ്ലാദേശി പൗരന്മാരാണ്. ബാക്കിയുള്ളവരിൽ ഒരു ഇന്ത്യക്കാരനും എട്ടു സൗദി പൗരന്മാരുമാണെന്ന് അൽ ബഹ പൊലീസ് മാധ്യമ വക്താവ് പറഞ്ഞു.
വീടുകളും കടകളും വിശ്രമ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത്. കടകളിൽ നിന്നും വീടുകളിൽ നിന്നും വിശ്രമകേന്ദ്രങ്ങളിൽ നിന്നും ചെമ്പ് കേബിളുകൾ,ഗ്യാസ് സിലിണ്ടറുകൾ, എയർ കണ്ടീഷണറുകൾ എന്നിവ ഇവർ മോഷ്ടിച്ചതായി അൽ ബഹ പൊലീസ് വക്താവ് സൂചിപ്പിച്ചു . അൽ ബഹ മേഖലയിലെ അൽ മഖ്വ ഗവർണറേറ്റിലെ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സൗദി അറേബ്യയിൽ വിവിധ കേസുകളിൽ കഴിഞ്ഞ ദിവസം നാലു പേർക്കു കൂടി വധശിക്ഷ നടപ്പാക്കിയിരുന്നു. മൂന്നു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സിയാദ് ബിൻ അഹ്മദ് അൽ ഹർബി എന്ന സൗദി പൗരനെ മക്ക പ്രവിശ്യയിൽ വധശിക്ഷയ്ക്കു വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചെന്നും മറ്റൊരാളിന്റെ കാറിൽ മനപ്പൂർവം വാഹനമിടിപ്പിച്ചശേഷം ഫോണും പണവും കവർന്നെന്നും അധികൃതർ വ്യക്തമാക്കി.രണ്ടു കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോകുകയും ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഇസ്‌ലാം അബുൽ ഫതൂഹ് എന്ന ഈജിപ്ഷ്യൻ പൗരനെയും വീടുകൾ കൊള്ളയടിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരിമരുന്ന് കൈവശം വയ്ക്കുകയും ചെയ്തതിന് ബന്ദർ ഫൗസ് അദോസരി, അബ്ദുല്ല സഅദ് റബീഅ എന്നീ സൗദി പൗരന്മാരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റം ചെയ്തതായി നാലു പേരും സമ്മതിച്ചതിനെത്തുടർന്ന് വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയായിരുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ വച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്.
https://www.facebook.com/Malayalivartha