Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

40 വയസ്സിനിടെ 44- തവണ പ്രസവിച്ച ഉഗാണ്ടക്കാരി മറിയം!

19 OCTOBER 2018 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ഒറ്റപ്രസവത്തില്‍ മൂന്നു കുട്ടികള്‍ നാലു സെറ്റ്, നാലെണ്ണത്തിന്റെ മൂന്നു സെറ്റ്, ഇരട്ടകള്‍ എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടിലാണ് നില്‍ക്കുന്നത്. ഏതെങ്കിലും ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വിജയകഥയാണിത് എന്ന് കരുതിയാല്‍ തെറ്റി. ഉഗാണ്ടയിലെ കബിമ്പിരി സ്വദേശി മറിയം നബത്താന്‍സി ഒറ്റയ്ക്ക് പ്രസവിച്ചതിന്റെ കണക്കാണിത്. 37 വയസ്സായപ്പോഴേക്കും 38 കുട്ടികളുടെ അമ്മയായി മറിയം.

ആറു കുട്ടികള്‍ പ്രസവത്തോടെ മരിച്ചിരുന്നില്ലെങ്കില്‍ കുട്ടികളുടെ എണ്ണം 44 ആകുമായിരുന്നു. എല്ലാം കുട്ടികളെയും മറിയം ഗര്‍ഭം ധരിച്ചത് ഭര്‍ത്താവില്‍ നിന്നു തന്നെയാണ്. അഞ്ചു മാസം മുതല്‍ 23 വയസ്സ് പ്രായമുണ്ട് മക്കള്‍ക്ക്. ചെറുപ്രായത്തില്‍ ഇത്രയധികം കുട്ടികളുടെ അമ്മയായ മറിയത്തെ 'ലോകത്തെ ഏറ്റവും സന്താനോത്പാദന ക്ഷമതയുള്ള സ്ത്രീ' എന്നാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്.

ഇവര്‍ക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ 28 വയസ് കൂടുതലുള്ള ഒരാള്‍ക്ക് മറിയത്തെ വീട്ടുകാര്‍ വിവാഹം ചെയ്തു നല്‍കി. വീണ്ടുമൊരു ദുരിതത്തിലേക്കാണ് മറിയം കയറി ചെന്നത്. കാരണം മറിയത്തെ അയാള്‍ തരംകിട്ടുമ്പോഴെല്ലാം ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു. പിറ്റേവര്‍ഷം തുടങ്ങിയതാണ് പ്രസവം. ആദ്യ പ്രസവത്തില്‍ നാലു കുട്ടികളാണ് ജനിച്ചത്. ഇതോടെ മറിയത്തിന് ടെന്‍ഷനായി. ഇങ്ങനെ പ്രസവിക്കാന്‍ തുടങ്ങിയാല്‍ താന്‍ മരിച്ചു പോകുമോ എന്ന ഭയമാണ് അവരെ അലട്ടിയത്. എന്നാല്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങളെല്ലാം അവളുടെ മുന്നില്‍ പിഴച്ചു. അടുത്ത മൂന്നു പ്രസവത്തിലായി പിറന്നത് മൂന്നു വീതം ഒമ്പതു കുഞ്ഞുങ്ങള്‍. നാലിലാണ് അടുത്ത മൂന്നു വട്ടം പിടിച്ചത്. ആകെ 12 കുഞ്ഞുങ്ങള്‍. അടുത്തത് അല്‍പം ആശ്വാസം ഉണ്ടായിരുന്നു.

ഇരട്ടകളായിരുന്നു പിന്നീട് കുറച്ചു പ്രസവങ്ങള്‍. രണ്ടു തവണ മാത്രമാണ് അവര്‍ പ്രസവത്തില്‍ ഒരു കുട്ടിയെ പ്രസവിച്ചത്. എല്ലാം സുഖപ്രസവമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. മക്കള്‍ ഇങ്ങനെ ജനിക്കാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് മടുത്തു. ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അയാള്‍ നാടുവിട്ടു.

തന്റെ ചെറുപ്പകാലം മറിയം ചെലവഴിച്ചത് വളരെ ദുരിതപൂര്‍ണമായ അനുഭവത്തില്‍ കൂടിയാണ്. മറിയത്തെയും സഹോദരങ്ങളെയും ഇവരുടെ രണ്ടാനമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇവരെ ഇല്ലാതാക്കുവാന്‍ ആ രണ്ടാനമ്മ ഭക്ഷണത്തില്‍ കുപ്പിച്ചില്ല് പൊടിച്ച് കലര്‍ത്തി നല്‍കി. അതുവഴി മറിയത്തിന്റെ നാല് സഹോദരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മറിയം മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ടത്.

ഒറ്റ പ്രസവത്തില്‍ ആറു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം. എന്നാല്‍ പിന്നീട് നടന്ന ആറ് പ്രസവത്തിലൂടെ മറിയം ജന്മം നല്‍കിയത് 18 കുട്ടികള്‍ക്കായിരുന്നു. പ്രസവം മതിയാക്കാന്‍ മറിയം ഡോക്ടറെ സമീപിച്ചുവെങ്കിലും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചതിനാല്‍ അവര്‍ ആ ശ്രമവും ഉപേക്ഷിച്ചു.

ഇവരുടെ പ്രത്യേക ശാരീരികാവസ്ഥയാണ് ഒരേ സമയം മൂന്നും നാലും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൈപ്പര്‍ ഓവുലേഷന്‍ എന്ന പ്രത്യേക ശാരീരിക അവസ്ഥയാണ് മറിയത്തിന്. സാധാരണ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ മാസമുറ സമയത്ത് ഒരു അണ്ഡം മാത്രം ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒന്നില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായി ഒരിക്കല്‍ ഗര്‍ഭം ധരിക്കുമ്പോള്‍ തന്നെ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെ പ്രസവിക്കുന്ന മറിയത്തിന് നാട്ടിലെ ചില അസൂയക്കാര്‍ ഇട്ടിരിക്കുന്ന ചെല്ലപ്പേരാണ് ഡെലിവെറി.

ഇത്രയും മക്കള്‍ പക്ഷേ മറിയത്തിന് പുത്തരിയല്ല. മറിയത്തിന്റെ പിതാവിനും പല സ്ത്രീകളിലായി 45 കുട്ടികളുണ്ടായിരുന്നു. ഇതിലും ഇരട്ടകളുള്‍പ്പെടെ മൂന്നും നാലും കുട്ടികള്‍ ഒറ്റ പ്രസവത്തില്‍ ഉണ്ടായിട്ടുണ്ടത്രേ. 38 കുഞ്ഞുങ്ങളും അമ്മയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് താമസം. വീട്ടുചെലവുകളും കുട്ടികളുടെ കാര്യങ്ങളും എല്ലാം നോക്കി നടത്തുന്നത് മറിയം തന്നെയാണ്. പലവിധത്തിലുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്നു മറിയം വ്യക്തമാക്കുന്നു. ഇത്രയും അധികം കുഞ്ഞുങ്ങള്‍ ശാപമല്ല അനുഗ്രഹമാണെന്നാണ് മറിയത്തിന്റെ വാദം.

2016-ലാണ് മറിയം തന്റെ അവസാനകുട്ടിക്ക് ജന്മം നല്‍കിയത്. വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമേ മറിയത്തിന്റെ ഭര്‍ത്താവ് വീട്ടില്‍ വരാറുണ്ടായിരുന്നുള്ളു. കുട്ടികള്‍ പിതാവിന്റെ മുഖം പോലും നന്നായി ഓര്‍ക്കുന്നില്ല. ഭര്‍ത്താവിന്റെ സഹായമില്ലെങ്കില്‍ പോലും കുട്ടികളുടെ ആവശ്യങ്ങളെല്ലാം മറിയം തന്നെയാണ് നടത്തിക്കൊടുക്കുന്നത്. അതിനു വേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ ജോലിയും ഇവര്‍ ചെയ്യുന്നുണ്ട്.

എന്റെ 44 കുട്ടികളെ ഒരുദിവസം പോലും താന്‍ പട്ടിണിക്കിട്ടിട്ടില്ലെന്ന് അഭിമാനത്തോടെയാണ് മറിയം പറയുന്നത്. ഇവരുടെ കഥ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും സഹായങ്ങളുമായി ഇവരെ നിരവധിയാളുകളാണ് സമീപിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (13 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (14 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (15 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (15 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (15 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (16 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (16 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (16 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (21 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (21 hours ago)

ആസ്തി ഇങ്ങനെ  (21 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (21 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (21 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (21 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (22 hours ago)

Malayali Vartha Recommends