പ്രവാസികൾ യുഎഇയിലേക്ക് പരക്കം പായുന്നതിന് പിന്നിൽ ഈ കാരണം, ചുമ്മാതാണോ പ്രവാസികൾ ഇവിടേക്ക് കുടുംബ സമേതം താമസമാക്കുന്നത്, ഒടുവിൽ ആ രഹസ്യവും പുറത്ത്...!
പ്രവാസികൾ ഏറെയുള്ള ഗൾഫ് രാഷ്ട്രമാണ് യു.എ.ഇ. മിക്കവരും കുടുംബമായി ഇവിടെ താമസിക്കുന്നവരാണ്. അതിന് അനുയോജ്യമായ അന്തരീക്ഷം സുരക്ഷ എല്ലാം യു.എ.ഇ പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മിഡില്‍ ഈസ്റ്റ് ആന്‍റ് നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളായി യു.എ.ഇയിലെ അബൂദബിയും ദുബൈയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.ചുമ്മാതാണോ പ്രവാസികൾ ഇവിടേക്ക് കുടുംബ സമേതം താമസമാക്കുന്നത്.അതിനുള്ള കാരണവും ഇതു തന്നെയാണ്.ഒന്നും രണ്ടും വട്ടമൊന്നുമല്ല. ഇത് അഞ്ചാം തവണയാണ് അബൂദബിയും ദുബൈയും ഏറ്റവും വാസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇകണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്റെ ആഗോള സര്‍വേയിലാണ് വാസയോഗ്യമായ നഗരങ്ങളായി അബൂദബിയും ദുബൈയും തിരഞ്ഞെടുത്തത്. നൂറ്റിയെഴുപത്തി മൂന്ന് നഗരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ.സ്ഥിരത, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യ പരിചരണം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചായിരുന്നു സര്‍വേ നടത്തിയത്.
ആഗോള റാങ്കിങ് പ്രകാരം അബുദബിക്ക് 77, ദുബൈക്ക് 79 ആണ് റാങ്ക്. 2021ല്‍ പട്ടികയില്‍ 12ാം സ്ഥാനത്തായിരുന്ന വിയന്നയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. കോവിഡ് വ്യാപനം മൂലം മ്യൂസിയങ്ങളും റെസ്‌റ്റാറന്‍റുകളും അടച്ചിട്ടതായിരുന്നു 2021ല്‍ വിയന്നയ്ക്ക് തിരിച്ചടിയായത്. 2018ലും 2019ലും വിയന്ന തന്നെയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളിലേറെയും യൂറോപ്യന്‍ നഗരങ്ങളാണ് കൈയടക്കിയത്.ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ വിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സെറ്റിലാകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്‍റ്, ജര്‍മനി, നെതര്‍ലന്‍റ്‌സ് എന്നിവയാണ് വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയിലിടം പിടിച്ച ആറു നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍.
സിറിയയിലെ ദമാസ്‌കസ് ആണ് വാസയോഗ്യതയില്‍ ഏറ്റവും പിന്നിലുള്ള നഗരം. സുസ്ഥിരത, ആരോഗ്യപരിചരണം, അടിസ്ഥാന സൗകര്യം തുടങ്ങിയ വിഭാഗങ്ങളില്‍ നഗരത്തിന്‍റെ സ്ഥിതി ശോചനീയമാണ്. ആഭ്യന്തര യുദ്ധക്കെടുതികളാണ് ദമാസ്‌കസിന്‍റെ മോശം പ്രകടനത്തിനു കാരണം.
https://www.facebook.com/Malayalivartha