'സ്മാർട്ട്' മാറ്റങ്ങൾക്ക് ദുബൈയിൽ തുടക്കം..! ഇതുവരെ കാണാത്ത കലാവിരുന്നുകളും പുതുമകളും, ദുബൈ എക്സ്പോ സമാപിക്കുമ്പോൾ പുലരുംവരെ ആഘോഷം, അമ്പത്തിയാറ് രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ പ്രഫഷനൽ കലാകാരന്മാർ പങ്കെടുക്കും, പ്രവാസികൾ ആഹ്ലാദത്തിൽ
ആഗോള തലത്തില്‍ ശ്രദ്ധേയമായി മാറിയ ദുബൈ എക്സ്പോ സമാപിക്കുമ്പോൾ പുലരുംവരെയുള്ള ആഘോഷവുമായി എക്സ്പോ സമാപനംമറ്റൊരു ചരിത്രമാക്കാൻ സംഘാടകർ. 192 രാജ്യങ്ങൾ പങ്കെടുത്ത 182 ദിനങ്ങളിലെ ആഘോഷം പുതുമ സമ്മാനിച്ചപ്പോൾ സമാനതകളില്ലാത്ത 'സ്മാർട്' മാറ്റങ്ങൾക്കൂടിയാണ് ദുബായിൽ തുടക്കമായത്.
അടുത്ത എക്സ്പോയ്ക്ക് വേദിയാകുന്ന ജപ്പാനിലെ ഒസാകയിലെ സംഘാടകർക്ക് എക്സ്പോ പതാക ദുബായ് കൈമാറും. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയാണ് ഒസാക എക്സ്പോ.പുലരുംവരെയുള്ള ആഘോഷവുമായി എക്സ്പോ സമാപിക്കുമ്പോൾ ലോകം ഇതുവരെ കാണാത്ത കലാവിരുന്നുകളും പുതുമകളുമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
56 രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ പ്രഫഷനൽ കലാകാരന്മാർ പങ്കെടുക്കും. സന്ധ്യയ്ക്കും രാത്രി 12നും പുലർച്ചെ 3നും കരിമരുന്നു പ്രയോഗവും ലേസർ ഷോയുമുണ്ടാകും.തിരക്ക് കുറയ്ക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും പാതകൾ, പാർക്കിങ്ങുകൾ, വേദികൾ എന്നിവിടങ്ങളിൽ വിപുല ക്രമീകരണങ്ങൾ ആരംഭിച്ചു.
നാളെയും മറ്റന്നാളും മെട്രോ പകലും രാത്രിയും സർവീസ് നടത്തും.സന്ദർശകർ കഴിയുന്നതും പൊതുവാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.മെട്രോയിൽ വന്ന് എക്സ്പോ വേദിയിലിറങ്ങാം.കാറിൽ വരുന്നവർ ജബൽ അലി മെട്രോ സ്റ്റേഷനിൽ പാർക്ക് ചെയ്ത് മെട്രോയിൽ വരാൻ സൗകര്യമുണ്ട്. എക്സ്പോ പാർക്കിങ്ങിലെ തിരക്ക് കുറയ്ക്കാൻ ഇതു സഹായിക്കും. ദുബായിലെ 9 മേഖലകളിൽ നിന്ന് എക്സ്പോ വേദിയിലേക്ക് സൗജന്യ സർവീസാണ്.
കാർ പാർക്കിങ്ങുകളിൽ നിന്ന് ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയ്നബിലിറ്റി ഗേറ്റുകളിലേക്കും ഗേറ്റുകളെ ബന്ധിപ്പിച്ചും സർവീസുകളുണ്ട്. തിരക്ക് കണക്കിലെടുത്ത് ടൂറിസ്റ്റ് ബസുകളും ഒരുക്കിയിട്ടുണ്ട്.അബുദാബി, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നും സർവീസുകളുണ്ട്.എക്സ്പോയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എത്തിയത് 10 ലക്ഷത്തിലേറെ സന്ദർശകർ.
കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണവും ഉയർന്നു. ഒക്ടോബർ ഒന്നിനു തുടങ്ങിയ മേളയിൽ 2.3 കോടി സന്ദർശകർ എത്തിയതായാണ് കണക്ക്. രണ്ടരക്കോടിയിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
റിയാദില്‍ വേള്‍ഡ് എക്സ്പോ 2030 നടത്താനുള്ള താല്‍പര്യം വെളിപ്പെടുത്തി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപനം നടത്തിയിരുന്നു.ലോകത്തെ വിസ്‌മയിപ്പിച്ച ദുബൈ എക്സ്പോ നഗരിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയ പവിലിയനിലൊന്ന് സൗദിയുടേതായിരുന്നു.
4.8 ദശലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചതായാണ് ഔദ്യോഗിക കണക്ക്. സൗദിയുടെ സമ്ബന്നമായ ചരിത്രത്തെയും സംസ്കാരത്തെയും പ്രകൃതിയിലെ വിസ്മയ കാഴ്ചകളും പ്രദര്‍ശിപ്പിച്ച് ആറ് നിലകളിലായി ഒരുക്കിയ പ്രത്യേക പവിലിയന്‍ ഏറെ ശ്രദ്ധേയമായിരുന്നു.
https://www.facebook.com/Malayalivartha