സൗദി വിഷൻ 2030...! മക്കയിൽ സേവനമനുഷ്ഠിക്കാൻ വനിതാ സന്നദ്ധപ്രവർത്തകരും, ട്രാൻസലേറ്ററായും ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനും പ്രായമായ വരെ സഹായിക്കാനും ഇനി മക്കയിൽ ഇവരുണ്ടാകും...!

സൗദി വിഷൻ 2030 സ്ത്രീകളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യം കാണുന്നതിന്റെ ഭാഗമായി മദാനിൽ മക്ക ഗ്രാൻഡ് മസ്ജിദിൽ വളണ്ടിയർമാരായി 1018 വനിതകൾ.ജനറൽ പ്രസിഡൻസിയാണ് ഇവരെ തെരഞ്ഞെടുത്തത്. ട്രാൻസലേറ്ററായും ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനും പ്രായമായ വരെ സഹായിക്കാനുമാണ് വനിതാ വളണ്ടിയർമാർക്ക് നിർദേശം നൽകിയത്.
ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പ്ലാറ്റ്‌ഫോം ഫോർ വളണ്ടിയർ വർക്കിലൂടെ ആണ് വനിതകളെ റിക്രൂട്ട് ചെയ്തത്. ആഴ്ചയിൽ എല്ലാ ദിവസവും നാല് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവർ സേവനം അനുഷ്ഠിക്കണം.വിശുദ്ധ റമദാൻ മാസത്തിൽ പദ്ധതിയുമായി സഹകരിക്കുന്ന ചാരിറ്റി കളുടെ എണ്ണം 14 ആയി വർധിച്ചു. സർക്കാരും വനിതാ ചാരിറ്റികളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 സംരംഭത്തിലാണ് സൗദി വനിതകള്‍ക്ക് വിവിധ മേഖലകളില്‍ മുന്നേറാന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. മുമ്പ്, പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജോലികള്‍ ഇതോടെ സ്ത്രീകള്‍ക്കും ചെയ്യാന്‍ കഴിയും.2019 ലാണ് സൗദി സ്ത്രീകള്‍ക്ക് സേനയിലേയ്ക്ക് അനുമതി നല്‍കുന്നെന്ന ആദ്യ പ്രഖ്യാപനം ഉണ്ടായത്.
പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് രാജ്യം വിടാമെന്ന് സൗദി പറഞ്ഞ അതേ വര്‍ഷം തന്നെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്.രാജ്യത്തെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഏകീകൃത പ്രവേശന പോര്‍ട്ടല്‍ വഴി സൈന്യത്തില്‍ തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
സായുധ സേനയില്‍ ചേരാന്‍ ഒരു സ്ത്രീയ്ക്ക് 21 നും 40 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. 155 സെമീറോ അതില്‍ കൂടുതലോ ഉയരം ഉണ്ടായിരിക്കണം.സൈനികര്‍, ലാന്‍സ് കോര്‍പ്പറലുകള്‍, കോര്‍പ്പറലുകള്‍, സെരജന്റുകള്‍, സ്റ്റാഫ് സെരജന്റുകള്‍ എന്നീ തസ്തികകളിലേയ്ക്ക് സൗദി വനിതകളെ നിയമിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























