പ്രവാസികളോട് എന്തിന് ഈ ചതി, ഒരു മര്യാത വേണ്ടേ..., എയര്‍ഇന്ത്യയുടെ തോന്നിവാസത്തിനെതിരെ രോക്ഷം പുകയുന്നു
മുന്നറിയിപ്പ് നൽകാതെ യാത്രാ സമയത്തിൽ മാറ്റം വരുത്തി പ്രവസികളെ ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ രോഷം പുകയുന്നതിനിടയിൽ അടുത്ത പ്രശ്നം തലപൊക്കുന്നു. യാത്രക്കാരെ വലയ്ക്കുന്ന സംഭവങ്ങൾ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതേ തെറ്റ് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഖത്തറില്‍ നിന്നും കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാത്രിയില്‍ പുറപ്പെടേണ്ടിയിരുന്നു എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇത് മൂലം നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.രാത്രി എട്ട് മണിയോടെ ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് വെള്ളിയാഴ്ച പുലര്‍ന്നിട്ടും ദോഹയില്‍ നിന്നും പുറപ്പെടാതെ 150ഓളം യാത്രക്കാരെ വലക്കുന്നത്.
സാങ്കേതിക തകരാര്‍ കാരണമാണ് യാത്ര വൈകുന്നതെന്നാണ് അധികൃതര്‍ യാത്രക്കാരോട് വിശദീകരിച്ചത്. ഒടുവില്‍ വെള്ളിയാഴ്ചപുറപ്പെടുമെന്ന അറിയിപ്പില്‍ വിശ്വസിച്ച് കാത്തിരിപ്പിലാണ് പ്രവാസികൾ.വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ ബോര്‍ഡിങ് പാസ് ലഭിച്ച് യാത്രക്ക് ഒരുങ്ങവെയാണ് വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്.
മണിക്കൂറുകള്‍ പിന്നിട്ടിട്ടും എപ്പോള്‍ പുറപ്പെടാന്‍ കഴിയും, ബദല്‍ യാത്രാ സംവിധാനം ഒരുക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ എയര്‍ ഇന്ത്യ അധികൃതരില്‍ നിന്നും വ്യക്തമായ വിശദീകരണമില്ലെന്നതും ഉത്തരാദിത്വമില്ലായ്മ തെളിയിക്കുന്നതാണ്.പ്രവാസികളെ ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി ഇതാദ്യമായല്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്.
നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്നറിയിപ്പ് പോലുമില്ലാതെ വിമാനം നേരത്തെ പോയ സംഭവവും ഉണ്ടായിട്ടുണ്ട്.ഇതിൽ പ്രതിഷേധം ഉയർത്തി യാത്രക്കാർ രംഗത്തെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ ഈ നടപടി യാത്രക്കാരെ സംബന്ധിച്ച് എത്രത്തോളം നഷ്ടവും ബുദ്ധിമൂട്ടും ഉണ്ടാക്കുന്ന കാര്യമാണിത്.
ഖത്തറിലേക്ക് പോകേണ്ടിരുന്ന യാത്രക്കാരാണ് ഇത്തരത്തിൽ ദുരിതത്തിലായത്. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രെസ് രാവിലെ 6 മണിക്ക് പുറപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായത്. ഇതോടെ ജോലിക്ക് ജോയിന്‍ ചെയ്യേണ്ടതടക്കം നിരവധി യാത്രക്കാര്‍ ദുരിതത്തിലായത്. വിമാനം നേരത്തെ എത്തിയത് സംബന്ധിച്ച് മെയില്‍ വഴി സന്ദേശം നല്‍കിയിരുന്നുവെന്നാണ് എയര്‍ ഇന്ത്യ നല്‍കിയ വിശദീകരണം.
എന്നാല്‍ ഇ-മെയില്‍ സന്ദേശം ആര്‍ക്കും ലഭിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്. മുന്‍പ് വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ ദുബായ് വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സംഭവങ്ങൾ ശേഷമാണ് വീണ്ടും എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥ തുടരുന്നത്.
https://www.facebook.com/Malayalivartha