സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ
മേയർ കണ്ടക്ടർ തർക്കത്തിൽ സച്ചിൻ ദേവ് ബസിൽ കയറിയിട്ടേ ഇല്ലെന്നായിരുന്നു സൈബർ സഖാക്കൾ വിശദീകരിച്ചിരുന്നത്. ആ മെമ്മറി കാർഡ് മോഷ്ടിച്ചത് യദുവായിരിക്കാമെന്ന് പോലും പറഞ്ഞു വച്ചു. പറഞ്ഞു വച്ചു. എന്നാൽ ഡിവൈഎഫ് ഐയുടെ ഇന്ത്യയിലെ ഏറ്റവും പ്രധാന നേതാവ് തന്നെ ഈ വാദത്തെ തള്ളുകയാണ്.
എഎ റഹിം സിപിഎമ്മിന്റെ രാജ്യസഭാ അംഗം കൂടിയാണ്. എല്ലാ അർത്ഥത്തിലും പാർട്ടി പ്രോട്ടോകോളിലെ പ്രധാനി. അങ്ങനൊരു നേതാവാണ് സച്ചിൻ ദേവ് ബസിൽ കയറിയെന്ന് പറയുന്നത്. ഡ്രൈവറെ ഭാര്യ തടഞ്ഞിടുമ്പോൾ ബസിൽ എംഎൽഎ കയറിയത് ടിക്കറ്റ് എടുക്കാനാണെന്നും റഹിം വിശദീകരിച്ചു. ഇതോടെ ബസിനുള്ളിലെ സിസിടിവിയിലെ മെമ്മറി കാർഡ് മോഷണത്തിൽ ദൂരൂഹത കൂടുകയാണ്.
ആ സിസിടിവി ദൃശ്യങ്ങളുണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവശ്യം എന്തായിരുന്നുവെന്ന് വ്യക്തമാകുമായിരുന്നു. ടിക്കറ്റ് ചോദിച്ചതാണോ യാത്രക്കാരെ ഇറക്കി വിട്ടതാണോ എന്നും തെളിയുമായിരുന്നു. എംഎൽഎയുടെ നിരപരാധിത്വം തെളിയാനുള്ള അവസരമാണ് നഷ്ടമായത്. അതിനിടെയാണ് ഈ ബസിലെ കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നത്. തന്റെ അയൽവാസിയാണ് ഈ കണ്ടക്ടർ എന്ന് റഹിം തന്നെ സമ്മതിക്കുന്നത്. ഇതോടെ ആ മെമ്മറി കാർഡിനെ ഒളിപ്പിച്ചത് യദുവാകാനുള്ള സാധ്യത കുറവാണ്. ബസിലെ മോഷണം ബോധപൂർവ്വം തന്നെയെന്ന ചർച്ചയും ഉയരുന്നത്. ഏതായാലും റഹിമിന്റേതയി പുറത്തു വന്നത് മേയറെ പ്രതിരോധത്തിലാക്കും വെളിപ്പെടുത്തലാണ്.
ഇതോടെ കൂടുതൽ ദുരൂഹതകളിലേക്ക് കേസ് നീങ്ങും. യദു കോടതിയിൽ പോയാൽ ഈ വെളിപ്പെടുത്തൽ എല്ലാം വലിയ ചർച്ചയാകും. അതിനിടെ ബസിലെ യാത്രക്കാരിൽ നിന്നും സച്ചിൻ ദേവിന് അനുകൂല മൊഴി എടുക്കാനും ശ്രമം സജീവമാണ്. ഭാര്യ തടഞ്ഞിട്ട ബസിൽ സച്ചിൻ ദേവ് കയറിയത് ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാനെന്ന വിചിത്ര വാദമാണ് റഹിമിലൂടെ പുറത്തു വരുന്നത്.
നേരത്തെ ബസിന് കുറകെ കാറിട്ടില്ലെന്ന് മേയർ പരസ്യമായി പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ ബസിനെ തടയും വിധം കാറിട്ട ചിത്രവും പുറത്തു വന്നു. ഇതോടെ യദുവിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടഞ്ഞുവെന്നും വ്യക്തമായി. എന്നിട്ടും കെ എസ് ആർ ടി സി പൊലീസിൽ പരാതി നൽകിയില്ല. ഇതിനെല്ലാം കാരണം രാഷ്ട്രീയ സ്വാധീനമാണ്. മെമ്മറി കാർഡും സിസിടിവിയും എല്ലാം ഒളിപ്പിക്കാനും ശ്രമിച്ചു. അങ്ങനെ ഭരണകൂട അട്ടിമറിയിലേക്ക് വിരൽ ചൂണ്ടുന്ന വെളിപ്പെടുത്തലുകളാണ് ഈ കേസിൽ പുറത്തു വരുന്നത്.
അതിനിടെ കെഎസ്ആർടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങൾ സ്റ്റോർ ചെയ്യുന്ന മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസും സജീവമാണ്. തമ്പാനൂർ ബസ് ടെർമിനലിൽ വച്ചാണ് മെമ്മറി കാർഡ് നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മെമ്മറി കാർഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. തമ്പാനൂർ ബസ് ടെർമിനലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും. ജീവനക്കാരുടെ മൊഴിയുമെടുക്കും.
അതേസമയം, കെഎസ്ആർടിസിഡ്രൈവർ യദു നൽകിയ പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കന്റോൺമെന്റ് എസിപിക്ക് നിർദ്ദേശം നൽകി. പരാതിയിൽ കഴമ്പുണ്ടെങ്കിലേ കേസ് എടുക്കൂ. മേയറുടെ പരാതിയിലെ സൈബർ ആക്രമണ കേസുകളിൽ വൈകാതെ അറസ്റ്റ് ഉണ്ടാകും. ഇതിനിടെയാണ് റഹിമിന്റെ വെളിപ്പെടുത്തൽ പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha