ബി.ജെ.പി.യെ വാലും ചുരുട്ടി ഓടിക്കാൻ അവസാന അടവിറക്കി സി.പി.എം! ഇനി വിശ്വാസികളെ കളത്തിലിറക്കി സി.പി.എമ്മിന്റെ മാസ്റ്റർ പ്ലാൻ... ഒരു വിശ്വാസത്തിനും പാര്‍ട്ടി എതിരല്ലെന്ന സന്ദേശംനല്‍കും... വിവിധ മതവിശ്വാസങ്ങളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നടത്തിയ പോരാട്ടങ്ങൾ ഓർമിപ്പിച്ച് വിശ്വാസികളുടെ വിശ്വാസമാര്‍ജിക്കാന്‍ സി.പി.എം. താഴെത്തട്ടില്‍ ശ്രമംതുടങ്ങിയതായി റിപ്പോർട്ടുകൾ...
വിശ്വാസികളുടെ വിശ്വാസമാര്‍ജിക്കാന്‍ സി.പി.എം. താഴെത്തട്ടില്‍ ശ്രമംതുടങ്ങി. അനുഭാവികളെ ഉപയോഗിച്ച് വിശ്വാസികളെ നേരില്‍ക്കണ്ട് സംസാരിക്കുന്നതടക്കമുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളില്‍ ഈ പ്രവര്‍ത്തനം ശക്തമായി നടത്തും. ആര്‍.എസ്.എസ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി മാതൃകയാക്കാവുന്നവ സ്വീകരിക്കും.
സംഘര്‍ഷമോ പ്രദേശത്ത് അലോസരമോ ഇല്ലാത്തവിധംവേണം ഇത് നടപ്പാക്കാന്‍. സംഘപരിവാര്‍ വിട്ടുവന്നവരെ വിവിധ പ്രവര്‍ത്തനങ്ങളിലേക്ക് ഉള്‍പെടുത്തും. ചെറിയ കൂട്ടായ്മകള്‍, കുടുംബയോഗങ്ങള്‍ എന്നിവ വിളിച്ച് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശാലവേദി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന് ഔദ്യോഗികമായ ഘടനയോ ഭാരവാഹികളോ ഉണ്ടാകില്ല. ക്ഷേത്രസമിതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അനുഭാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഹിന്ദുമതത്തിലെ വിവിധ സമുദായസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി നിരന്തരം ബന്ധപ്പെടണമെന്ന് പ്രാദേശികനേതാക്കളോട് നിര്‍ദേശിച്ചു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. പ്രാദേശികപാര്‍ട്ടിനേതാക്കള്‍ സമുദായയോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബി.ജെ.പി. ഭരണം പിടിച്ചെടുത്ത പന്തളത്ത് ഈ പ്രവര്‍ത്തനം മുന്നോട്ടുപോയിട്ടുണ്ട്.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി. ശബരിമല വിവാദമുണ്ടായ സമയത്ത് അകന്നുപോയവരെ നേരില്‍ക്കാണുന്നത് തുടരുകയാണ്. പാര്‍ട്ടി അനുഭാവികളായ വിശ്വാസികളെ ഒപ്പംചേര്‍ത്താണ് ഈ കൂടിക്കാഴ്ച. ഏതുരീതിയിലാണ് തെറ്റിദ്ധാരണയുണ്ടായത്, മാറിപ്പോകാന്‍ കാരണമെന്ത്, സി.പി.എം. എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ഇവരോട് ചോദിച്ചറിയുന്നുണ്ട്. ഒരു വിശ്വാസത്തിനും പാര്‍ട്ടി എതിരല്ലെന്ന സന്ദേശംനല്‍കും. വിവിധ മതവിശ്വാസങ്ങളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളും ഓര്‍മ്മിപ്പിക്കാനാണ് തീരുമാനം.
അതേസമയം തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സര്‍ക്കാരിന് തിരിച്ചടിയായി സി പി ഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം മാറാനുള്ള സാധ്യത വളരെ കൂടുതലാണ് . സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് സി പി ഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികൾ മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.
2020 ജൂണില്‍ കാലാവധി കഴിഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പുനര്‍ജീവിപ്പിക്കാനാവില്ലെന്ന് ഇന്നല മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടന്നാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. 'സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനാവില്ലെന്ന് സര്‍ക്കാര്‍ പഞ്ഞപ്പോള്‍ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും രക്തം തിളയ്ക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ സമരത്തിന്റെ രൂപവും ഭാവവും മാറും. ഇത്രയും നാള്‍ ഞങ്ങള്‍ മുട്ടുകുത്തിയും റോഡില്‍ ശയന പ്രദിക്ഷണം ചെയ്തുമാണ് സമരം നടത്തിയത്. ഇനി ആ സമരത്തിന്റെ ഗതിമാറും. നട്ടെല്ല് നിവര്‍ത്തി സമരം ചെയ്യാനാണ് തീരുമാനം. സര്‍ക്കാര്‍ ഓരോതവണ അവഗണിക്കുമ്ബാേഴും ഞങ്ങളിലെ എനര്‍ജി കൂടുകയാണ്.
ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ട്. ചിന്താശേഷിയുളള കേരളം മുഴുവന്‍ ഞങ്ങളാേടൊപ്പമുണ്ട്. ഇന്നുമുതല്‍ തന്നെ സമരത്തിന്റെ എല്ലാഗതികളും മാറും. കുറച്ചുപേര്‍ നിരാഹാരമിരിക്കുകയാണ്. ഇതുവരെ അവരെ ഭരണപക്ഷത്തുളള ഒരാള്‍പോലും വന്നുകണ്ടിട്ടില്ല'- ഉദ്യോഗാര്‍ത്ഥിയായ ഷിയാസ് പറഞ്ഞു.
യുണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ലിസ്റ്റില്‍ കടന്നുകൂടിയതിന്റെ പേരില്‍ കുറച്ചുനാള്‍ മരവിപ്പിച്ചതിനാലും കൊവിഡ് കാരണം നിയമനം നടക്കാത്തതിനാലും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഈ ആവശ്യവുമായി അവര്‍ ദിവസങ്ങളായി സമരത്തിലാണ്.
https://www.facebook.com/Malayalivartha