Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

1924-ലെ പ്രളയത്തോളം വെള്ളം ഉയരാഞ്ഞിട്ടും ഇപ്പോഴത്തെ പ്രളയത്തില്‍ ഉണ്ടായ നാശനഷ്ടം അതിലും ഭീമം!

22 AUGUST 2018 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പ്രളയജലം പറവൂരിനെ ഒന്നാകെ മുക്കിക്കളഞ്ഞപ്പോഴും ടൗണ്‍ഹാളും മുനിസിപ്പല്‍ ഓഫിസും കോടതി കോംപ്ലക്‌സും ഒന്നിനെയും കൂസാതെ, ഒട്ടും നനയാതെ നെഞ്ചുവിരിച്ചു നിന്നു. എന്തായിരിക്കും പ്രളയത്തിനു മുന്നില്‍ ഇവരുടെ ചങ്കൂറ്റത്തിനു കാരണം? ശ്രീശങ്കരാചാര്യരുടെ ജന്‍മഗൃഹ ക്ഷേത്രം പെരിയാറിന്റെ തൊട്ടുകരയിലാണ്, മുറ്റംവരെ വെള്ളം പമ്മിപമ്മി വന്നുവെന്നല്ലാതെ ക്ഷേത്രത്തിന്റെ നടയിലേക്കു പോലും കയറിയില്ല. ഇവയെല്ലാം നൂറ്റാണ്ട് പഴക്കമുള്ളവയോ, ആ പഴക്കത്തിന്റെ അനുഭവ ബലത്തില്‍ പണികഴിപ്പിച്ചതോ ആണ്.

ഇടുക്കിയില്‍ പെരിയാറിനെ വരിഞ്ഞുമുറുക്കി അസംഖ്യം അണക്കെട്ടുകള്‍ വരുംമുന്‍പ് എല്ലാ വര്‍ഷവും വഴക്കാളിയായിരുന്നു പെരിയാര്‍. അതിനാല്‍ വെള്ളപ്പൊക്കം അന്നുള്ളവര്‍ ഭയപ്പെട്ടു, അവരുടെ മനസ്സില്‍ 1924-ലെ (മലയാള വര്‍ഷം 1099) വെള്ളപ്പൊക്കത്തിന്റെ അനുഭവങ്ങളുണ്ടായിരുന്നു. അന്നു വെള്ളം കരയിലേക്ക് ഉയര്‍ന്നതിന്റെ പരിധിക്കും മുകളില്‍ വച്ചവയാണ് ഈ കെട്ടിടങ്ങള്‍.

വെള്ളപ്പൊക്കം ഉണ്ടായിരുന്നതിനാല്‍ അന്നു വെള്ളപ്പൊക്ക ലൈന്‍ ഉണ്ടായിരുന്നു. അതിനു മുകളിലായിരുന്നു കെട്ടിടങ്ങള്‍. വെള്ളം കയറുന്നിടത്തു കൃഷി മാത്രം. ഓരോ വര്‍ഷവും പെരിയാറിലെ വെള്ളപ്പൊക്കത്തെ അങ്ങനെയാണു കേരളം അതിജീവിച്ചത്.

അണകെട്ടി, വെള്ളപ്പൊക്കം ഇല്ലാതായപ്പോള്‍ വെള്ളപ്പൊക്ക ലൈന്‍, സങ്കല്‍പ്പം മാത്രമായി. വെള്ളം പൊങ്ങുന്നിടത്തു റോഡും പാലങ്ങളും വീടുകളും മതിലുകളുമായി. ഇക്കുറി പെരിയാര്‍ പഴയ വഴക്കാളി സ്വഭാവം പുറത്തെടുത്തു, നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

ഇടുക്കി അണക്കെട്ടു തുറന്നുവിട്ടതല്ല, തുടര്‍ച്ചയായി പെയ്ത മഴയും ഇടുക്കിയിലെ ഉരുള്‍ പൊട്ടലുകളുമാണ് എറണാകുളത്തെ മുക്കിയത്. മഴയ്‌ക്കൊപ്പം എല്ലാ ഡാമുകളും തുറന്നതോടെ പുഴകള്‍ കവിഞ്ഞു, കരയിലേക്ക് ഒഴുകി. ജൂലൈ 17-നു തുടങ്ങിയ മഴ ഒന്നോ രണ്ടോ ദിവസമേ മാറിനിന്നിട്ടുള്ളു. ഇതുപോലൊരു ജൂലൈ 17-നായിരുന്നു 99-ലെ വെള്ളപ്പൊക്കത്തിന്റെയും തുടക്കം. അന്നു മുല്ലപ്പെരിയാര്‍ ഡാം മാത്രമേയുള്ളു. കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ തുറന്നു. അന്നും മൂന്നാഴ്ച നിലയ്ക്കാത്ത മഴയായിരുന്നു. അണക്കെട്ടുകളില്ല, പക്ഷേ, വെള്ളം പിടിക്കാന്‍ വിശാലമായ വയല്‍പ്പരപ്പുകളുണ്ട്, കാടുണ്ട്. മൂന്നാറിനു മുകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലും പലവട്ടമുണ്ടായി. തടികളും മരങ്ങളും ഒഴുകിവന്നു മാട്ടുപ്പെട്ടിയില്‍ ഒരു ചിറ തന്നെയുണ്ടായി. പിന്നെയും കുത്തൊഴുക്കില്‍ ഈ ചിറ പൊട്ടി വെള്ളം കുത്തിയൊലിച്ചെത്തി, സായിപ്പന്‍മാരുടെ സ്വര്‍ഗഭൂമിയായിരുന്ന മൂന്നാറിനെ തകര്‍ത്തു കളഞ്ഞു. തീവണ്ടിപ്പാതയും യൂറോപ്യന്‍ മാതൃകയിലുള്ള നഗരവും. ആലുവയില്‍ നിന്നു മൂന്നാറിലേക്കുണ്ടായിരുന്ന റോഡ് ഇല്ലാതായി. അടിമാലി വഴി ഇന്നുള്ള റോഡ് അതിനു ശേഷമുണ്ടായതാണ്. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെ ആ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചു.

പുതിയ വീടുവയ്ക്കുമ്പോള്‍ പണ്ടുള്ള കണക്ക്, 99-ലെ വെള്ളം ഉയര്‍ന്ന പരിധിയായിരുന്നു. അന്ന് അതു വേണമായിരുന്നു, കാരണം പെരിയാറില്‍ എല്ലാ വര്‍ഷവും വെള്ളപ്പൊക്കമുണ്ട്. മുല്ലപ്പെരിയാറിനു ശേഷം പള്ളിവാസല്‍ വൈദ്യുതി പദ്ധതി വന്നു, ഇടുക്കി ഡാം തുടങ്ങി അസംഖ്യം അണക്കെട്ടുകള്‍, പുഴവെള്ളം തടഞ്ഞുനിറുത്തിയതോടെ പെരിയാറില്‍ വെള്ളപ്പൊക്കം ഇല്ലാതായി. നദിയില്‍ പോലും കെട്ടിടങ്ങളും തോട്ടങ്ങളുമായി. നദീ തടം ഇല്ലാതായി. നദിയില്‍ നിന്നു 40-50 അടി ആഴത്തില്‍ മണല്‍വാരി. പഴയകാലത്ത് നദീ തീരത്തു വാട്ടര്‍ ഫ്രണ്ടേജ് വീടില്ല, നദിയില്‍ നിന്നു പരമാവധി മാറിയാണു വീട്.

ഡാം തുറന്നതിനേക്കാള്‍, ഇടുക്കി ജില്ലയില്‍ പൊട്ടിയ നൂറുകണക്കിന് ഉരുളുകളും മൂന്നാഴ്ചയോളം നീണ്ടുനിന്ന മഴയുമാണു ജില്ലയെ മുക്കിയത്. ഡാമില്‍ നിന്നു വെള്ളം ഒഴുകുക മാത്രമല്ല, ഇടുക്കിയില്‍ നിന്നുള്ള വെള്ളം 169 മീറ്റര്‍ ഉയരത്തില്‍ നിന്നാണു കുത്തിയൊഴുകുന്നത്. ആ വേഗവും കണക്കിലെടുക്കാതിരിക്കാനാവില്ല. 1924-ലെ പ്രളയവുമായി നോക്കുമ്പോള്‍ ജലനിരപ്പ് കൂടിയിട്ടില്ലെന്നു വേണമെങ്കില്‍ പറയാം. പുഴ 40-50 അടി താഴ്ന്നു പോയതുകൊണ്ട് അങ്ങനെ പറയുന്നതു ശരിയോ എന്നറിയില്ല. പ്രളയത്തിന്റെ ശക്തിയും ഒഴുക്കും ആഘാതവും നാശവും കൂടുതല്‍ ഇക്കുറി തന്നെ.

99-ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് അന്നത്തെ സര്‍ക്കാര്‍ ഗസറ്റില്‍ മലയാറ്റൂര്‍ വനപാലകന്റേതായി ഇങ്ങനെയൊരു കുറിപ്പുണ്ട്. 'മലയാറ്റൂര്‍ ഭാഗത്ത് പെരിയാര്‍ സാധാരണ നിരപ്പില്‍ നിന്ന് 55 അടി പൊങ്ങിയതായി കാണുന്നു' ആ വെള്ളപ്പൊക്കമാണോ, ഇപ്പോള്‍ നാം നേരിടുന്ന പ്രളയമാണോ വലുതെന്ന ചോദ്യത്തിന് ഉത്തരം തരാന്‍ ഇത്തരം ചില രേഖപ്പെടുത്തലുകളേയുള്ളൂ. കാഞ്ഞൂര്‍ പുതിയേടം ക്ഷേത്രത്തില്‍ അന്നത്തെ വെള്ളപ്പൊക്കം അടയാളപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം ഇക്കുറി വെള്ളം വന്നിട്ടില്ല. മലയാറ്റൂരില്‍ പെരിയാര്‍ 55 അടി പൊങ്ങിയിട്ടില്ല.

പക്ഷേ, ഒരു നൂറ്റാണ്ടുകൊണ്ടു പെരിയാര്‍ 40-50 അടി താഴ്ന്നുപോയെന്ന വസ്തുതയും മറക്കരുത്. അതു കണക്കിലെടുത്താല്‍ ഈ പ്രളയം തന്നെയാണു ഭീകരം. നാശത്തിന്റെ കാര്യത്തിലും തീവ്രതയുടെ കാര്യത്തിലും. അത് ഏല്‍പ്പിച്ച ആഘാതം വലുതാണ്.

എന്നാല്‍, അന്ന് ഇത്രയും ജനസംഖ്യയില്ല, പാര്‍പ്പിടങ്ങളില്ല, കെട്ടിടങ്ങളില്ല, വാര്‍ത്താ വിനിമയ സംവിധാനങ്ങളില്ല, രക്ഷപ്പെടാനും രക്ഷപ്പെടുത്താനും സംവിധാനമില്ല. പ്രായോഗിക അറിവു മാത്രമാണു രക്ഷ. എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ഉണ്ടെന്നതിനാലും, വെള്ളപ്പൊക്ക ലൈനിനു മുകളിലാണു പാര്‍പ്പിടം എന്നതിനാലും വെള്ളം ഉയര്‍ന്നുയര്‍ന്നു വന്നപ്പോള്‍ കൂടുതല്‍ ഉയരമുള്ള കുന്നുകളില്‍ അഭയം തേടി. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (8 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (8 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (8 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (8 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (9 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (9 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (10 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (10 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (11 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (11 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends