കരഞ്ഞ് നിലവിളിക്കുന്ന സി.പി.എം; വി.മുരളീധരന്റെ പരസ്യപ്പെടുത്തല്‍ തലവേദനയാകുന്നു; ബി.ജെ.പി അന്വേഷണ എജന്‍സിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് തെളിവുണ്ടെന്നും സി.പി.എം; മൊഴികള്‍ പ്രസിദ്ധപ്പെടുത്തിയത് നിയമവിരുദ്ധം
കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വര്‍ണക്കടത്ത് കേസ് ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ സി.പി.എമ്മിന്റെ ദേശീയ ഇമേജ് തന്നെ തകര്‍ന്ന അവസ്ഥയിലാണ്. ഇതോടെ വി.മുരളീധരന്റെ നിര്‍ദേശിക്കുന്നത് പോലെയാണ് അന്വേഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം സി.പി.എം ആരംഭിച്ചിരിക്കുകയാണ്. ബി.ജെ.പി. നിര്‍ദേശിക്കുന്നതുപോലെയാണ് അന്വേഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുകയെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരസ്യപ്പെടുത്തല്‍, അവയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് തെളിവാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നതുപോലും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതാണ്. പ്രതിയുടെ മൊഴിയെ പത്രസമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി. മുരളീധരന്റെ നടപടി നിയമവിരുദ്ധവും സത്യാപ്രതിജ്ഞാലംഘനവുമാണെന്നും സി.പി.എം. ആരോപിച്ചു.
മന്ത്രി പാര്‍ട്ടികേന്ദ്രത്തില്‍ പത്രസമ്മേളനം നടത്തി അന്വേഷണ ഏജന്‍സിപോലും കണ്ടെത്താത്ത കാര്യങ്ങള്‍ നിഗമനങ്ങളായി പ്രഖ്യാപിച്ചത് കേട്ടുകേള്‍വിയില്ലാത്തതാണ്. സ്വതന്ത്രമായ കേസന്വേഷണത്തിന് വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്നില്ലെന്നു വ്യക്തമാക്കുന്ന പലതും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍, കേസിലെ പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കാത്തത്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിപോലും എടുക്കാന്‍ അനുവദിക്കാത്തത് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാന്‍ എന്‍.ഐ.എ.ക്കു കഴിഞ്ഞില്ല. എഫ്.സി.ആര്‍.എ. നിയമം ബാധകമല്ലാത്ത കേസിലാണ് ലൈഫ് മിഷനെതിരേ സി.ബി.ഐ. അന്വേഷണം നടത്തുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സങ്കുചിത രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് ഫെഡറല്‍ തത്ത്വങ്ങള്‍ക്കും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും സി.പി.എം. കുറ്റപ്പെടുത്തുന്നത്.
പ്രതിപക്ഷ നേതാവും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും കൂടിയാലോചിച്ചാണ് പല പ്രസ്താവനകളും നടത്തുന്നതെന്ന് ആരോപണവും സി.പി.എം ഉയര്‍ത്തുന്നുണ്ട്. ഇവ വീണ്ടും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നടപടിയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇത് സ്വതന്ത്രമായ കേസ് അന്വേഷണത്തെ ബാധിക്കും. അതിനാല്‍ ഇതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നുമാണ് സി.പി.എം പറയുന്നത്.
അതെ സമയം ഡിപ്ലോമാറ്റിക് ബാഗേജ് എന്ന വാക്കില്‍ ഊന്നി നിന്ന് ഇനി എത്രകാലം മുന്നോട്ട് പോകാന്‍ പറ്റുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. യു.എ.ഇ എന്‍.ഐ.എ അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ ഡിപ്ലോമാറ്റ് ബാഗേജ് ആണെങ്കിലും അല്ലെങ്കിലും അവര്‍ അവരുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസ് ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ ബാധിക്കാതെ തന്നെ മുന്നോട്ട് പോകും. ഈ ഒരു സാഹചര്യം മുന്നില്‍ കണ്ടാണ് ഇപ്പോള്‍ സി.പി.എം അന്വേഷണ എജന്‍സിക്കള്‍ക്കെതിരെ രാഷ്ട്രീയ ഇടപെടല്‍ ആരോപിക്കുന്നത്.
ഡല്‍ഹിയിലെ ബി.ജെ.പി. കേന്ദ്ര ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വി. മുരളീധരന്‍ സ്വര്‍ണക്കടത്ത് കേസ് ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കേസിലെ പ്രതികളുടെ ഉന്നത ബന്ധം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറില്‍ ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഴുവന്‍ സംഭവങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്‍സി എന്ന് വ്യക്തമാക്കിയിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ടവര്‍ തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha