സൗദിക്ക് പുറത്തേക്ക് പണം അയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ബാങ്കുകളിൽ ഏർപ്പെടുത്തിയ ഈ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ എല്ലാം തന്നെ പൂർണ്ണമായി പിന്‍വലിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക്, പുതിയ തീരുമാനങ്ങൾ അറിയാം..
സാമ്പത്തിക തട്ടിപ്പില്‍ വീഴാതെ ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കാൻ വേണ്ടിയാണ് സൗദിയിലെ ബാങ്കുകള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ഇത് മൂലം നേരിയ ബുദ്ധിമൂട്ടുകൾ പ്രവാസികൾക്കുൾപ്പെടെ അനുഭവപ്പെട്ടെങ്കിലും നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ വേണ്ടിയായിരുന്നു ഈ നടപടി. ബാങ്കുകളിൽ ഏർപ്പെടുത്തിയ ഈ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ എല്ലാം തന്നെ പൂർണ്ണമായി പിന്‍വലിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഓണ്‍ലൈന്‍ വഴി രാജ്യത്തിന് പുറത്തേക്ക് പണം അയയ്കുന്നവർ പുതിയ അക്കൗണ്ടിലേക്കാണെങ്കില്‍ പണം അയയ്കുന്നതെങ്കിൽ 24 മണിക്കൂറിന് ശേഷവും മുമ്പ് പണമയച്ച അക്കൗണ്ട് ആണെങ്കില്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറിനുള്ളിലും മാത്രമായിരിക്കും അതത് അക്കൗണ്ടില്‍ പണമെത്തുക. ചൊവ്വാഴ്‌ച മുതല്‍ പുതുക്കിയ നിര്‍ദേശങ്ങള്‍ നടപ്പായി തുടങ്ങിയിട്ടുണ്ടെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
പതിവ് നടപടിക്രമങ്ങള്‍ അനുസരിച്ച് ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉപഭോക്താക്കള്‍ ഉറപ്പാക്കണമെന്നാണ് പറയുന്നത്.
ഇടപാടുകളില്‍ മുന്‍കരുതല്‍ എടുക്കാനും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കാനും ഉപഭോക്താക്കളോട് സെന്‍ട്രല്‍ ബാങ്ക് അഭ്യര്‍ഥിച്ചു. അപ്പോൾ ഇനി സ്വന്തമായി ഇത്തരം റിസ്ക്കുകൾ ബാങ്ക് ഉപഭോക്താക്കൾ കൈകാര്യം ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്.
മുമ്പ് രേഖപ്പെടുത്താത്ത പുതിയ വിദേശ അക്കൗണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി അയക്കാവുന്ന തുക 20,000 റിയാലും ഇലക്‌ട്രോണിക് സേവനങ്ങള്‍ വഴി ആഭ്യന്തര പ്രതിദിന കൈമാറ്റ പരിധി 60,000 റിയാലുമാക്കി സെന്‍ട്രല്‍ ബാങ്ക് നേരത്തെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
എന്നാല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള പ്രതിദിന പണകൈമാറ്റ പരിധി അവര്‍ക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തന്നെ പുനഃസ്ഥാപിച്ചതായും ഉപഭോക്താവിന് ബാങ്കുമായി ആശയവിനിമയം നടത്തി ആ പരിധി കുറയ്ക്കുന്നതിന് സൗകര്യം ഒരുക്കിയതായും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
https://www.facebook.com/Malayalivartha