'ഉച്ചസമയത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം പുറംതിരിഞ്ഞ് കിടക്കുമ്പോൾ പെട്ടെന്ന് കാറ്റ് എന്റെ യോനിയില്‍ കടന്നതായി തോന്നി... അല്പം കഴിഞ്ഞ് വയറ്റില്‍ വല്ലാത്ത അസ്വസ്ഥത തോന്നി! ഒപ്പം വേദനയും കലശലായി.. ഉടൻ തന്നെ യുവതി ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചു; തന്റെ കുഞ്ഞിന്റെ അച്ഛന്‍ കാറ്റാണെന്ന് യുവതി, സുഖപ്രസവത്തിന് പിന്നാലെ പുറത്ത് വന്നത്... വിശ്വസിക്കാനാകാതെ അന്വേഷണസംഘം
കാറ്റ് ഗര്‍ഭിണിയാക്കിയെന്ന വിചിത്ര അവകാശവാദവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഒരു യുവതി. തെക്കന്‍ ഇന്‍ഡോനേഷ്യന്‍ സ്വദേശിനിയും 25കാരിയുമായ സിദ്ധി സൈനയാണ് വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് ഒരുമണിക്കൂറിനുളളില്‍ പ്രസവം നടന്നെന്നും യുവതി പറയുന്നു. കഴിഞ്ഞയാഴ്ചയാണ് യുവതി വീടിനടുത്തുളള ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു....
'ഉച്ചസമയത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം പുറംതിരിഞ്ഞ് കിടക്കുമ്പോൾ പെട്ടെന്ന് കാറ്റ് എന്റെ യോനിയില്‍ കടന്നതായി തോന്നി. പക്ഷേ, അസ്വാഭാവികത ഒന്നും തോന്നാത്തതിനാല്‍ കാര്യമാക്കിയില്ല. കുറച്ചുസമയം കഴിഞ്ഞ് സ്വീകരണ മുറിയിലിരിക്കുമ്പോള്‍ വീടിനുചുറ്റും കാറ്റടിക്കാന്‍ തുടങ്ങി.
അല്പം കഴിഞ്ഞ് വയറ്റില്‍ വല്ലാത്ത അസ്വസ്ഥത തോന്നി. ഒപ്പം വേദനയും കലശലായി. ഉടന്‍തന്നെ അടുത്തുളള ആശുപത്രിയില്‍ കൊണ്ടുപോയി. അപ്പോള്‍ത്തന്നെ പ്രസവിക്കുകയും ചെയ്തു'. അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
'കാറ്റ് ഗര്‍ഭത്തിന്റെ' വാര്‍ത്ത വളരെപ്പെട്ടെന്ന് നാട്ടിലാകെ പരന്നു. സോഷ്യല്‍ മീഡിയയും വിഷയം ഏറ്റെടുത്തു. യുവതി കള്ളം പറയുകയാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. യുവതി പറയുന്നതുപോലെ സംഭവിക്കാന്‍ ഒരു ന്യായവുമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെയും അഭിപ്രായം. ഇതോടെ അധികൃതര്‍ യുവതിയെ സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി ഒന്നും പറയാനാവില്ലെന്നാണ് അവര്‍ പറയുന്നത്.
യുവതിയുടെ അവകാശവാദം പൊളളയാണോ എന്നകാര്യത്തിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ കേസ് എങ്ങനെ അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തും എന്നറിയാതെ വിഷമിച്ചിരിക്കുകയാണ് പൊലീസ് ഉദ്യാേഗസ്ഥര്‍.
https://www.facebook.com/Malayalivartha