പ്രവാസികൾക്ക് അവസരങ്ങൾ...ഒഴുകിയെത്തിയത് കോടികൾ, ദുബായില്‍ മാസ് ലുക്കിയില്‍ സ്യൂട്ടും ബൂട്ടുമണിഞ്ഞ് എം കെ സ്റ്റാലിൻ പോയത് ചുമ്മാതല്ല, ഗെറ്റപ്പ് മാത്രം പോര പിണറായി സഖാവേ....പ്രവാസിക്ഷേമത്തിന് പേരിനെങ്കിലും എന്തെങ്കിലും ചെയ്യണം, എം കെ സ്റ്റാലിന്റെ യു.എ.ഇ. സന്ദര്‍ശനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപം...!

ദുബായില്‍ മാസ് ലുക്കിയില്‍ സ്യൂട്ടും ബൂട്ടുമണിഞ്ഞ് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രവാസികൾ ഈ ചിത്രങ്ങൾ കണ്ടുവെന്ന് വിശ്വസിക്കുന്നു.തൂവെള്ള വസ്ത്രമണിഞ്ഞാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്ന് പൂര്‍ണമായും വ്യതസ്തനായി സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ് ലുക്കിലായിരുന്നു അദ്ദേഹം ദുബായി സന്ദര്‍ശിച്ചത്.
ചുമ്മാതെ സ്റ്റൈൽ കാണിക്കാനായിരുന്നില്ല അദ്ദേഹത്തിന്റെ ദുബൈ സന്ദർശനം .വികസന കാര്യത്തിലും ജനക്ഷേമ പദ്ധതികൾക്കും പേരുകേട്ട സംസ്ഥാനമാണ് തമിഴ് നാട്.മുല്ലപ്പെരിയാർ വിഷയത്തിൽ മാത്രമാണ് കേരളത്തിന് തമിഴ് നടിനോട് കടുത്ത വിയോജിപ്പുള്ളത്.അവിടുത്തെ ജനക്ഷേമ പദ്ധതികൾക്ക് കൈയ്യടിക്കാത്ത ആളുകളുണ്ടാകില്ല.അപ്പോൾ പറഞ്ഞുവരുന്നത് അദ്ദേഹത്തിന്റെ ദുബൈ സന്ദർശനത്തെ പറ്റിയാണ്.
യുഎഇ മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായും ചര്‍ച്ച നടത്തിയ അദ്ദേഹം തമിഴ്‌നാട്ടില്‍ പ്രവാസി നിക്ഷേപം ഉറപ്പാക്കിയാണ് മടങ്ങിയത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള സ്റ്റാലിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഇത്. സന്ദര്‍ശനം പൂര്‍ണവിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അടിപൊളി ലുക്കില്‍ ദുബായില്‍ എത്തിയ സ്റ്റാലിന്‍ മടങ്ങുന്നതും ശരിക്കും സ്റ്റൈല്‍ മന്നനായാണ്. കാരണം വെറുതേ ദുബായില്‍ പോയി മടങ്ങുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച് തമിഴ്‌നാട് വികസനം ഉറപ്പാക്കാന്‍ പാകത്തിന് നിക്ഷേപ ധാരണാപത്രം ഒപ്പിട്ടു കൊ്ണ്ടാണ്. എം.കെ. സ്റ്റാലിന്റെ യു.എ.ഇ. സന്ദര്‍ശനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപമാണ്.
അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആറ് പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി 6100 കോടിയുടെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചു. ഇതുവഴി 14,700 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ഇവിടെ കേരളത്തിലുള്ള നേതാക്കളും അടുത്തിടെ ദുബായി സന്ദർശിച്ചിരുന്നു.സ്യൂട്ടും കോട്ടും ഇട്ടുപോയി എന്ന് മാത്രം. പ്രവാസി ക്ഷേമത്തിനായി അല്ലെങ്കിൽ നിക്ഷേപത്തിനായി പേരിന് പോലും ഒന്നും കേട്ടില്ല.അടച്ച് ആക്ഷേപിക്കുവല്ല കേട്ടോ...ഇത്രയൊക്കെ അവസരങ്ങളുണ്ടായിട്ടും,മറ്റ് സംസ്ഥാനങ്ങൾ പ്രയോജന പ്രധമായി അത് വിനിയോഗിക്കുമ്പോൾ പറയാതിരിക്കാൻ പറ്റുന്നില്ല.
വരും മാസങ്ങളില്‍ കൂടുതല്‍ നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിന്‍ പറഞ്ഞു. ലുലുഗ്രൂപ്പുമായി 3500 കോടിയുടെ നിക്ഷേപകരാറിലാണ് ഒപ്പുവെച്ചത്. 2500 കോടി നിക്ഷേപത്തില്‍ രണ്ട് ഷോപ്പിങ് മാളുകളും 1000 കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്‌കരണശാലയും ലുലു തമിഴ്‌നാട്ടില്‍ സ്ഥാപിക്കും.നോബിള്‍ സ്റ്റീല്‍സുമായി 1,000 കോടിയുടെയും ടെക്‌സ്റ്റൈല്‍ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍, ചരക്ക് കൈമാറ്റ കമ്ബനിയായ 'ഷറഫ്' ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളില്‍ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വെല്‍ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























