'എന്നെ ഇടിച്ചിട്ടത് ആടല്ല'... മരണത്തോട് മല്ലിട്ട അവസാന മണിക്കൂറുകളില്‍ ഭർത്താവെന്ന 'കാലനെ' അവൾ സുരക്ഷിതയാക്കി; കൊടുംക്രൂരത സഹിച്ച് സത്യം വെളിപ്പെടുത്താതെ ആശ യാത്രയാകും മുൻപ് മാതാപിതാക്കളോട് അവസാനമായി പറഞ്ഞത് ഒരേയൊരു കാര്യം മാത്രം; കൊല്ലത്ത് നാട്ടുകാരെപോലും ഞെട്ടിച്ച ആ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ദൈവം ബാക്കി വെച്ച തെളിവിലൂടെ...
ആശുപത്രിയില്‍, മരണത്തോടു മല്ലിട്ട അവസാന മണിക്കൂറുകളില്‍ ആശ മാതാപിതാക്കളോടു പറഞ്ഞു; 'എന്നെ ഇടിച്ചിട്ടത് ആടല്ല'. ഭര്‍ത്താവിന്റെ ചവിട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിട്ടും അതല്ലാതെ മറ്റൊന്നും അവള്‍ പറഞ്ഞുമില്ല.
കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജ് - ശോഭ ദമ്ബതികളുടെ മകള്‍ ആശ (29) കഴിഞ്ഞ നാലിനാണു മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വീടിനു സമീപത്തെ പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണു ഭര്‍ത്താവ് ബന്ധുക്കളെ അറിയിച്ചിരുന്നത്.
പൊലീസ് പറയുന്നത്: മദ്യപിച്ചെത്തിയ അരുണ്‍ ഒക്ടോബര്‍ 31ന് ആശയുമായി വഴക്കിട്ടു. അരുണ്‍ വയറ്റില്‍ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു.
സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്. ആട് ഇടിച്ചിട്ടെന്ന കഥ അരുണ്‍ ആശുപത്രിയിലും ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടര്‍ന്നാണു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
പോസ്റ്റ്മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha