പ്രവാസി ജോലി സ്ഥലത്തിന് സമീപം മരിച്ച നിലയില്‍, കാണാതായ രാജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് സുഹൃത്തുക്കള്‍
പ്രവാസലോകത്ത് നിന്നും അതി ദുഖകരമായ വാർത്ത. സൗദി ദമാമില്‍ കാണാതായ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടൂര്‍ മേലൂട് കണിയാംകോണത്ത് വടക്കേതില്‍ പുഷ്‌കരന്റെ മകന്‍ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയൊമ്പത് വയസായിരുന്നു. ജോലി സ്ഥലത്തിന് സമീപമാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇദ്ദേഹം ഒമ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം. അന്നേ ദിവസം താമസസ്ഥലത്ത് നിന്ന് പോയ രാജേഷിനെ പിന്നീട് കാണാതായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേർന്ന് രാജേഷിനെ കണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമം ആരംഭിക്കുകയായിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിനിടയിലാണ് ജോലി സ്ഥലത്തിനടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിടത്തില്‍ രാജേഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇത്തരത്തിലാണ് മരണവുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
എന്നാൽ ഇത്തരത്തിൽ ആത്മഹത്യയിലേക്ക് നയിച്ച കരണമെന്തെന്ന് വ്യക്തമല്ല. എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്നോ,അതോ ജോലി സ്ഥലത്തെ എന്തെങ്കിലും പ്രശ്നമാണോ ഇതിന് കാരമെന്ന് ഒന്നും തന്നെ വ്യക്തമല്ല. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയയ്ക്കും. രശ്മിയാണ് രാജേഷിന്റെ ഭാര്യ. നിരഞ്ജന്‍ രാജ് മകനാണ്.
https://www.facebook.com/Malayalivartha