ഇനി നിയമലംഘകരായ പ്രവാസികളെ തേടി പുതിയ സംഘം, കുവൈത്തിൽ തൊഴിൽ പരിശോധനക്കായി 76 ജുഡീഷ്യൽ ഇൻസ്‌പെക്ടർമാരടങ്ങുന്ന പുതിയ സംഘം ചുമതലയേറ്റു, പുതിയ നീക്കം...പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി...!

മിക്ക ഗൾഫ് രാഷ്ട്രങ്ങളിലും നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. എന്നാൽ കുവൈത്തിൽ തൊഴിൽ പരിശോധനക്കായി ഇനി പുതിയ സംഘം ഇറങ്ങും. കഴിഞ്ഞ ദിവസം 76 ജുഡീഷ്യൽ ഇൻസ്‌പെക്ടർമാരടങ്ങുന്ന പുതിയ സംഘം ചുമതലയേറ്റു.
രാജ്യത്തെ തൊഴിൽ വിപണിയിൽ പരിശോധന ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ ജൂഡീഷ്യൽ ഇൻസ്‌പെക്ടർമാരെ നിയമിച്ചത്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന് മുന്നിൽ പുതിയ സംഘം സത്യപ്രതിജ്ഞ ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി, മാൻപവർ പ്രൊട്ടക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫഹദ് അൽ മുറാദ്, ഖാലിദ് അൽ തവാല എന്നിവർ പങ്കെടുത്തു. പുതുതായി സ്ഥാനമേറ്റ ഇൻസ്‌പെക്ടർമാർക്ക് അഭ്യന്തര മന്ത്രി ആശംസകൾ നേർന്നു. വലിയ ഉത്തരവാദിത്തമാണ് നിർവ്വഹിക്കാനുള്ളതെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സത്യസന്ധതയോടും ആത്മാർത്ഥയോടും ജോലിചെയ്യാനും ഉദ്യോഗസ്ഥരോട് ശൈഖ് തലാൽ നിർദ്ദേശിച്ചു.
അതിനിടെ രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവണതകൾ തടയാനുള്ള ഗവൺമെൻറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.അതുപോലെ കുവൈത്തിൽ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു എന്ന അശ്വാസ വാർത്ത പുറത്തതുവന്നിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്കാണ് ആണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. ഈ തസ്‍തികകളിലേക്ക് നിയമനം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സിവില്‍ സര്‍വീസ് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha