എം.പി സ്ഥാനം രാജി വച്ച് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിലേക്ക്; യു.ഡി.എഫില്‍ ചതിയും വഞ്ചനയും; കോണ്‍ഗ്രസ്, പാര്‍ട്ടി തകര്‍ക്കാന്‍ ശ്രമിച്ചു; മാണി സാര്‍ ചികില്‍സയിലായിരുന്നപ്പോഴെ പി.ജെ ജോസഫ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ തുടങ്ങി; വര്‍ഗ്ഗീയ നിലപാടിന് എതിരെ പോരാന്‍ എല്‍.ഡി.എഫിന് മാത്രമേ സാധിക്കു
യു.ഡി.എഫ് നല്‍കിയ എം.പി സ്ഥാനം വലിച്ചെറിഞ്ഞാണ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണില്‍ പ്രവേശിക്കുന്നത്. അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചത്. യു.ഡി.എഫ് കേരളാ കോണ്‍ഗ്രസിനോട് കാട്ടിയത് അപഗണന ജോസ് കെ മാണി തുറന്നടിച്ചു. പാര്‍ട്ടി തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ചില കേന്ദ്രങ്ങള്‍ ചര്‍ച്ച നടത്തി. മാണിയെയും മാണിയുടെ രാഷ്ട്രീയത്തെയും യു.ഡി.എഫ് അപമാനിച്ചു. ഇടതു മുന്നണി പ്രവേശനം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ജോസ് കെ. മാണിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍. യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് പുറത്ത് പോയിട്ട് മൂന്ന് മാസം പിന്നിട്ടു. ഇതുവരെ സ്വന്തന്ത്രനിലാപാടാണ് സ്വീകരിച്ചത്. യു.ഡി.എഫില്‍ നിന്നും ചതിയും അപമാനവും നേരിട്ടു. അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോള്‍ എം.എല്‍.എമാരോട് പോലും ചര്‍ച്ച ചെയ്തില്ല. പുറത്താക്കുമെന്ന് ഭീഷണി മാത്രം മുഴക്കി. ഒരിക്കല്‍ പുറത്താക്കിട്ട് വീണ്ടും വീണ്ടും പുറത്താക്കുമോ എന്നും ജോസ് ചോദിച്ചു.
പി.ജെ. ജോസഫിനെതിരെ കടുത്ത ആരോപണമാണ് ജോസ് കെ മാണി നടത്തിയത്. കടുത്ത വ്യക്തി ഹത്യയാണ് പി.ജെ. ജോസഫ് തനിക്കെതിരെ നടത്തിയതെന്ന് ജോസ് കെ മാണി ആരോപിച്ചു. മാണി സാര്‍ അസുഖ ബാധിതനായി ചികില്‍സയില്‍ ഇരിക്കെ തന്നെ പാര്‍ട്ടി സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ പി.ജെ ജോസഫ് നടത്തിയിരുന്നു. ആദ്യം രാജ്യസഭാ സീറ്റും പിന്നീട് ലോക്‌സഭാ സീറ്റും ചോദിച്ചത് ഇതിന്റെ ഭാഗമായി തന്നെയാണ്. പിന്നീട് പാല സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ കണ്ടത് ചിഹ്നം പോലും വിട്ടു നല്‍കാത്ത പി.ജെ. നിലപാടാണ്. പാര്‍ട്ടി ഓഫീസ് മ്യൂസിയം ആക്കണമെന്നുള്ള പി.ജെ.യുടെ നിലപാടുകള്‍ ഗൂഢമാണ്. ഇതെല്ലൊ പൊളിറ്റിക്കല്‍ വെര്‍ച്ചലിസമാണെന്നും ജോസ് അഭിപ്രായപ്പെട്ടു.
ആത്മാഭിമാനം അടിയറവ് വയ്ക്കാന്‍ സാധിക്കില്ലന്ന തുറന്ന് പറഞ്ഞ ജോസ് കെ മാണി വര്‍ഗ്ഗീയ ശക്തികള്‍ വരുന്ന സാഹചര്യത്തില്‍ ചെറുത്തു തോല്‍പ്പിക്കാനും മതേതരത്വം കാത്തു സൂക്ഷിക്കാനും ഇടതുപക്ഷത്തിന് സാധിക്കുവെന്നും വ്യക്തമാക്കി. പ്രളയം, കോവിഡ് പ്രതിസന്ധിയില്‍ ഇടതുപക്ഷം കര്‍ഷകര്‍ക്കൊപ്പം നിന്നും കാര്‍ഷികരുമായുള്ള വിഷയങ്ങളിന്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. നെല്ലിന്റെ താങ്ങു വില വര്‍ധിക്കുന്നത്, ഇടുക്കിയുമായി പട്ടയം വിഷയം, തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍, ലാഭകരമായി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടാകണം എന്നി വിഷയങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന് മുന്നോട്ട് വച്ചിട്ടുള്ള ആവശ്യമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒന്‍പത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. 9.40ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ ജോസിനെയും കൂട്ടരേയും എല്‍.ഡി.എഫില്‍ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. തര്‍ക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ സി.പി.എം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. .പാല സീറ്റ് ജോസ് കെ. മാണിക്ക് തന്നെയാണെന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha