Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

40 വയസ്സിനിടെ 44- തവണ പ്രസവിച്ച ഉഗാണ്ടക്കാരി മറിയം!

19 OCTOBER 2018 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒറ്റപ്രസവത്തില്‍ മൂന്നു കുട്ടികള്‍ നാലു സെറ്റ്, നാലെണ്ണത്തിന്റെ മൂന്നു സെറ്റ്, ഇരട്ടകള്‍ എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടിലാണ് നില്‍ക്കുന്നത്. ഏതെങ്കിലും ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വിജയകഥയാണിത് എന്ന് കരുതിയാല്‍ തെറ്റി. ഉഗാണ്ടയിലെ കബിമ്പിരി സ്വദേശി മറിയം നബത്താന്‍സി ഒറ്റയ്ക്ക് പ്രസവിച്ചതിന്റെ കണക്കാണിത്. 37 വയസ്സായപ്പോഴേക്കും 38 കുട്ടികളുടെ അമ്മയായി മറിയം.

ആറു കുട്ടികള്‍ പ്രസവത്തോടെ മരിച്ചിരുന്നില്ലെങ്കില്‍ കുട്ടികളുടെ എണ്ണം 44 ആകുമായിരുന്നു. എല്ലാം കുട്ടികളെയും മറിയം ഗര്‍ഭം ധരിച്ചത് ഭര്‍ത്താവില്‍ നിന്നു തന്നെയാണ്. അഞ്ചു മാസം മുതല്‍ 23 വയസ്സ് പ്രായമുണ്ട് മക്കള്‍ക്ക്. ചെറുപ്രായത്തില്‍ ഇത്രയധികം കുട്ടികളുടെ അമ്മയായ മറിയത്തെ 'ലോകത്തെ ഏറ്റവും സന്താനോത്പാദന ക്ഷമതയുള്ള സ്ത്രീ' എന്നാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്.

ഇവര്‍ക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ 28 വയസ് കൂടുതലുള്ള ഒരാള്‍ക്ക് മറിയത്തെ വീട്ടുകാര്‍ വിവാഹം ചെയ്തു നല്‍കി. വീണ്ടുമൊരു ദുരിതത്തിലേക്കാണ് മറിയം കയറി ചെന്നത്. കാരണം മറിയത്തെ അയാള്‍ തരംകിട്ടുമ്പോഴെല്ലാം ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു. പിറ്റേവര്‍ഷം തുടങ്ങിയതാണ് പ്രസവം. ആദ്യ പ്രസവത്തില്‍ നാലു കുട്ടികളാണ് ജനിച്ചത്. ഇതോടെ മറിയത്തിന് ടെന്‍ഷനായി. ഇങ്ങനെ പ്രസവിക്കാന്‍ തുടങ്ങിയാല്‍ താന്‍ മരിച്ചു പോകുമോ എന്ന ഭയമാണ് അവരെ അലട്ടിയത്. എന്നാല്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങളെല്ലാം അവളുടെ മുന്നില്‍ പിഴച്ചു. അടുത്ത മൂന്നു പ്രസവത്തിലായി പിറന്നത് മൂന്നു വീതം ഒമ്പതു കുഞ്ഞുങ്ങള്‍. നാലിലാണ് അടുത്ത മൂന്നു വട്ടം പിടിച്ചത്. ആകെ 12 കുഞ്ഞുങ്ങള്‍. അടുത്തത് അല്‍പം ആശ്വാസം ഉണ്ടായിരുന്നു.

ഇരട്ടകളായിരുന്നു പിന്നീട് കുറച്ചു പ്രസവങ്ങള്‍. രണ്ടു തവണ മാത്രമാണ് അവര്‍ പ്രസവത്തില്‍ ഒരു കുട്ടിയെ പ്രസവിച്ചത്. എല്ലാം സുഖപ്രസവമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. മക്കള്‍ ഇങ്ങനെ ജനിക്കാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് മടുത്തു. ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അയാള്‍ നാടുവിട്ടു.

തന്റെ ചെറുപ്പകാലം മറിയം ചെലവഴിച്ചത് വളരെ ദുരിതപൂര്‍ണമായ അനുഭവത്തില്‍ കൂടിയാണ്. മറിയത്തെയും സഹോദരങ്ങളെയും ഇവരുടെ രണ്ടാനമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇവരെ ഇല്ലാതാക്കുവാന്‍ ആ രണ്ടാനമ്മ ഭക്ഷണത്തില്‍ കുപ്പിച്ചില്ല് പൊടിച്ച് കലര്‍ത്തി നല്‍കി. അതുവഴി മറിയത്തിന്റെ നാല് സഹോദരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മറിയം മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ടത്.

ഒറ്റ പ്രസവത്തില്‍ ആറു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം. എന്നാല്‍ പിന്നീട് നടന്ന ആറ് പ്രസവത്തിലൂടെ മറിയം ജന്മം നല്‍കിയത് 18 കുട്ടികള്‍ക്കായിരുന്നു. പ്രസവം മതിയാക്കാന്‍ മറിയം ഡോക്ടറെ സമീപിച്ചുവെങ്കിലും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചതിനാല്‍ അവര്‍ ആ ശ്രമവും ഉപേക്ഷിച്ചു.

ഇവരുടെ പ്രത്യേക ശാരീരികാവസ്ഥയാണ് ഒരേ സമയം മൂന്നും നാലും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൈപ്പര്‍ ഓവുലേഷന്‍ എന്ന പ്രത്യേക ശാരീരിക അവസ്ഥയാണ് മറിയത്തിന്. സാധാരണ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ മാസമുറ സമയത്ത് ഒരു അണ്ഡം മാത്രം ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒന്നില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായി ഒരിക്കല്‍ ഗര്‍ഭം ധരിക്കുമ്പോള്‍ തന്നെ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെ പ്രസവിക്കുന്ന മറിയത്തിന് നാട്ടിലെ ചില അസൂയക്കാര്‍ ഇട്ടിരിക്കുന്ന ചെല്ലപ്പേരാണ് ഡെലിവെറി.

ഇത്രയും മക്കള്‍ പക്ഷേ മറിയത്തിന് പുത്തരിയല്ല. മറിയത്തിന്റെ പിതാവിനും പല സ്ത്രീകളിലായി 45 കുട്ടികളുണ്ടായിരുന്നു. ഇതിലും ഇരട്ടകളുള്‍പ്പെടെ മൂന്നും നാലും കുട്ടികള്‍ ഒറ്റ പ്രസവത്തില്‍ ഉണ്ടായിട്ടുണ്ടത്രേ. 38 കുഞ്ഞുങ്ങളും അമ്മയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് താമസം. വീട്ടുചെലവുകളും കുട്ടികളുടെ കാര്യങ്ങളും എല്ലാം നോക്കി നടത്തുന്നത് മറിയം തന്നെയാണ്. പലവിധത്തിലുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്നു മറിയം വ്യക്തമാക്കുന്നു. ഇത്രയും അധികം കുഞ്ഞുങ്ങള്‍ ശാപമല്ല അനുഗ്രഹമാണെന്നാണ് മറിയത്തിന്റെ വാദം.

2016-ലാണ് മറിയം തന്റെ അവസാനകുട്ടിക്ക് ജന്മം നല്‍കിയത്. വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമേ മറിയത്തിന്റെ ഭര്‍ത്താവ് വീട്ടില്‍ വരാറുണ്ടായിരുന്നുള്ളു. കുട്ടികള്‍ പിതാവിന്റെ മുഖം പോലും നന്നായി ഓര്‍ക്കുന്നില്ല. ഭര്‍ത്താവിന്റെ സഹായമില്ലെങ്കില്‍ പോലും കുട്ടികളുടെ ആവശ്യങ്ങളെല്ലാം മറിയം തന്നെയാണ് നടത്തിക്കൊടുക്കുന്നത്. അതിനു വേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ ജോലിയും ഇവര്‍ ചെയ്യുന്നുണ്ട്.

എന്റെ 44 കുട്ടികളെ ഒരുദിവസം പോലും താന്‍ പട്ടിണിക്കിട്ടിട്ടില്ലെന്ന് അഭിമാനത്തോടെയാണ് മറിയം പറയുന്നത്. ഇവരുടെ കഥ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും സഹായങ്ങളുമായി ഇവരെ നിരവധിയാളുകളാണ് സമീപിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (26 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (46 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (55 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (11 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

Malayali Vartha Recommends