അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി യൂട്യൂബില്‍ സ്റ്റാറായ വിജയ് പി നായരുടെ ജീവിതത്തിൽ ദുരൂഹത... അവിവാഹിതനായ യുവാവിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് അമ്പരപ്പിക്കുന്നത്... ഞെട്ടിക്കുന്ന ആ ജീവിതമിങ്ങനെ....
കഴിഞ്ഞ ദിവസമാണ് സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി യൂട്യൂബില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്ന ഡോ. വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ പിടികൂടി കയ്യേറ്റം ചെയ്തത്. തമിഴ്നാട്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി നായര്‍ വെള്ളായണി സ്വദേശിയാണ്. ഇത്തരത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വിട്രിക്സ് സീൻ എന്ന യൂട്യൂബ് ചാനലിന് ഇരുപത്തി അയ്യാരത്തിലേറെ ഫോളോവേഴ്സ് ഉണ്ട്.
എന്നാൽ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (IACP) ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ഏക പ്രഫഷണൽ സംഘടനയാണ്. വിജയ് പി നായര്‍ സൈക്കോളജിസ്റ്റ് അല്ല, ഞങ്ങളുടെ അംഗമല്ല- അസോസിയേഷന്‍ പറയുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങിയിരിക്കുകയാണ്.
അതേസമയം വിജയ് പി നായരുടെ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ചത് അസാധാരണമായ വിവരങ്ങളാണ്.വിജയ് അവിവാഹിതനാണ്.ഗാന്ധാരി അമ്മൻ കോവിലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന വിജയ് ഇടയ്ക്ക് അമ്മയെ കാണാൻ വീട്ടിൽ എത്തുമായിരുന്നു. നാട്ടുകാരോടു യാതൊരു ബന്ധവും ഇയാൾ പുലർത്തിയിരുന്നില്ല. വിജയിയെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ,അമ്മയും സഹോദരനുമാണ് ഇയാളുടെ വീട്ടിലുള്ളത്.അവിവാഹിതനായ സഹോദരൻ ജോലിക്ക് പോകുന്നില്ല.ഇടക്ക് അമ്മയെ കാണാൻ ഇയാൾ വീട്ടിലെത്തുമായിരുന്നു.നാട്ടുകാരുമായി ഇടപെടാതെ അമ്മയെ കണ്ട ശേഷം വൈകുന്നേരത്തോടെ ബൈക്കിൽ മടങ്ങി പോവുകയായിരുന്നു പതിവ്.കണ്ണാടി കടകൾക്ക് ലെൻസ് വിൽക്കുന്ന ജോലി ആണെന്നാണ് വിജയ് വീട്ടിൽ പറഞ്ഞിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തശേഷം കുടുംബം ഭയത്തോടെയാണ് കഴിയുന്നത്
സഹോദരി നഗരത്തിൽ എവിടെയോ താമസം ഉണ്ടെന്നാണ് വിജയ് പി നായരുടെ അമ്മ പോലീസിനോട് പറഞ്ഞത്.ഇവർ വല്ലപ്പോഴും അമ്മയെ കാണാൻ എത്താറുണ്ടെങ്കിലും വീട്ടിൽ താമസിക്കാറില്ല.വെള്ളയാണി പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനെ കുറിച്ചും കാര്യമായ അറിവില്ല. പോസ്റ്റുമാന്റെ സഹായത്തോടെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഇയാളുടെ വീട് കണ്ടെത്തിയത്.പോലീസ് സംഘം വീട്ടിൽ എത്തുമ്പോഴാണ് വിജയ് പി നായർ അവിടെ ഉണ്ടെന്ന് അയൽവാസികൾ പോലും അറിയുന്നത്.
ഇയാളുടെ അമ്മ മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്.സൂപ്പർ ഹിറ്റ് സിനിമകളിൽ താൻ പ്രവർത്തിച്ചെന്നും സിനിമകളുടെ പേരടക്കം പറഞ്ഞ് അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. സിനിമയിൽ സംവിധാനം പഠിക്കാൻ പോയ ശേഷം അധ്യാപകൻ ആയെന്നും അതിനുശേഷമാണ് യൂട്യൂബർ ആയതെന്നുമാണ് വിജയ് പി നായർ പോലീസിനോട് പറഞ്ഞത്.ഇതേത്തുടർന്ന് സിനിമാരംഗത്തു നിന്നു പ്രവർത്തിക്കുന്നവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി എന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു
എന്നാൽ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച യൂട്യൂബറുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യുജിസി അംഗീകാരമില്ലാത്ത കടലാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് വിജയ് പി നായര്‍ക്ക് ഡോക്ടറേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസ്കാരിക കേരളത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള മോശം പ്രയോഗങ്ങളോടുകൂടി വിജയ് പി നായര്‍ യൂ ട്യൂബിലിട്ട വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വീഡിയോ വൈറലായതോടെ പരാതി ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല, ഇതിന് ശേഷമാണ് ഭാഗ്യക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായരുടെ താമസ സ്ഥലത്തെത്തി മര്‍ദ്ദിച്ചത്.
https://www.facebook.com/Malayalivartha