ഭയന്ന് ഓടുന്ന സ്ത്രീകളെ പരസ്യമായി ക്രൂര ബലാത്സംഗത്തിനിരയാക്കി! കുട്ടികളെ പോലും വെറുതെ വിടാതെയുള്ള ക്രൂരത... 30 പേരെ കൂട്ടിയിട്ട് കത്തിച്ചു... റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങളെ കുറിച്ച് പട്ടാളക്കാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇത് ഭയാനകം...
മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. രണ്ട് പട്ടാളക്കാരാണ് തുറന്ന് പറച്ചിൽ നടത്തുന്നത്. മ്യോ വിന്‍ ടുണ്‍, ഴോ നയിംങ് ടൂണ്‍ എന്നീ മ്യാന്‍മര്‍ സൈനികരാണ് പട്ടാളത്തിന്‍റെ നേതൃത്വത്തില്‍ തന്നെ തന്ന നടന്നെ റോഹിങ്ക്യന്‍ വംശഹത്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂട്ടത്തോടെ കൊന്നുതള്ളിയതിന്റെയും മനുഷ്യജീവനുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെയും ഗ്രാമങ്ങള്‍ മുഴുവന്‍ തുടച്ചുനീക്കിയതിന്റെയും ക്രൂര ബലാല്‍സംഘത്തിന്റെയും ഹൃദയഭേദകമായ ചരിത്രമാണ് ഇവര്‍ വെളിപ്പെടുത്തുന്നു. പലപ്പോഴും ഗ്രാമങ്ങള്‍ മുഴുവന്‍ തുടച്ചു നീക്കിക്കൊണ്ടായിരുന്നു അക്രമം അരങ്ങേറിയത്തെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
ഭയന്ന് ഓടുന്ന സ്ത്രീകളെ ക്രൂര ബലാല്‍സംഘത്തിനിരയാക്കി. കുട്ടികള്‍ക്ക് പോലും ആക്രമണത്തില്‍ നിന്ന് രക്ഷയുണ്ടായില്ല. ''നീ കാണുന്നവരെയും കേള്‍ക്കുന്നവരെയുമെല്ലാം വെടിവെച്ചിടുക''. എന്നാണ് 2017 ല്‍ ആഗസ്തില്‍ തന്‍റെ സീനിയര്‍ ഓഫീസര്‍ പറഞ്ഞതെന്ന് മ്യോ വിന്‍ ടൂണ്‍ വെളിപ്പെടുത്തുന്നു. 30 മുസ്‍ലിം റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്ത് കൂട്ടിയിട്ട് കത്തിക്കുന്നതില്‍ ഭാഗമായെന്ന് അദ്ദേഹം പറയുന്നു.
അതേസമയത്ത് തന്നെ, അടുത്ത പട്ടണത്തില്‍ ഴോ നയിംങ് ടൂണ്‍ ഇതേ രീതിയിലുള്ള അറിയിപ്പോടെ മുന്നോട്ട് നീങ്ങി, അദ്ദേഹത്തിന്റെ മുതിര്‍ന്ന ഓഫീസര്‍ അദ്ദേഹത്തോട് ആജ്ഞാപിച്ചു: ''കാണുന്നവരെയെല്ലാം കൊല്ലുക, മുതിര്‍ന്നവരോ കുട്ടികളോ ആണെങ്കില്‍ പോലും..''''ഞങ്ങള്‍ 20ഓളം ഗ്രാമങ്ങള്‍ തുടച്ചുനീക്കി. മൃതദേഹങ്ങള്‍ കുഴിയില്‍ കൂട്ടിയിട്ടു'', ഴോ നയിംങ് ടൂണും പറയുന്നു. റോഹിങ്ക്യന്‍ മുസ്‍ലിംകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്യുകയാണെന്ന് യു.എന്‍ പറഞ്ഞതിന് ശേഷം മ്യാന്മറിന്‍റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ കുറ്റസമ്മതമാണിത്. മ്യാന്മര്‍ നേതാക്കളെല്ലാം യു.എന്നിന്‍റെ വാദങ്ങളെ നിഷേധിക്കുകയായിരുന്നു.
രണ്ട് ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥിതി ചെയ്യുന്ന ഹേഗിലേക് മാറ്റിയിട്ടുണ്ട്. ഇവര്‍ ഈ ക്രൂരകൃതം ചെയ്തിട്ടുണ്ടോയെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിശോധിക്കും. ഇത് റോഹിങ്ക്യകളുടെയും അവരുടെ നീതിക്കായി തുടരുന്ന പോരാട്ടത്തിന്റെയും നിര്‍ണായക നിമിഷമാണെന്ന് ഫോര്‍ട്ടിഫൈ റൈറ്റ്‌സിന്റെ ചീഫ് ഓഫീസര്‍ മാത്യൂ സ്മിത്ത് പറഞ്ഞു. ഈ രണ്ട് മനുഷ്യരുടെ ക്രൂരകൃത്യങ്ങളുടെ തുറന്നുപറച്ചില്‍ കനത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സാക്ഷ്യംവഹിക്കുന്നു. ഏകദേശം 10 ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഇപ്പോള്‍ ബംഗ്ലാദേശിനടുത്ത് ക്യാമ്പുകളിലാണ്. 2017ലാണ് റോഹിങ്ക്യന്‍ വംശഹത്യ നടക്കുന്നത്. മ്യാന്മറിന്റെ റോഹിങ്ക്യക്കെതിരായ നീണ്ട ക്യാംപയിനിന്റെ ഭാഗമായിരുന്നു ഇതും. 2017ലെ റോഹിങ്ക്യക്കെതിരായ കൂട്ടക്കൊല ആഗോള അടിസ്ഥാനത്തില്‍ അഭയാര്‍ഥികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി. ആഴ്ചകള്‍ക്കുള്ളില്‍ ഏഴ് ലക്ഷത്തിലധികം മനുഷ്യരെ അവരുടെ നാട്ടില്‍ നിന്നും തൂത്തെറിഞ്ഞു. മുതിര്‍ന്നവരുടെ തല അറുത്തു, യുവതികളെ ബലാല്‍സംഘം ചെയ്തു. അവരുടെ ശിരോവസ്ത്രം കൊണ്ട് കണ്ണുകെട്ടി ബലാല്‍സംഘം ചെയ്യുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവരും കണ്ടവരും പറയുന്നു. 2017 ആഗസ്ത് മുതല്‍ സെപ്തംബര്‍ വരെ 730 കുട്ടികളടക്കം 6,700ഓളം റോഹിങ്ക്യകളെ കൊന്നുകളഞ്ഞു. റോഹിങ്ക്യകളുടെ 200ഓളം വസ്തുവകകള്‍ ഉന്‍മൂലനം ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ പട്ടാളക്കാരുടെ വെളിപ്പെടുത്തല്‍ കൂടെ പുറത്തു വന്നപ്പോള്‍ മ്യാന്‍മര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വെളിപ്പെടുത്തലിന് പിന്നാലെ രണ്ട് പട്ടാളക്കാരേയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥിതി ചെയ്യുന്ന ഹേഗിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറ്റ കൃത്യങ്ങളില്‍ ഇവരുടെ പങ്ക് എത്രത്തോളമാണെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിശോധിക്കും. ഈ നീക്കം റോഹിങ്ക്യകളുടെയും അവരുടെ നീതിക്കായി പോരാടുന്നതിന്‍റെയും നിര്‍ണായക നിമിഷമാണെന്ന് ഫോര്‍ട്ടിഫൈ റൈറ്റ്‌സിന്റെ ചീഫ് ഓഫീസര്‍ മാത്യൂ സ്മിത്ത് അഭിപ്രായപ്പെട്ടത്. മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹത്യയില്‍ ഇരയായവരുടെ നീതിക്കായി പോരാടുന്ന സംഘടനയാണ് ഫോര്‍ട്ടിഫൈ റൈറ്റ്സ്.
2017 ലാണ് മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്സിംങ്ങളുടെ വംശഹത്യ നടക്കുന്നത്. മ്യാന്മറിന്റെ റോഹിങ്ക്യക്കെതിരായ നീണ്ട ക്യാംപയിനിന്റെ ഭാഗമായിരുന്നു ഇത്. മാസങ്ങള്‍ക്കുള്ളില്‍ ഏഴ്ലക്ഷത്തിലധികം പേരാണ് അവരുടെ സ്വന്തം മണ്ണില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത്. മുതിര്‍ന്നവരുടെ തലയറുത്ത് പ്രദര്‍ശിപ്പിച്ചും യുവതികളെ പരസ്യമായി ബലാത്സംഗം ചെയ്തുമായിരുന്നു ക്രൂര കൃത്യമങ്ങള്‍ അരങ്ങേറിയത്. അവരുടെ ശിരോവസ്ത്രം കൊണ്ട് കണ്ണുകെട്ടി ബലാല്‍സംഘം ചെയ്യുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവരും കണ്ടവരും പറയുന്നത്. ആഗസ്ത് മുതല്‍ സെപ്തംബര്‍ വരെ നീണ്ട വംശഹത്യയില്‍ 6,700ഓളം റോഹിങ്ക്യകളെ കൊന്നുകളഞ്ഞെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 730 പേര്‍ കുട്ടികളായിരുന്നു. കലാപത്തെ തുടര്‍ന്ന് ലക്ഷോപലക്ഷങ്ങളുടെ പാലായനാണ് മ്യാന്‍മറില്‍ നിന്ന് ഉണ്ടായത്. ഏകദേശം 10 ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഇപ്പോള്‍ ബംഗ്ലാദേശിനടുത്ത് ക്യാമ്പുകളിലാണ് വസിക്കുന്നത്. വലിയൊരു വിഭാഗം റോഹിങ്ക്യന്‍ ജനത അതിര്‍ത്തി കടന്ന ഇന്ത്യയിലും എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha