Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

അതിര്‍ത്തിയില്‍ ചൈനയുടെ പൂഴിക്കടകന്‍; ചിരിയടക്കാന്‍ ആവാതെ ഇന്ത്യന്‍ സേന; ചൈന രണ്ടും കല്‍പിച്ചു തന്നെ; അതിര്‍ത്തിയില്‍ പഞ്ചാബി പാട്ടുമായി ചൈന; ലക്ഷ്യം ഇന്ത്യന്‍ സേനയുടെ ശ്രദ്ധ തിരിക്കുക; ഇവന്മാര്‍ മണ്ടന്മാര്‍ ആണോ അതോ അഭിനയിക്കുന്നതോ?

18 SEPTEMBER 2020 04:57 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ ഇന്ത്യക്കു മുന്നില്‍ ചൈനയുടെ എല്ലാവഴികളും അടഞ്ഞിരിക്കുകയാണെന്നു തോന്നുന്നു. അതുകൊണ്ട് തന്നെയാണെന്നു ഇന്ത്യക്കു നേരെ അവര്‍ തങ്ങളുടെ വജ്രായുധം പ്രയോഗിക്കുന്നത്. ചൈനയുടെ ശക്തി ദൗര്‍ബല്യങ്ങളെ കുറിച്ച് ഇന്ത്യക്ക് വ്യക്തമായ ധാരണയുണ്ട്. അതുപോലെ തന്നെ ചൈനക്ക് നമ്മുടെ കാര്യങ്ങളിലും ധാരണ ഉണ്ടെന്നു തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ഇത്തരത്തില്‍ ഒരു ദൗര്‍ബല്യത്തില്‍ കയറി പിടിച്ചിരിക്കുകയാണ് ചൈന. ഇനി ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാകില്ല. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തിയില്‍ പഞ്ചാബി പാട്ടുകള്‍ പ്ലേ ചെയ്യുകയാണ് ചൈന. പാട്ടു കേട്ട് ഇന്ത്യന്‍ സൈനികര്‍ എല്ലാം മറന്നു നില്‍ക്കുമ്പോള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ തന്നെയാണ് അവരുടെ നീക്കം എന്നാണ് അറിയാന്‍ കഴിയുന്നത്. ഭയാനകമായ ചൈനയുടെ ഈ തന്ത്രത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇന്ത്യയുടെ സൈനിക രാഷ്ട്രീയ നേതൃത്വം. സത്യത്തില്‍ നമ്മടെ സൈനികരെ ആലോചിച്ചു മാത്രമാണ് കഷ്ടം തോന്നുന്നത്, ഈ നിലവാരത്തിലുള്ള മണ്ടന്മാരോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ നല്ലതു വേറെ വല്ല പണിക്കും പോകുന്നതാണ് എന്ന് അവര്‍ക്കു തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

എന്നാല്‍ ആദ്യമായല്ല ചൈന ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. 1962 ലെ ഇന്ത്യ ചൈന യുദ്ധത്തിലും അവര്‍ അതിര്‍ത്തിയില്‍ ഹിന്ദി പാട്ടുകള്‍ ലൗഡ് സ്പീക്കര്‍ വച്ച് പ്ലേ ചെയ്യുന്നുണ്ടായിരുന്നു. നമുക്ക് എത്ര മേല്‍ അപഹാസ്യം എന്ന് തോന്നിയാലും അതിനു പുറകില്‍ എന്തെങ്കിലും കുടില തന്ത്രങ്ങള്‍ അവര്‍ കാണാതിരിക്കില്ല. കാരണം ഒരു 'നേരെ വാ നേരെ പോ ' രാജ്യമല്ല ചൈന . അവര്‍ക്കു എല്ലാം ഭീരുത്വം നിറഞ്ഞ വളഞ്ഞ വഴികളാണ്. ചൈനീസ് സൈനിക തന്ത്രജ്ഞന്‍ സണ്‍ റ്റ്‌സു തന്റെ പ്രസിദ്ധമായ 'ആര്‍ട്ട് ഓഫ് വാര്‍' എന്ന പുസ്തകത്തില്‍ ബിസി ആറാം നൂറ്റാണ്ടില്‍ ഇങ്ങനെ എഴുതി, യുദ്ധത്തിന്റെ പരമമായ കല എന്നത് ശത്രുക്കളോട് യുദ്ധം ചെയ്യാതെ തന്നെ അവരെ കീഴടക്കുക എന്നതാണ്. ലഡാക്കിലും ഇന്ത്യയിലും വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രങ്ങളും നടത്തുന്ന മാനസിക യുദ്ധങ്ങള്‍ തെളിയിക്കുന്നത് ചൈന ഇപ്പോഴും ഉപയോഗിക്കുന്നത് ആറാം നൂറ്റാണ്ടിലെ യുദ്ധതന്ത്രജ്ഞന്റെ തന്ത്രങ്ങള്‍ ആണെന്നാണ്.

ലഡാക്കിലെ തങ്ങളുടെ ഫോര്‍വേഡ് പോസ്റ്റുകളില്‍ ആണ് ചൈന ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിക്കാനെന്ന വണ്ണം പഞ്ചാബി പാട്ടുകള്‍ ഉച്ചത്തില്‍ ലൗഡ് സ്പീക്കറില്‍ വച്ച് കൊണ്ടിരുന്നത്. തങ്ങളേക്കാള്‍ വളരെയധികം ഉയരത്തില്‍ തങ്ങളുടെ നീക്കങ്ങള്‍ കൃത്യമായി വീക്ഷിക്കുന്ന ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധയ്ക്ക് ഭംഗം വരുത്തുക എന്നതാണ് ചൈന ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ മന ശാസ്ത്രപരമായ യുദ്ധ തന്ത്രം ചൈനീസ് സൈന്യം മുന്‍കാലങ്ങളിലും ഉപയോഗിച്ചിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.

1962 ലെ യുദ്ധത്തിന് തൊട്ടുമുമ്പ്, ചൈനീസ് സൈന്യം ബോളിവുഡ് ഹിന്ദി ഗാനങ്ങള്‍ ഇതേ സാഹചര്യത്തില്‍ അവതരിപ്പിച്ചിരുന്നു ഇന്ത്യയെ പ്രകോപനപരമായി ശല്യപ്പെടുത്തുന്ന ഒരു തന്ത്രമായി അവതരിപ്പിക്കുകയും അവര്‍ക്ക് ഇന്ത്യന്‍ ഭാഷ അറിയാമെന്ന് തെളിയിക്കുകയും ആണ് അവര്‍ ഈ നീക്കത്തിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ചൈനീസ് സൈനികര്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ കീഴടക്കാന്‍ വേണ്ടി വന്നപ്പോള്‍ ഇന്ത്യ അവരുടെ സ്വന്തം ഭാഷ ആയ മാന്‍ഡറിന് വഴി ആണ് ചൈനക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിലും വെറുതെ ഗൂഗിള്‍ നോക്കി പോലും ഏതു ഭാഷ വേണമെങ്കിലും ആര്‍ക്കും പഠിക്കാം എന്ന സാഹചര്യത്തില്‍ ഹിന്ദി അറിയാം എന്ന് കാണിക്കുന്നത് എന്ത് വലിയ സൈനിക തന്ത്രം ആണെന്നാണ് ചൈന വിചാരിക്കുന്നത് എന്ന് അവര്‍ക്കു മാത്രം അറിയുന്ന രഹസ്യം ആയിരിക്കണം.

ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നതിലൂടെ, ചൈനക്കാര്‍ ഇന്ത്യന്‍ സൈനികരെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുക മാത്രമല്ല, അവരുടെ എല്ലാ നീക്കങ്ങളും മനസ്സിലാക്കുന്നുവെന്ന് കാണിക്കാനും ശ്രമിക്കുകയാണ് ഇന്ത്യന്‍ ആര്‍മി സൈനികരില്‍ ഭൂരിപക്ഷവും ഹിന്ദിയിലും പഞ്ചാബിയിലും സംസാരിക്കുന്നവരാണ്. ചൈനീസ് സൈനികര്‍ മുമ്പ് ഇന്ത്യന്‍ സൈനികര്‍ ഹിന്ദിയിലോ പഞ്ചാബിയിലോ പാട്ടുകള്‍ കേള്‍ക്കുന്നത് കേട്ടിരിക്കാം, കൂടാതെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്ന് ഇന്ത്യന്‍ സൈനികരെ കാണിക്കാന്‍ ശ്രമിക്കുകയും ആയിരിക്കാം. എന്തായാലും ഇത്തരം ചൈനീസ് കുടില യുദ്ധ തന്ത്രങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് ഏതൊരു തരത്തിലും അതിശയകരം അല്ലെങ്കിലും മേഖലയിലെ പിരിമുറുക്കം അയക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈന നടത്തിയ ഈ നീക്കം ഉയര്‍ന്ന ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് തീര്‍ച്ചയായും ഇത് ചിരിക്കാനുള്ള ഒരു വക തന്നെയാണ് നല്‍കിയിരിക്കുന്നത്. പാന്‍ഗോങ് സൊ നദിയുടെ വടക്കന്‍ ഭാഗങ്ങളില്‍ പഞ്ചാബി പാട്ടുകളാണ് ചൈന ഇന്ത്യയെ കേള്‍പ്പിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ ചുശുല്‍ ഭാഗത്തു മറ്റൊരു തരത്തിലുള്ള യുദ്ധ തന്ത്രം ആണ് അവര്‍ പയറ്റുന്നത് അവിടെയും ഒരു കൂട്ടം ഉച്ച ഭാഷിണികള്‍ വച്ച് കൊണ്ട്, ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്.

ഒരു മുന്‍ ഇന്ത്യന്‍ ആര്‍മി മേധാവി പറയുന്നതനുസരിച്ച്, 1962 ലെ യുദ്ധത്തിലും 1967 ലെ നാഥു ലാ ഏറ്റുമുട്ടലിലും പിഎല്‍എ ഇതേ ഉച്ചഭാഷിണി പ്രയോഗിച്ചിരുന്നു. ഫിംഗര്‍ 4 ലെ പഞ്ചാബി ഗാനങ്ങള്‍ കേട്ടപ്പോള്‍ ഇന്ത്യന്‍ സൈന്യം ഒരല്പം അതിശയിചിരിന്നു എന്നത് സത്യമാണ് , അതിനു കാരണം ഇവന്മാര്‍ ഇതെന്താണ് ഈ ചെയ്യുന്നത് എന്ന് മനസ്സിലാകാഞ്ഞിട്ടാണ് ഒരുപക്ഷേ, പഞ്ചാബില്‍ നിന്നുള്ള സൈനികര്‍ ആണ് ഫിംഗര്‍ 4 ന്റെ തന്ത്രപ്രധാനമായ ഉയര്‍ന്ന ഉയരങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നതെന്നു പിഎല്‍എ കരുതിയാതായിരിക്കാം , 'മുന്‍ സൈനിക മേധാവി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിനെതിരെ റെഡ് ആര്‍മി പാംഗോംഗ് സൊയില്‍ മാനസിക തന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രവും ഇതേ നയം തന്നെയാണ് പിന്തുടരുന്നത് 1962 ലെ യുദ്ധത്തില്‍ മുഖം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുന്നതിനായി അവര്‍ അഹോരാത്രം പണിയെടുക്കുകയാണ്. ചൈനയുടെ ഒരു കുടില തന്ത്രത്തെയും നമ്മള്‍ നിസ്സാരമായി എടുക്കുകയില്ല എന്നത് ഉറപ്പാണെങ്കിലും അങ്ങേയറ്റം ജാഗ്രത നമ്മള്‍ അതിര്‍ത്തിയില്‍ പുലര്‍ത്തും എന്നതില്‍ തര്‍ക്കമില്ലെങ്കിലും വളരെ അപഹാസ്യമായ ഇത്തരം നടപടികളിലൂടെ ആര്‍ക്കാണ് മുഖം നഷ്ടപെട്ടതെന്നും. മാനസികമായി ആരാണ് ദുര്‍ബലപ്പെട്ടതു എന്നും. ഭയം ആരെയാണ് പിടികൂടിയിരിക്കുന്നത് എന്നും പകല്‍ പോലെ വ്യക്തമാണ്. പ്രത്യേകിച്ചും അതിശൈത്യം അടുത്ത് വന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (4 minutes ago)

ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയുമെന്ന് ബാദുഷ  (15 minutes ago)

ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!  (20 minutes ago)

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി  (30 minutes ago)

വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (42 minutes ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...  (42 minutes ago)

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്  (48 minutes ago)

കുവൈറ്റിൽ ലൈസൻസില്ലാതെ മണി എക്സ്ചേഞ്ച് നടത്തുന്നവർക്ക് കടുത്ത പിഴയും തടവും; പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം...  (57 minutes ago)

കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...  (1 hour ago)

ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...  (1 hour ago)

തായ്‌ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗേജില്‍ വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികള്‍  (1 hour ago)

യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു  (1 hour ago)

അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും  (1 hour ago)

ഭീമ കൊറേഗാവ് കേസില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം  (1 hour ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (1 hour ago)

Malayali Vartha Recommends