സ്വപ്ന മൊഴിഞ്ഞു തുടങ്ങി! അടിപതറി ശിവശങ്കർ... എന്റെ മാര്‍ഗദര്‍ശി, എന്‍.ഐ.എ ചികിഞ്ഞെടുക്കുമ്പോൾ ഇനി വമ്പന്മാർ ഒളിച്ചിട്ടും കാര്യമില്ല... കണ്ടെത്തിയ പണത്തിന്റെ ഉറവിടവും വ്യക്തം...
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയുടെ മൊഴി പുറത്ത് വരാൻ തുടങ്ങിയതോടെ ഞെട്ടലോടെയാണ് പല വമ്പന്മാരും. ഇപ്പോഴിതാ പുറത്ത് വരുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുറിച്ചുള്ള മൊഴിയാണ്. ശിവശങ്കർ തന്റെ മാര്‍ഗദര്‍ശിയാണെന്നു സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കോടതിയില്‍ അറിയിച്ചു.
മുഖ്യമന്ത്രിയെ അറിയാമെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ടെന്ന് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തില്‍ എന്‍.ഐ.എ. കോടതിയെ ബോധിപ്പിച്ചു. കേസ് അന്വേഷണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നും എന്‍.ഐ.എ വ്യക്‌തമാക്കി. കേസ് അന്വേഷണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നും എന്‍.ഐ.എ വ്യക്തമാക്കി. എം. ശിവശങ്കറുമായി സ്വപ്‌നക്ക് അടുത്ത ബന്ധമാണുള്ളത്.
അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ട്. എന്നാല്‍ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് എം. ശിവശങ്കറിനോട് സ്വപ്‌ന ഫ്‌ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലുംഅദ്ദേഹം വഴങ്ങിയില്ലെന്നു കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നു.
പ്രതികളായ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്‌റ്റഡിയില്‍ അനുവദിക്കണമെന്ന കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അപേക്ഷ അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) തള്ളി. പ്രതികളുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ കസ്‌റ്റഡി അനുവദിക്കാനാകില്ലെന്നു കോടതി വ്യക്‌തമാക്കി. കേസിലെ ഒന്നാം പ്രതിയായ സരിത്ത് ജൂലൈ രണ്ടിനു തന്റെ വീട്ടിലുള്ളപ്പോള്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥന്‍ വിളിച്ചെന്നു സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. അവരില്‍നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. അത് സ്വര്‍ണക്കടത്തില്‍നിന്ന് ഉണ്ടാക്കിയതല്ല എന്ന് വ്യക്‌തമാക്കുന്നതാണ് ഹാജരാക്കിയ രേഖകള്‍.
അതേസമയം സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വൻസമ്പാദ്യം സംബന്ധിച്ച വിവരങ്ങൾ എൻഐഎ പുറത്തു വിട്ടതിന് പിന്നാലെയാണ് അനധികൃത സ്വത്തുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറിൽ നിന്നും പണവും സ്വർണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു.
പണവും സ്വർണവും ആയാണ് ഇത്രയും കോടിയുടെ സമ്പാദ്യം കണ്ടെടുത്തത്. എന്നാൽ ഇത്രയേറെ കോടികൾ സമ്പാദ്യമായി ഉണ്ടെങ്കിലും സ്വപ്ന സുരഷ് ആദായനികുതി അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് സ്വപ്നയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ചില സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം സ്വപ്നയ്ക്ക് ഉണ്ടായിരുന്നതായി ആദായനികുതി വകുപ്പ് സംശയിക്കുന്നു. സ്വപ്നയുടെ ബാങ്ക് ഇടപാടുകളൾ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിൻ്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങൾ കൈമാറും.
https://www.facebook.com/Malayalivartha