യു.എ.ഇ കുതിക്കുന്നു, ഇനി പഴയത് പോലെയല്ല...ഒരു ചുവടുകൂടി മുന്നോട്ട്, പുതിയ നിയമം പ്രഖ്യാപിച്ച് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം
ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഡിജിറ്റല്‍ വത്കരണത്തിന്റെ പാതയിലേക്ക് ചുവട് വയ്ക്കുകയാണ്. കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കാനും ലഭ്യമായ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ച് 'സര്‍വീസസ് 360' പദ്ധതിയുമായി ദുബായ് രംഗത്തെത്തിയിരുന്നു. ഇതുവഴി സർക്കാൻ സേവനങ്ങൾ എഴുപ്പമാക്കുക മാത്രമല്ല, സമയം ലാഭിക്കാനും സാധിക്കുന്നു. ഈ സംവിധാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്. പറഞ്ഞുവരുന്ന് യു.എ.ഇയിലെ പുതിയ നിയമത്തെ പറ്റിയാണ്.
ഡിജിറ്റല്‍ വത്കരണത്തിനായി യു.എ.ഇ ഒരു പടികൂടി മുന്നോട്ട് പോയിയിരിക്കുകയാണ്. ദുബൈയിലെ പൊതു-സ്വകാര്യ സേവനങ്ങള്‍ കൂടി നിലവിൽ ഡിജിറ്റല്‍ വത്കരിക്കാന്‍ പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുകയാണ്. പുതിയ നിയമപ്രകാരം ദുബൈയിലെ ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനം ലഭ്യമാക്കും.
ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഡിജിറ്റൽ പരിവർത്തനത്തിന് വേഗംകൂട്ടുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഇതെന്ന് മീഡിയ ഓഫീസും വ്യക്തമാക്കി.
ദുബായ് കോടതിയും പബ്ലിക് പ്രോസിക്യൂഷനും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളും സർക്കാരിതര സ്ഥാപനങ്ങളും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.നിയമം അനുസരിച്ച്, നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്തൃ സൗഹൃദമായിരിക്കണമെന്ന് വ്യക്തമാക്കി.കാഴ്ച പരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ ഫീസ് നല്‍കാതെ തന്നെ ഈ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് നിയമത്തിൽ പറയുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ അറബി, ഇന്‍ഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കണമെന്ന് അനുശാസിക്കുന്നു. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി സ്ഥാപനങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ സേവനം സര്‍ക്കാര്‍ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാര്‍ നല്‍കാമെന്നും നിയമം വ്യക്തമാക്കുന്നു.
മാത്രമല്ല ദുബൈ ഡിജിറ്റല്‍ അതോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സേവനം നല്‍കേണ്ടത്. ബില്ലുകളും വാടക കരാറുകളും അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ നിറവേറ്റുന്നതിന് ഡിജിറ്റൽ സേവന സംവിധാനങ്ങൾ ഇതിനകം തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്.
അതേസമയം ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം സേവനങ്ങള്‍ തേടി സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടി വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യം ഉദ്ദേശിച്ചാണ് 'സര്‍വീസസ് 360' പദ്ധതി കൊണ്ടുവന്നത്.ഇതിന് പിന്നാലെയാണ് പൊതു-സ്വകാര്യ സേവനങ്ങള്‍ കൂടി നിലവിൽ ഡിജിറ്റല്‍ വത്കരിക്കാന്‍ പുതിയ നിയമം യു.എ.ഇ പുറപ്പെടുവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha