സാലറി ചലഞ്ച് മാറ്റി വച്ചത് എന്തു കൊണ്ട്? കോൺഗ്രസും ലീഗും അതിശക്തമായി രംഗത്തെത്തിയതോടെയാണ് തത്കാലം വിവാദത്തിൽ നിന്നും മാറിനിൽക്കാൻ മുഖ്യമന്ത്രി! സാലറി ചാലഞ്ചിൽ വ്യക്തത കൂടിയേ തീരൂ എന്ന തോമസ് ഐസക്കിന്റെ ആവശ്യത്തെ മന്ത്രിസഭായോഗത്തിൽ നിഷ്കരുണം തള്ളി മുഖ്യമന്ത്രി
ചെന്നിത്തലയെ പേടിച്ച് പിണറായി സാലറി ചാലഞ്ച് മാറ്റി വച്ചു. കോൺഗ്രസും ലീഗും അതിശക്തമായി രംഗത്തെത്തിയതോടെയാണ് തത്കാലം വിവാദത്തിൽ നിന്നും മാറിനിൽക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
സാലറി ചാലഞ്ചിൽ വ്യക്തത കൂടിയേ തീരൂ എന്ന തോമസ് ഐസക്കിന്റെ ആവശ്യത്തെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നിഷ്കരുണം തള്ളികളയുകയായിരുന്നു. പിന്നീട് അലോചിക്കാമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. ഇതിൽ ഐസക്ക് അസ്വസ്ഥനാണ്.
സർക്കാരിനെ വെള്ളത്തിലാക്കാനുള്ള ഐഡിയയുവായി കഴിഞ്ഞ ഏതാനും ആഴ്ചകളായി ഐസക്ക് രംഗത്തുണ്ടായിരുന്നു. സാലറി ചലഞ്ചിന് മുഖ്യമന്ത്രി എതിരല്ല. എന്നാൽ ആരിൽ നിന്നും നിർബന്ധപൂർവം പണം വാങ്ങരുതെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഐസക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്തു. എന്നിട്ടും മുഖ്യമന്ത്രി ഐസക്കിന്റെ നിലപാടുകൾ തള്ളി.
സാലറി ചലഞ്ച് വേണ്ടെന്ന നിലപാടാണ് പിണറായി പക്ഷക്കാരനായ ഇപി. ജയരാജനും എം.എം. മണിയും സ്വീകരിച്ചത്. കെ.കെ. ഷൈലജക്കും ഇതേ അഭിപ്രായം തന്നെയാണ്. സർക്കാർ നേടിയ ഇമേജ് ഇല്ലാതാക്കാൻ പിണറായിയെ അനുകൂലിക്കുന്ന നേതാക്കളാരും തയ്യാറല്ല. സർക്കാർ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും എതിരാക്കാനുള്ള താത്പര്യം മന്ത്രിമാർക്കില്ല.
ഐസക്കിന്റെ നിലപാട് സർക്കാരിനെ വളർത്താനാണോ കൊല്ലാനാണോ എന്ന സംശയമാണ് പിണറായി പക്ഷത്തെ നേതാക്കൾക്കുള്ളത്. തത്കാലം ഇത്തരം ഉഡായിപുകളുമായി ഇറങ്ങേണ്ടെന്നാണ് ചില നേതാക്കൾ ഐസക്കിനെ ഉപദേശിച്ചത്.
സാലറി ചലഞ്ചിന്റെ ഉത്തരവ് വന്നാലുടൻ പ്രതിപക്ഷ സംഘടനാ നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഒരു മാസത്തെ ശമ്പളം പിടിക്കാൻ തീരുമാനിച്ചിട്ടില്ല.കേന്ദ്ര സർക്കാർ പോലും ഒരു ദിവസത്തെ ശമ്പളം മാത്രമാണ് ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്. സുപ്രീം കേടതിയും ഒരു ദിവസത്തെ ശമ്പളം മാത്രം സർക്കാരിന് നൽകാനാണ് ജീവനക്കാരോട് നിർദ്ദേശിച്ചത്. ഇതാണ് അവസ്ഥയെന്നിരിക്കെ ഒരു സർക്കാർ 30 ദിവസത്തെ ശമ്പളം പിടിച്ചെടുക്കാൻ കോടതി അനുവദിക്കില്ല.
സംസ്ഥാനത്തിന്റെ ധന സ്ഥിതിയെ കുറിച്ച് ഐസക്കിന് മാത്രം ആശങ്കയെന്തിനാണെന്നാണ് ചില നേതാക്കൾ ചോദിക്കുന്നത്.കേരളത്തിൽ സർക്കാർ എന്നത് ഒരു കൂട്ടുത്തരവാദിത്വമാണ്. അതിൽ ഒരു മന്ത്രിക്ക് മാത്രം എന്താണിത്ര വ്യാകുലതയെന്ന സംശയം ചില മന്ത്രിമാർക്കുണ്ട്.
https://www.facebook.com/Malayalivartha