അവള്‍ക്ക് രക്തം പേടിയാണ്.. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്ക് സ്വന്തമായി എടുക്കാന്‍ സാധിക്കില്ല; മറ്റാരോ കൃത്യം ചെയ്തിട്ട് കത്തി കയ്യില്‍ പിടിപ്പിച്ചതാകാമെന്ന് ആതിരയുടെ ഉറ്റവര്‍! ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി... ആതിരയുടെ ഉറ്റവർക്ക് സംശയം ആ ഒരാളെ? നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ
കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി-ശ്രീന ദമ്ബതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, അവള്‍ക്ക് രക്തം പേടിയാണെന്നും യുവതിയുടെ അമ്മ പറഞ്ഞു.ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്ക് എടുക്കാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മകള്‍ക്ക് സ്വയം ഈ കൃത്യം ചെയ്യാനാകില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പിതാവ് ഷാജി വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.
ഭര്‍തൃമാതാവിന്റെ ശല്യം ഉണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.അതേസമയം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ല, കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതൊക്കെയാണ് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസെത്താന്‍ കാരണം.
വെള്ളിയാഴ്ച രാവിലെ 11.45 ഓടെ കുളിമുറിയിലാണ് കൈകളുടെ ഞരമ്ബും കഴുത്തും മുറിച്ച് മരിച്ച നിലയില്‍ ആതിരയെ കണ്ടെത്തിയത്.കഴിഞ്ഞ നവംബര്‍ 30 നായിരുന്നു ചെമ്മരുതി സ്വദേശി ശരത്തുമായുള്ള ആതിരയുടെ വിവാഹം.
ആതിര സ്വന്തം വീട്ടില്‍ വരുന്നത് ഭര്‍തൃ മാതാവിന് ഇഷ്ടമല്ലായിരുന്നെന്നും ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്നും പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സമീപത്തെ കുടുംബ വീട്ടിലേക്ക് മാറി. സംഭവ ദിവസം മകളെ കാണാനെത്തിയ മാതാവ് ശ്രീനയും സഹോദരന്‍ ആകാശും ആളും അനക്കവുമില്ലാത്ത വീടാണ് കണ്ടത്.
പരിസരവാസികളെ കൂട്ടി തെരച്ചില്‍ നടത്തിയപ്പോഴാണ് ആതിരയെ കുളിമുറിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടത്. ഞരമ്ബുകള്‍ മുറിക്കാനുപയോഗിച്ച കത്തി ആതിരയുടെ കൈയിലുണ്ടായിരുന്നെന്നും കൈകളും കഴുത്തും കാലും സ്വയം മുറിച്ചയാളുടെ കൈയില്‍ ഭദ്രമായി കത്തിയുണ്ടാകില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
മറ്റാരോ കൃത്യം ചെയ്തിട്ട് കത്തി കൈയില്‍ പിടിപ്പിച്ചതാകാമെന്നാണ് ഇവരുടെ സംശയം. ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് 4ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വൈകിട്ട് 6ന് ആതിരയുടെ കുടുംബവീട്ടില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha