വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വിളിച്ചുണർത്തി പലവട്ടം കുത്തി മരണം ഉറപ്പിച്ചു! പിടിക്കപ്പെട്ട് ജയിലായതോടെ മാനസിക നില തെറ്റി... കൊതുകുതിരി കഴിച്ച് ആദ്യ ആത്മഹത്യാ ശ്രമം.. ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചെങ്കിലും മാനസിക വിഭ്രാന്തി കൂടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പ് കുതിരവട്ടത്ത് എത്തിച്ചതോടെ അവിടെ നിന്നും ചാടി! കർണാടകയിൽ നിന്നും കൊലക്കേസ് പ്രതി വിനീഷിനെ പൊക്കിയതോടെ പുറത്ത് വരുന്നത്...
കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് 2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ദൃശ്യയെ വിനീഷ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ കയറി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നു. എന്നാൽ ജയിലിൽ എത്തിയതോടെ നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിന്റെ മാനസിക നില ആകെ തെറ്റി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക് ആയിരുന്നു.
കഴിഞ്ഞ ദിവസം കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ വിനീഷിനെ കണ്ടെത്തിയ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും അവിടെ നിന്ന് ധര്‍മസ്ഥലയിലും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതോടെ കേരളാ പോലീസിനെ കർണാടക പോലീസ് വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് പോയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha