വിവാഹിതനായ ചെറുപ്പക്കാരന്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടി... യുവാവ് വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞതോടെ സംഭവിച്ചത് മറ്റൊന്ന്; ആഴ്ച്ചയില്‍ മൂന്ന് ദിവസം ഭാര്യയ്ക്കൊപ്പം, മൂന്ന് ദിവസം കാമുകിക്ക്; ഒരു ദിവസം അവധി; പ്രണയകഥയക്ക് ഒടുവില്‍ മുട്ടൻ ട്വിസ്റ്റ്... നാടുവിട്ട യുവാവിനെ തപ്പി പോലീസ്....
ആഴ്‌ചയില്‍ മൂന്ന് ദിവസം ഭാര്യക്കൊപ്പം താമസിക്കണം, മൂന്ന് ദിവസം കാമുകിക്കൊപ്പവും. ഒരു ദിവസം അവധിയെടുക്കാം. റാഞ്ചി കോല്‍ക്കല്‍ സ്വദേശി രാജേഷ് മഹതോക്ക് ഝാര്‍ഖണ്ഡ് പോലീസാണ് ഈ നിര്‍ദേശം നല്‍കിയത്.
കാമുകിക്കൊപ്പം രാജേഷ് ഒളിച്ചോടിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. റാഞ്ചിയിലെ കൊകാര്‍ റോഡിലുള്ള രാജേഷ് എന്നയാളാണ് യുവാവ്. സംഭവം ഇങ്ങനെയായിരുന്നു... വിവാഹിതനായ ചെറുപ്പക്കാരന്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കഴിഞ്ഞ മാസമാണ് കാമുകിക്കൊപ്പം ഒളിച്ചോടുന്നത്.
തുടര്‍ന്ന് രാജേഷിന്റെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പരാതി നല്‍കി. ഭാര്യയുടെ പരാതിയില്‍ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് രാജേഷിനേയും കാമുകിയേയും പിടികൂടുന്നത്. പൊലീസ് പറയുമ്ബോള്‍ മാത്രമാണ് തന്റെ കാമുകന്‍ വിവാഹിതനാണെന്ന കാര്യം യുവതി അറിയുന്നത്.
എന്നാല്‍ ഒളിച്ചോടിയതിന് ശേഷം തന്നെ ഇയാള്‍ വിവാഹം കഴിച്ചെന്നും യുവതി പറഞ്ഞു. ഇതോടെ ആദ്യ ഭാര്യയും കാമുകിയും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചു തന്നെ വഴക്കായി. വഴക്ക് അവസാനിപ്പിക്കാനായി പൊലീസ് തന്നെ മുന്നോട്ടുവെച്ച ആശയമാണ് ആഴ്ച്ചയില്‍ തുല്യ ദിവസങ്ങള്‍ ഭാര്യയ്ക്കും കാമുകിക്കുമായി വീതിച്ചു നല്‍കുക എന്നത്.
ഒരു ദിവസം യുവാവിന് അവധിയും നല്‍കി. പൊലീസിന്റെ മധ്യസ്ഥം അംഗീകരിച്ച മൂന്ന് പേരും ഉടമ്ബടിയും ഒപ്പു വെച്ചാണ് പിരിഞ്ഞത്. എന്നാല്‍ വാക്ക് പറഞ്ഞതുപോലെ കൃത്യമായ ദിവസം കാമുകിക്കൊപ്പം ചെലവഴിക്കാന്‍ രാജേഷിന് കഴിഞ്ഞില്ല. ഇതോടെ യുവാവിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് യുവതി.
വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് രാജേഷിനെതിരെ യുവതിയുടെ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പൊലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. കേസ് കോടതിയില്‍ എത്തിയതോടെ രാജേഷിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇതോടെ ഒളിവില്‍ പോയ രാജേഷിനെ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഭാര്യയുടെ സഹായത്തോടെയാണ് ഇയാള്‍ വീട്ടില്‍ നിന്നും ഓടിപ്പോയതെന്ന് പൊലീസ് പറയുന്നു. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കടന്നു കളയുകയായിരുന്നു. രാജേഷിന്റെ ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.
https://www.facebook.com/Malayalivartha