ശബരിമല തീര്‍ഥാടനം ആശങ്കയില്‍; ശാപം തന്നെ അന്നു തുടങ്ങി; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ശബരിമല തീര്‍ത്ഥാടനം മുടങ്ങുമോ? മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടു മാസം; മുന്നൊരുക്കങ്ങള്‍ ഇല്ല; 5000 പേരെ പ്രതിദിനം ദര്‍ശനത്തിന് അനുവദിക്കാമെന്ന് ആരോഗ്യ വകുപ്പ്
ഇത്തവണത്തെ ശബരിമല മണ്ഡലകാലം തുടങ്ങാന്‍ രണ്ടു മാസം ബാക്കി. ഓരോ വര്‍ഷവും രണ്ടു കോടി അയ്യപ്പതീര്‍ഥാടകര്‍ എത്തുന്ന മണ്ഡല ദര്‍ശനം ഇക്കൊല്ലം നടക്കുമോ എന്നകാര്യത്തില്‍ സര്‍ക്കാരിനും ദേവസ്വത്തിനും വ്യക്തതയില്ല. ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്താണ്. ശബരിമലയുടെ മാത്രമല്ല കേരളത്തിന്റെ ആകെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം യുവതി പ്രവേശനമാണെന്ന് വിശ്വാസികള്‍ പറഞ്ഞാന്‍ അത് കുറ്റം പറയാന്‍ പറ്റുമോ. യുവതി പ്രവേശനവും അതുമായി ബന്ധപ്പെട്ട് ശബരിമലയിലും കേരളം ആകെയുമുണ്ടായ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതിന്റെ മൊത്ത വ്യാപാരം നടത്തിയത് പിണറായി സര്‍ക്കാര്‍ തന്നെയാണെന്ന് ആര്‍ക്കും മനസിലാകാവുന്നതേയുള്ളു. യുവതികളെ പ്രവേശനത്തിന് ശേഷം രണ്ടു തീര്‍ത്ഥാടന കാലം ഏതാണ്ട് പൂര്‍ണമായി വെള്ളപൊക്കം കാരണം നഷ്ടമായി. ഇത്തവണ കോവിഡ് കാരണവും ഇതുതന്നെ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യുവതികളെ പ്രവേശനത്തില്‍ മുന്‍കൈയെടുത്ത നവോദാന നായകന്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഇപ്പോള്‍ കൈപൊള്ളുന്ന കാഴ്ചയാണ് കേരളം കാണുന്നത്. വിവാദങ്ങളും അഴിമതിയും മാറ്റി നിര്‍ത്തിയാലും ശബരിമലയില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന കോടികളുടെ വരുമാനം ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. ഇതൊല്ലാം അയ്യപ്പ ശാപമാണെന്ന് വിശ്വാസികള്‍ പറഞ്ഞാന്‍ അത് ശരിയല്ലെന്ന് ഒരു കമ്മ്യൂണിസ്റ്റുക്കാരനും ന്യായികരിക്കാന്‍ ക്യാപ്‌സ്യൂള്‍ കിട്ടുമെന്ന് തോന്നുന്നില്ല.
മണ്ഡലകാലത്ത് ദിവസം അയ്യായിരം പേരെ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സന്നിധാനത്തേക്കും പ്രവേശിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. തുലാമാസ പൂജകള്‍കള്‍ക്ക് നട തുറക്കുമ്പോള്‍ മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവരെയും. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയുന്നവരെയും വെര്‍ച്വുല്‍ ക്യൂ വഴി സന്നിധാനത്തേക്കു പ്രവേശിപ്പിക്കാനാണ് നീക്കം. ഇതിനായി നിലയ്ക്കലില്‍ പരിശോധന കേന്ദ്രം തുറക്കും.
അതേ സമയം കോവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് നടത്തേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്തിട്ടില്ല. ഇതിന്റെ ആദ്യ പടിയായ വിവിധ വകുപ്പുകളുടെ ആലോചനായോഗങ്ങള്‍പോലും നടത്താനായിട്ടില്ല. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ തെരെഞ്ഞെടുപ്പും നടന്നിട്ടില്ല. തിരുവനന്തപുരം, പമ്പ, പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളില്‍ മാത്രം എട്ട് ഉന്നതതല യോഗങ്ങള്‍ ഈ മാസം നടത്തേണ്ടതാണ്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ഇക്കൊല്ലത്തെ തീര്‍ഥാടനം എങ്ങനെയെന്നതില്‍ ആശങ്കകളും അനിശ്ചിതത്വവും ഏറെയാണ്. നവംബര്‍ മുതല്‍ രോഗവ്യാപനം കണക്കുകൂട്ടലുകള്‍ക്കും അപ്പുറം കടന്നാല്‍ ഒരു പക്ഷെ മണ്ഡലകാല ദര്‍ശനം തന്നെ ചരിത്രത്തിലാദ്യമായി ഒഴിവാക്കേണ്ടിവന്നേക്കാം. സന്നിധാനത്തെ യുവതി പ്രവേശനത്തെക്കാള്‍ വലിയ പൊല്ലാപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം.
അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ ഇരുന്നൂറിലേറെ ആരോഗ്യപ്രവര്‍ത്തകരെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും നിയമിക്കുകയെന്നത് ഏറെ ദുഷ്‌കരമാകും. കോവിഡ് പശ്ചാത്തലത്തില്‍ വേണ്ടിടത്തോളം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ശബരിമല ഡ്യൂട്ടിക്ക് എത്തിച്ചു കൊടുക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല. ആശുപത്രി വാര്‍ഡുകള്‍ കോവിഡിനായി മാറ്റിവച്ചാല്‍ തീര്‍ഥാടകരുടെ അടിയന്തിര ചികിത്സയും പൊല്ലാപ്പാകും. ആരോഗ്യ പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും ഒരുക്കണം.ഇത് കൂടാതെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തണം. കോവിഡ് നിയന്ത്രണം പാലിക്കാതെ വലിയ തോതില്‍ തീര്‍ഥാടകര്‍ എത്തുന്ന സാഹചര്യമുണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കും എന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കും. വാഹന സര്‍വീസ് ക്രമീകരിക്കുന്നത് കെഎസ്ആര്‍ടിക്കും തലവേദയാകും. ഇതിനൊപ്പം പോലീസിന് താമസമൊരുക്കുന്നതും അതിലേറെ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
https://www.facebook.com/Malayalivartha