പ്രശ്‌നങ്ങള്‍ക്ക് കാരണം ഇന്ത്യയെന്ന് ചൈന; മൂന്ന് മറുപടിയില്‍ പൊളിച്ചടുക്കി ഇന്ത്യ; ഞങ്ങള്‍ തുടങ്ങിയതല്ല ഉള്ളു, ഇങ്ങനെ പേടിച്ചാലോ? ചൈനയുടെ പ്രകോപനത്തിന് കൃത്യമായ മറുപടി; ഇനിയും നിര്‍മാണം നടത്തും; അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ വന്‍തോതില്‍ നിക്ഷേപം
ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനവും ചൈനയുടെ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുന്നതുമാണ് ഇപ്പോള്‍ നില നില്‍ക്കുന്ന ഇന്ത്യ ചൈനാ സംഘര്‍ഷത്തിന്റെ മൂലകാരണമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.കുറച്ചുകാലമായി, ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനം വര്‍ദ്ധിപ്പിക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്യുന്നു, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് മൂല കാരണമിതാണ് , 'വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പ്രസ്ഥാവിച്ചു.
ഞങ്ങളുടെ സമവായം ആത്മാര്‍ത്ഥമായി നടപ്പാക്കണമെന്നും സാഹചര്യം വഷളാക്കിയേക്കാവുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അതിര്‍ത്തിയിലെ ഐക്യവും സമാധാനവും സംരക്ഷിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഞങ്ങള്‍ ഇന്ത്യന്‍ ഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നു, ചൈനീസ് മന്ത്രാലയം നടത്തുന്ന പതിവ് പത്രസമ്മേളനത്തില്‍ ഷാവോ പറഞ്ഞു. എന്നാല്‍ ചൈനയുടെ വാക്കുകള്‍ക്ക് ഒരു വിലയും കൊടുക്കാതെ തങ്ങളുടെ നടപടികളും ആയി മുന്നോട്ടു പോവുക എന്നൊരു നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ലഡാക്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഇന്ത്യയും അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആണെന്ന ചൈനയുടെ പരാമര്ശത്തിനെതിരായി ഇന്ത്യ നടത്തിയ പ്രസ്താവന അതിനു തെളിവാണ്.
അതിര്‍ത്തിയുടെ മറു വശത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇതിനകം തന്നെ അനവധി റോഡുകളും ആശയവിനിമയ ശൃംഖലയും നിര്‍മ്മിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ചെയ്യാം ഞങ്ങള്‍ അനങ്ങാതിരിക്കണം എന്ന നിലപാട് മുന്‍കാലങ്ങളില്‍ ഇവിടെ നടന്നിരിക്കും എന്നാല്‍ ഇനി നടക്കില്ല. ചൈനയുടെ ഈ പരാമര്‍ശത്തിനെതിരെ ഇന്ത്യന്‍ സേനയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതിനു മറുപടിയായി മൂന്ന് മറു വാദങ്ങള്‍ പറഞ്ഞതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ഒന്നാമത്തേതായി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പാലങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്നും അകലെയാണ്, ഇത് സൈനിക ലോജിസ്റ്റിക്‌സിന് പുറമെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള പ്രവേശനത്തിനും സഹായിക്കും. രണ്ടാമതായി, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനികനയതന്ത്ര ചര്‍ച്ചകളില്‍ ചൈന ഒരിക്കലും ഇന്ത്യയുടെ ഭൗതിക സൗകര്യ നവീകരണ വിഷയം ഉന്നയിച്ചിട്ടില്ല. മൂന്നാമതായി, എല്‍എസിക്ക് അടുത്തുള്ള റോഡ്, പാലങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, സോളാര്‍ കൊണ്ട് ചൂടാക്കാവുന്ന കുടിലുകള്‍, പിഎല്‍എയുടെ മിസൈല്‍ വിന്യാസം എന്നിവ ചൈന നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഭാഗത്ത് ഭൗതിക സൗകര്യങ്ങള്‍ നിര്‍മ്മിക്കുക മാത്രമാണ് ചെയ്യുന്നത്, അതിന് ഞങ്ങള്‍ക്ക് ചൈനീസ് അനുമതി ആവശ്യമില്ല, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചൈനയുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്ക് പുല്ലുവില കൊടുത്തു കൊണ്ട് അതിര്‍ത്തിയില്‍ ശക്തമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ടു പോവുകയാണ്. കരസേനയുടെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ അഥവാ ബിആര്‍ഒ നിര്‍മ്മിച്ച 44 പാലങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ വ്യാഴാഴ്ച ഔദ്യോഗികമായി തുറന്നു കൊടുത്തിരുന്നു. ഈ 44 പാലങ്ങള്‍ ഉള്‍പ്പെടെ 102 പാലങ്ങള്‍ ആണ് ബി ആര്‍ ഓ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ യുദ്ധ ടാങ്കുകളുടെ ഭാരം തങ്ങുന്ന വിധത്തിലാണ് ഈ പാലങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഒരു സൈനിക ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കിയതനുസരിച് തിങ്കളാഴ്ച കമ്മീഷന്‍ ചെയ്ത 44 പാലങ്ങളില്‍ 30 എണ്ണം ലഡാക്കില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്കുള്ള പാതയിലാണ്. ഇവ ക്ലാസ് 70 പാലങ്ങളാണ് അതായത് 70 ടണ്‍ ഭാരം വരുന്ന വാഹനങ്ങളുടെ ഭാരം വഹിക്കാന്‍ കഴിയുന്ന പാലങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണ് എന്നര്‍ത്ഥം. ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ യുദ്ധ ടാങ്ക് അര്‍ജുന്‍ ഏകദേശം 60 ടണാണ് എന്നറിയുമ്പോഴാണ് ഈ പാലങ്ങള്‍ കൃത്യമായും എന്തിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്നതെന്നു നമുക്ക് വ്യക്തമാകുന്നത് . ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് പിന്നോട്ട് പോകാനുള്ള വിമുഖത സൂചിപ്പിച്ചതിനെത്തുടര്‍ന്ന് കിഴക്കന്‍ ലഡാക്ക് സെക്ടറിലെ സ്ഥലങ്ങളിലേക്ക് ടി 90 ഭീഷ്മ ടാങ്കുകള്‍ ഈയിടെ ഇന്ത്യ വിന്യസിച്ചിരുന്നു.
ഈ പാലങ്ങള്‍ മൊത്തത്തില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ഭൗതിക സാഹചര്യങ്ങളുടെയും സേനയുടെയും മറ്റു പിന്തുണാ ഘടകങ്ങളുടെയും വികസനത്തിനാക്കം കൂട്ടുകയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഏത് സാഹചര്യത്തോടും പ്രതികരിക്കാനുള്ള സായുധ സേനയുടെ കഴിവ് വളരെയധികം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷം 102 പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള ബിആര്‍ഒയുടെ വാര്‍ഷിക ലക്ഷ്യത്തെ സര്‍ക്കാര്‍ നേരത്തെ ഇരട്ടിയാക്കിയിരുന്നു.
അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ ചൈനയുമായി ഇന്ത്യ മത്സരിക്കേണ്ടതുണ്ട് . 'ഞങ്ങള്‍ക്ക് ഇതിനകം വളരെയധികം സമയം നഷ്ടപ്പെട്ടിരുന്നു. 'എല്ലാം ചട്ടം പോലെ' എന്ന ഒരു അലസമായ ഒരു ബിസിനസ്സ് സമീപനം ഇനി അനുവദിക്കാന്‍ കഴിയില്ല അതിര്‍ത്തി ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കേണ്ടതില്ലെന്ന് മുന്‍ സര്‍ക്കാരുകള്‍ എടുത്ത തീരുമാനത്തെ പരാമര്‍ശിച്ച് ഒരു ബിആര്‍ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2008 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 3,300 കോടി മുതല്‍ 4,600 കോടി രൂപ വരെയുണ്ടായിരുന്ന ബിആര്‍ഒയുടെ വാര്‍ഷിക ബജറ്റില്‍ ഈ അടുത്ത കാലത്തു ഗണ്യമായ വര്‍ധനവുണ്ടായതായും 2020 ല്‍ അത് 11,000 കോടി രൂപ ആയതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തരത്തില്‍ ഇന്ത്യ-ചൈന, അതിര്‍ത്തിയില്‍ മുമ്പെങ്ങുമില്ലത്ത വിധം ശക്തമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇത് ചൈനയെ കുറച്ചൊന്നും അല്ല ഭയപ്പെടുത്തുന്നത്. അതിന്റെ പ്രതിഫലനങ്ങളാണ് അവരുടെ വ്യത്യസ്ത നയതന്ത്ര ഉദ്യോഗസ്ഥരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
എന്നാല്‍ ചൈനയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരുടെ അഭിപ്രായത്തില്‍ പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ അവര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് ഇന്ത്യയുടെ മേഖലയിലെ ശക്തമായ സൈനിക വിന്യാസം ഭീഷണിയാകും എന്നതാണ് അവരുടെ ഈ ഭയത്തിന്റെ കാരണം. മാത്രമല്ല ശക്തമായ ഇന്ത്യന്‍ സൈന്യം ചൈനയുടെ അധിനിവേശ നടപടികള്‍ക്ക് അങ്ങേയറ്റം ഭീഷണിയുമാണ്. വര്‍ഷങ്ങളായി ചൈന ഇന്ത്യയെ സ്വന്തം അതിര്‍ത്തിയില്‍ മാത്രമല്ല അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതില്‍ നിന്ന് പോലും വിലക്കി കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യ തങ്ങളുടെ സ്വത സിദ്ധമായ ചേരി ചേര നയം പിന്തുടരുന്നതില്‍ ആയിരിന്നു ചൈനക്കും താല്പര്യം. കാരണം ഏതു ചേരിയില്‍ പോയാലും ശക്തമാകുന്ന ഇന്ത്യ അവര്‍ക്ക് മേഖലയില്‍ ഭീഷണി ആകുന്നതു കൊണ്ട് തന്നെ. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു, മാറിയ സാഹചര്യത്തില്‍ ഇന്ത്യക്കു ചൈനയോട് ഇത്രയേ പറയാനുള്ളു. ഞങ്ങള്‍ ഇവിടെ തുടങ്ങിയിട്ടേ ഉള്ളു. ഇപ്പോള്‍ തന്നെ ഇങ്ങനെ പേടിച്ചാലോ. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു.
https://www.facebook.com/Malayalivartha