ഏത് സമയത്താണാവോ മല ചവിട്ടാൻ തോന്നിയത്! ഒന്നിന് പുറകെ ഒന്നായി... പ്രശ്നങ്ങൾ വിട്ടൊഴിയുന്നില്ലല്ലോ.. എങ്കിലും എന്റെ അയ്യപ്പാ! ഇപ്പോൾ എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്.. പെരുവഴിയിൽ കിടക്കാൻ പറ്റില്ല'; നിറഞ്ഞ കണ്ണുമായി രഹ്ന ഫാത്തിമ
പുതിയ വീട് ലഭിക്കുന്നതിനായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തി ആക്ടിവിസ്റ്റും മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ. എറണാകുളം നഗരപ്രദേശത്തുള്ള ഒരു വീടാണ് തനിക്ക് ആവശ്യമെന്നും ഇവര്‍ പറയുന്നു. തന്റെ പേര് പറഞ്ഞാല്‍ വീട് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും എന്നാല്‍ അതുകാരണം തന്റെ വ്യക്തിത്വം പണയം വയ്ക്കാന്‍ തയ്യാറല്ലെന്നും രഹ്ന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ്. '12 വര്‍ഷമായി താന്‍ താമസിച്ചുവരുന്ന ക്വര്‍ട്ടേഴ്‌സ്'ഒഴിയാന്‍ ബി.എസ്.എന്‍.എല്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഈ ആഴ്ചയാണ് വീട്ടില്‍ നിന്നും ഒഴിയാനുള്ള അവസാന തീയതിയെന്നും ഇവര്‍ പറയുന്നു. 'സര്‍ക്കാരും മാദ്ധ്യമങ്ങളും തന്നെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ' പ്രതിച്ഛായ കാരണമാണ് വേറൊരു വീട് ലഭിക്കാത്തതെന്നും ഇവര്‍ പറയുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന ബി.എസ്.എന്‍.എല്‍ പിന്നീട് ഇവരെ പിരിച്ചു വിട്ടിരുന്നു. രഹ്ന നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസിനെ തുടര്‍ന്ന് രഹ്ന ഇപ്പോള്‍ താമസിക്കുന്ന കമ്ബനി ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നും ബി.എസ്.എന്‍.എല്‍ നിരവധി കത്തുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.
രഹ്നയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു...
എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാര്‍ , അച്ഛന്‍, കുട്ടികള്‍ അടക്കം താമസിക്കാന്‍ 3 ബെഡ്റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്‌ലോര്‍ ആണ് അഭികാമ്യം. ( റെന്റ് മാക്‌സിമം 15 കെ)
12 വര്‍ഷമായി താമസിച്ചു വന്നിരുന്ന ബിഎസ്എൻഎൽ കോര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സര്‍ക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്. വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നല്‍കാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാന്‍ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്‌റോഫില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.
സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് കേസില്‍ ആക്റ്റിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു പൊലീസില്‍ കീഴടങ്ങിയത്. സുപ്രീം കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു രഹ്ന കീഴടങ്ങിയത്. എന്നാല്‍ ഇത്രയും നാളുകളായിട്ടും രഹ്ന എവിടെയാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസിന് കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. രഹ്നയെ തേടി തണ്ടര്‍ ബോള്‍ട്ട് സംഘം കാട്ടില്‍ വരെ തിരച്ചില്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എറണാകുളം ജില്ലയില്‍ പൊലീസിന്റെ മുക്കിന് തുമ്പത്താണ് രഹന് ഒളവില്‍ കഴിഞ്ഞതെന്നാണ് പിടിയിലായ ശേഷം പുറത്തുവന്ന വിവരം.
തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന് സമീപമുളള ബന്ധുവിന്റെ വീട്ടിലായിരുന്നു ഒളിവില്‍ കഴിഞ്ഞതെന്നാണ് രഹ്ന പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കേസെടുത്തിന് പിന്നാലെ രഹ്ന ഫാത്തിമ താന്‍ ചെയ്തതിന് ന്യായീകരിച്ച് ഒരു സ്വകാര്യ ചാനലിന് അഭിമുഖം അനുവദിച്ചിരുന്നു. ഇത് പൊലീസിനെ കൂടുതല്‍ പ്രകോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്ന് രാത്രി തന്നെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യപ്രവര്‍ത്തകനോട് വെല്ലുവിളിച്ചിരുന്നു.
രഹ്നഫാത്തിമയുമായി അടുത്ത ബന്ധമുള്ള പത്തോളം പേരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കോഴിക്കോട്ടുള്ള ഒരു വക്കീലിന്റെ വീട്ടില്‍, ശബരിമലയില്‍ കയറാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിയുടെ വീട്, സുഹൃത്തിന്റെ ഷോര്‍ണൂരിലെ വീട്ടില്‍. വയനാട്ടിലെ സഹോദരിയുടെ വീട്ടില്‍ വരെ പൊലീസ് എത്തിയിരുന്നു. രഹ്നയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത് ആയുധധാരികളായ തണ്ടര്‍ ബോള്‍ട്ട് സംഘമാണെന്ന് പറയുന്നു. രാവിലെ വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ ആയുധധാരികളായ തണ്ടര്‍ബോള്‍ട്ട് രഹ്നയെ തേടിയെത്തിയെന്ന് വീട്ടുകാര്‍ പറയുന്നു. തണ്ടര്‍ബോള്‍ട്ട് അടങ്ങുന്ന 20ഓളം സംഘം വീട് വളഞ്ഞതിന് ശേഷമാണ് ഇവരെ ഉണര്‍ത്തിയത്. രഹ്ന വീട്ടില്‍ ഇല്ലെന്ന് മനസിലായതോടെ തിരിച്ച് പോകുകയായിരുന്നു.
അതേസമയം, ആറ് മാസം പ്രായമുള്ള കുഞ്ഞുമായി താമസിക്കുന്ന വീട്ടിലേക്ക് പൊലീസ് തോക്കുമായി കയറിച്ചെന്നതിനെതിരെ പരാതി നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ നക്‌സല്‍ ഭീഷണിയുള്ള സ്ഥലമായതിനാലാണ് തോക്കുപയോഗിച്ച് പോകേണ്ടി വന്നതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ സിഐ അനീഷിന് മുന്നിലെത്തിയാണ് രഹ്ന ഫാത്തിമ കീഴടങ്ങിയത്. സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സൗത്ത് പോലീസ് ആയിരുന്നു രഹ്നയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്‌ക്കെതിരെ ചുമത്തിയത്.
https://www.facebook.com/Malayalivartha