കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ സോഷ്യൽമീഡിയയിൽ തുറന്ന പോരുമായി താരങ്ങൾ; അനന്തകൃഷ്ണന്‍ ലൈംഗിക വൈകൃതത്തിന് ഉടമയോ? മാലാ പാര്‍വതി പറയുന്നത് മറ്റൊന്ന്... മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി ചാറ്റ് ചെയ്തതായി എന്റെ മകന്‍ സമ്മതിച്ചിട്ടുണ്ട്... പക്ഷെ അവന്‍ പറയുന്നത് അത് പരസ്പര സമ്മതത്തോടെയായിരുന്നു എന്നാണ്... സത്യം പുറത്ത് വരണം... അതിനാല്‍ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്റെ ഫോണും പോലീസിന് കെെമാറിയിട്ടുണ്ട്; തുറന്നടിച്ച് താരങ്ങൾ
നടി മാലാ പാര്‍വതിയുടെ മകൻ തനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചുവെന്ന ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. മാലാ പാര്‍വതിയുടെ മകനായ അനന്ത കൃഷ്ണൻ തനിക്കയച്ച സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും അടങ്ങിയ സ്‌ക്രീന്‍ഷോട്ടും സഹിതമാണ് സീമ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. സംഭവത്തിൽ മാപ്പു പറഞ്ഞുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തുകയുണ്ടായി. ഈ വിഷയത്തിൽ സീമ നിയമപരമായി മുന്നോട്ട് പോകണമെന്നാണ് തന്‍റെ പക്ഷമെന്നും അവര്‍ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോഴിതാ സംഭവം കടുക്കകയാണ്. സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണം കൂടുതല്‍ ശക്തമാകുകയാണ്. മാലാ പാര്‍വതിയുടെ പാര്‍വതി മകന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് കുറ്റസമ്മതം നടത്തുന്ന വോയിസ് ക്ലിപ്പ് സീമ വീനിത് പുറത്ത് വിട്ടതോടെ സോഷ്യൽമീഡിയ പോര് കനക്കുകയാണ്.
വോയിസ് ക്ലിപ് ഇങ്ങനെയായിരുന്നു...
മാലാ പാര്‍വതിയാണ്. സീമയ്ക്ക് ഒരു വിഷമം ഉണ്ടായി എന്നറിഞ്ഞു, എന്റെ മകന്‍ കാരണം. ഞാനിപ്പോഴാണ് അറിയുന്നത്. എന്റെ സുഹൃത്തുക്കളാണ് വിളിച്ച് പറയുന്നത്. മുമ്ബ് അനന്തുവിന് ഇത്തരത്തിലുള്ള ലൈംഗിക വൈകൃതമുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ സീരിയസായി കാര്യങ്ങള്‍ കാണുന്നുണ്ടെന്നും ശബ്ദരേഖയില്‍ മാലാ പാര്‍വതി പറയുന്നുണ്ട്. എന്റെ അടുക്കല്‍ വന്ന് അനന്തു എനിക്ക് ഇങ്ങനെ പറ്റിപ്പോയെന്ന് പറഞ്ഞിരുന്നു. 2017ലോ 2018ലോ ആണ് സംഭവിച്ചതെന്ന് അവന്‍ പറഞ്ഞിരുന്നുവെന്നും ഈ ക്ലിപ്പില്‍ പറയുന്നുണ്ട്. ഇതോടെ സംഭവം പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വാദത്തില്‍ കഴമ്ബില്ലെന്ന് വ്യക്തമായിരിക്കുകയാണ്. നടി മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്കും ഇത് ബലം പകരുന്നതാണ്.
ഇതിന് പിന്നാലെ മാല പാര്‍വതി നല്‍കിയ അഭിമുഖത്തിൽ താരം സീമ വിനീതിനെതിരെ തുറന്നടിക്കുകയായിരുന്നു. 'മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി ചാറ്റ് ചെയ്തതായി എന്റെ മകന്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അവന്‍ പറയുന്നത് അത് പരസ്പര സമ്മതത്തോടെയായിരുന്നു എന്നാണ്. സത്യം പുറത്ത് വരണം. അതിനാല്‍ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്റെ ഫോണും പോലീസിന് കെെമാറിയിട്ടുണ്ട്' മാലാ പാര്‍വതി പറഞ്ഞു. 'എന്നേയും മകനേയും പേരെടുത്ത് പരാമര്‍ശിക്കുന്ന പോസ്റ്റില്‍ നിന്നും ഒരു ചിത്രം അവര്‍ പിന്‍വലിച്ചതായി മനസിലായിട്ടുണ്ട്. സീമ എന്റെ മകന്റെ മെസേജിന് തംപ്സ് അപ്പ് ഇമോജി മറുപടിയായി നല്‍കിയതുണ്ടായിരുന്നു ആ ചിത്രത്തില്‍.
പക്ഷെ ഒരു തരത്തിലും അവരെ വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല' അവര്‍ പറഞ്ഞു. താന്‍ സീമയ്ക്ക് ഒപ്പമാണെന്നും മകനെ പിന്തുണയ്ക്കില്ലെന്നും മാലാ പാര്‍വതി വ്യക്തമാക്കി. താന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ സീമ തങ്ങളുടെ ഐഡന്റിറ്റി പുറത്ത് വിട്ടിരുന്നുവെന്നും മാല പാര്‍വതി പറയുന്നു. സീമയുടെ പോസ്റ്റ് വന്നതിന് ശേഷം മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍ പറയുന്നു. മകന്റെ മെസേജിന്റെ സ്ക്രീന്‍ ഷോട്ടും മറ്റും പുറത്ത് വിട്ടതിന് ശേഷം മാത്രമാണ് താന്‍ പ്രതികരിച്ചതെന്ന് അവര്‍ പറഞ്ഞു. സീമ നഷ്ടപരിഹാരം ചോദിച്ചതായി താന്‍ പറഞ്ഞിട്ടില്ല.
സീമയുടെ സുഹൃത്ത് തനിക്ക് അയച്ച ഓഡിയോ ക്ലിപ്പില്‍ നഷ്ടപരിഹാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയില്‍ അതേ കുറിച്ച് ചര്‍ച്ച നടന്നെന്നായിരുന്നു കേട്ടത്. അതില്‍ വ്യക്തക്കുറവുണ്ടെന്നും മാലാ പാര്‍വതി പറഞ്ഞു. ഓരര്‍ത്ഥത്തിലും മകനെ താന്‍ പ്രതിരോധിക്കുകയില്ലെന്നും ഒന്നും മറച്ചു വയ്ക്കുകയില്ലെന്നും അവര്‍ വ്യക്തമാക്കി. സത്യം അന്വേഷിക്കാന്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതല്ലാതെ എന്താണ് താന്‍ ചെയ്യേണ്ടതെന്നും മാലാ പാര്‍വതി ചോദിക്കുന്നു. നിയമപരമായി നീങ്ങണം. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലം നേരിടണമെന്നും എല്ലാ അര്‍ത്ഥത്തിലും പരാതിക്കാരിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha