കൊച്ചച്ചൻ അരുണുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ.... നേരത്തെ തന്നെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു! രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം! രേഷ്മയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെടുത്തത്; നിർണായകമായി ആ സിസിടിവി ദൃശ്യങ്ങൾ...
ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊലീസ് തിരയുന്ന ബന്ധു മരിച്ച രേഷ്മയുടെ കൊച്ചച്ഛനാണെന്ന് റിപ്പോര്‍ട്ടുകള്‍. രേഷ്മയുടെ അച്ഛന്‍ രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുണ്‍. ഇയാള്‍ രാജേഷുമായി സൗഹൃദത്തിലായിരുന്നു. രേഷ്മയെ എന്നും സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് അരുണാണെന്ന് വീട്ടുകാരും നാട്ടുകാരും സമ്മതിക്കുന്നുണ്ട്.
കുട്ടിയെ അവസാനമായി കണ്ടത് ബന്ധു നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പമാണ് (അനു–23). ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്കൂൾ യൂണിഫോമിൽ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ. അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ വീട്ടുകാർ എതിർത്തിരുന്നുവെന്നാണ് വിവരം. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
എന്തായാലും അരുണിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം ബയസണ്‍വാലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha