ഭാര്യ വീട്ടു ജോലിക്ക് നിൽക്കുന്ന വീട്ടിലെത്തി വഴക്കിട്ടു; വഴക്ക് കയ്യാങ്കളിയിലേക്കും അടിയിലേക്ക് നീങ്ങി; വീട്ടുടമസ്ഥൻ പിടിച്ച് മാറ്റുന്നതിനിടയിൽ സംഭവിച്ചത് മറ്റൊന്ന്; ഭാര്യയെ കത്തി കോൺഡിഫ് കുത്തിവീഴ്ത്തി ഭർത്താവിന്റെ കൊടുംക്രൂരത; ഒടുവിൽ സംഭവിച്ചത്
2021 ഓഗസ്റ്റ് മാസത്തിൽ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. യുഎഇയിലാണ് ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവം നടന്നത് ജുമൈറയിലുള്ള ഒരു വിദേശിയുടെ വസതിയില്‍ വെച്ചായിരുന്നു നാടകീയമായ കൊലപാതക ശ്രമം നടന്നത് . ഇവിടെ വീട്ടുജോലിക്കാരിയായിരുന്നു പ്രവാസി വനിത. ജോലിക്ക് നിൽക്കുന്ന വീട്ടിലെത്തി അവരുടെ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയറ്റിരുന്നു. കേസ് രേഖകള്‍ ഈ കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നു .
കൊലപാതക ശ്രമത്തിനിരയായ വീട്ടുജോലിക്കാരി യൂറോപ്യന്‍ വനിതയുടെ വീട്ടിൽ താമസിക്കുകയായിരുന്നു . ജോലിക്കാരിയുടെ ഭര്‍ത്താവ് ഇവിടെ വരാറുണ്ടായിരുന്നു. പക്ഷെ വീട്ടില്‍ കയറാന്‍ ഉടമ അനുവാദം കൊടുത്തിരുന്നില്ല . വീടിന്റെ ഗേറ്റിന് സമീപത്തു നിന്ന് ഇരുവര്‍ക്കും സംസാരിക്കാനുള്ള അനുവാദമേ കൊടുത്തിരുന്നുള്ളു.
എന്നാൽ ആ ദിവസം സംസാരിക്കുന്നതിനിടയിൽ വീടിന്റെ മുന്നില്‍ നിന്ന് ഇരുവരും തര്‍ക്കിക്കാന്‍ തുടങ്ങി. വഴക്ക് പതുക്കെ കൈയാങ്കളിയിലെത്തി. ഇതോടെ വീട്ടുടമ ഇറങ്ങിച്ചെന്ന് ഭര്‍ത്താവിനോട് പോകാന്‍ പറയുകയും ചെയ്തു . എന്നാൽ ഈ വാക്കുകൾ കേൾക്കാതെ അയാള്‍ കൈയില്‍ കരുയിരുന്ന കത്തിയെടുത്ത് ജോലിക്കാരിയെ കുത്തി വീഴുത്തുകയായിരുന്നു .
കഴുത്തില്‍ ഉള്‍പ്പെടെ ശരീരത്തില്‍ പല സ്ഥലങ്ങളിലായി നിരവധി തവണ ഇയാള്‍ കുത്തി വീഴ്ത്തി . വീട്ടുടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്, ആംബുലന്‍സ് സംഘങ്ങൾ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു
യുവതി പിന്നീട് ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു . കുത്തിയതോടെ ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു . തുടര്‍ന്ന് ഇയാളുടെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയും ചെയ്തു . അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha