ഐ.എസ്.ഐയുടെ പങ്ക് അന്വേഷിച്ചില്ല; സി.ബി.ഐയെ വിമര്‍ശിച്ച് ലഖ്‌നൗ പ്രത്യേക കോടതി; ബാബറി മസ്ജിദില്‍ ഇനിയും പുറത്ത് വരാത്ത രഹസ്യങ്ങള്‍; വിവാദങ്ങള്‍ അവസാനിക്കുന്നില്ല; കേസില്‍ അപ്പീല്‍ പോകുന്ന കാര്യത്തില്‍ നിലപാടില്ലാതെ സി.ബി.ഐ
28 വര്‍ഷത്തിന് ശേഷമാണ് ബാബറി മസ്ജിദ് പൊളിച്ചക്കേസില്‍ ലഖ്‌നൗവിലെ സി.ബി.ഐ കോടതി 32 പ്രതികളെയും വെറുതെ വിട്ടിയിരുന്നു. ഗൂഢാചോചന നടന്നിട്ടില്ലെന്നും സി.ബി.ഐ ഹാജരാക്കിയ ചിത്രങ്ങളും വിഡിയോകളും ശബ്ദരേഖളും ഒന്നും തന്നെ ആസൂത്രണം തെളിയിക്കാന്‍ സാധിക്കുന്നതല്ലെന്നും പ്രതികള്‍ പള്ളി പൊളിക്കുന്നതിനെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള സി.ബി.ഐ കോടതിയുടെ വിധി രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടെയാണ് സി.ബി.ഐ കോടതിയുടെ ഭാഗത്ത് നിന്നും മാറ്റൊരു സുപ്രധാന നിരീക്ഷവും നടത്തിയിരുന്നതായിയുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ (ഐ.എസ്.ഐ.) നിന്നുള്ളവര്‍ ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ പങ്കാളികളായിട്ടുണ്ടാകാമെന്ന 'സുപ്രധാന' രഹസ്യവിവരം സി.ബി.ഐ. അന്വേഷിച്ചില്ലെന്ന് കേസിലെ പ്രതികളെ വെറുതെവിട്ട ലഖ്‌നൗ പ്രത്യേക കോടതി വിമര്‍ശിച്ചു. 1992 ഡിസംബര്‍ അഞ്ചിന് ലോക്കല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എല്‍.ഐ.യു) അയച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാത്തതിനാലാണ് ഗൂഡാലോചനക്കേസില്‍ വെറുതെവിട്ട പ്രതികള്‍ക്കെതിരായ സി.ബി.ഐ.യുടെ ആരോപണങ്ങള്‍ ശക്തിയില്ലാത്തതായതെന്ന് പ്രത്യേക കോടതി ജഡ്ജി എസ്.കെ. യാദവ് വിധിന്യായത്തില്‍ പറഞ്ഞു.
സാമുദായിക അന്തരീക്ഷം കലുഷമാക്കുക എന്ന ലക്ഷ്യത്തോടെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ ചില ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്ന് എല്‍.ഐ.യു. റിപ്പോര്‍ട്ടുണ്ടായിരുന്നു. കര്‍സേവ തടസ്സപ്പെട്ടേക്കാമെന്നും അതില്‍ പറഞ്ഞിരുന്നു. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ടവര്‍ അയോധ്യയിലെ ജനക്കൂട്ടത്തില്‍ കലര്‍ന്ന് ആരാധനാലയങ്ങള്‍ തകര്‍ത്ത് യു.പി.യിലും ഇന്ത്യയിലെമ്പാടും അസ്വസ്ഥതയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പാകിസ്താനില്‍ നിന്നുള്ള ആയുധങ്ങള്‍ ഡല്‍ഹി വഴി ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നതും കോടതി ചൂണ്ടിക്കാട്ടി. കര്‍സേവകര്‍ എന്ന നാട്യത്തില്‍ ജമ്മുകശ്മീരിലെ ഉധംപുരില്‍നിന്നുള്ള സാമൂഹികവിരുദ്ധരും വരുമെന്ന് അതില്‍ പറഞ്ഞിരുന്നു. ഇത്തരം നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈ വശങ്ങള്‍ സി.ബി.ഐ. അന്വേഷിക്കാത്തത് പിഴവാണെന്നും കോടതി പറഞ്ഞു.
ബാബറി മസ്ജിദ് വിധിയില്‍ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചത്. ബി.ജെ.പിയും സംഘ പരിവാര്‍ സംഘടനകളും വിധി സ്വാഗതം ചെയ്യുകയും ആഘോഷമാക്കുകയും ചെയ്തിയരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. വിധി ന്യായം അനുകൂലമായ സ്ഥിതിക്ക് അഭിപ്രായ പ്രകടനം നടത്തി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. എന്നാല്‍ വിധിക്കെതിരെ കോണ്‍ഗ്രസില്‍ ചെറുതെങ്കില്‍ പ്രതിഷേധമുയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും ബാബറി മസ്ജിദ് കേസിലെ വിധിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാനസര്‍ക്കാരുകളോട് അഭ്യര്‍ഥിക്കണമെന്ന് കോണ്‍ഗ്രസ്. 2019 സുപ്രീം കോടതി വിധിക്കെതിരാണ് ഇപ്പോള്‍ വന്ന ലഖ്‌നൗ പ്രത്യേക കോടതിയുടെ വിധി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് നിയമവിരുദ്ധവും നിയമലംഘനത്തിന്റെ അങ്ങേയറ്റമാണെന്നുമാണ് സുപ്രീം കോടതി 2019ല്‍ നിരീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ലഖ്‌നൗവിലെ പ്രത്യേക കോടതി കേസിലെ 32 പ്രതികളേയും വെറുതെ വിട്ടിരിക്കുന്നു. ഇത് സുപ്രീം കോടതിയുടെ വിധിയില്‍ നിന്നും വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീവ് സിംഗ് സുചേവാല പറഞ്ഞു. അതെ സമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോ, രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ ഈ വിധിയെക്കുറിച്ച് ഒരക്ഷരം മിണ്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതെസമയം കേസില്‍ അപ്പീല്‍ പോകുമോ എന്ന കാര്യം സി.ബി.ഐ വ്യക്തമാക്കിട്ടില്ല.
https://www.facebook.com/Malayalivartha