കുഞ്ഞിന്റെ തലയില്‍ ചതവുകൾ, പാലുകൊടുക്കുന്നത് വിലക്കിയതും അമ്മായിയമ്മ! മരുമകള്‍ മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കലിപ്പിലായി; ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പെണ്‍ശിശുഹത്യ. തമിഴ്‌നാട്ടിലാണ് ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പഴനിയ്ക്കടുത്ത് ദിണ്ടിഗല്‍ ജില്ലയിലാണ് സംഭവം. മകന്റെ ഏഴുദിവസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ 55കാരിയായ കെ നാഗമ്മാളിനെ മധുര പോലീസ് അറസ്റ്റ് ചെയ്തു. നാഗമ്മാളിന്റെ മകന്‍ ചിന്നസ്വാമിയുടേയും ശിവപ്രിയങ്കയുടേയും പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇവരുടെ മറ്റ് രണ്ട് പെണ്‍കുട്ടികളും ഭിന്നശേഷിക്കാരാണ്. അതിന്റെ അമര്‍ഷമാണ് നാഗമ്മാള്‍ നവജാത ശിശുവിനോട് തീര്‍ത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ട് പെണ്‍മക്കള്‍ക്കുശേഷം വീണ്ടും മകന് പെണ്‍കുഞ്ഞ് പിറന്നതാണ് തന്നെ പ്രകോപിപ്പിച്ചത് എന്നാണ് നാഗമ്മാളിന്റെ മൊഴി.
ജനിച്ചയുടനെ തന്നെ പിഞ്ചു കുഞ്ഞിന് മുലപ്പാല്‍ കൊടുക്കരുതെന്ന് ഇവര്‍ കുഞ്ഞിന്റെ അമ്മയോട് നിര്‍ദേശിച്ചിരുന്നു. പാല്‍ കിട്ടാതെ കുഞ്ഞ് താനെ മരിച്ചുപോകുമെന്നും ഇപ്പോള്‍ ഈ കുഞ്ഞ് വേണ്ട എന്നുമായിരുന്നു നാഗമ്മാളിന്റെ നിര്‍ദേശം. എന്നാല്‍ മരുമകള്‍ ഇതുചെവിക്കൊണ്ടില്ല. അവര്‍ കുഞ്ഞിനെ പരിപാലിച്ചതോടെ തനിക്ക് അമര്‍ഷം വര്‍ധിച്ചെന്നും മരുമകളുടെ കണ്ണ് തെറ്റിയപ്പോള്‍ കരയുന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും നാഗമ്മാള്‍ പറയുന്നു. അതേസമയം, താന്‍ കുഞ്ഞിനടുത്തെത്തിയപ്പോള്‍ കുഞ്ഞ് ചലനമറ്റ് കിടക്കുയായിരുന്നുവെന്നാണ് ശിവപ്രിയങ്ക പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ തലയില്‍ ചതവുകളുണ്ടായിരുന്നെന്നും കുഞ്ഞ് കുറച്ചധികം സമയമായി പട്ടിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha