Widgets Magazine
11
Dec / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും കടുവാപ്പേടി... യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; വയനാട്ടില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍


വലിയൊരു വിടവ്... നടന്നു വളര്‍ന്ന വഴിയിലൂടെ കാനത്തിന്റെ അന്ത്യയാത്രപ്രിയ; വിലാപ യാത്ര കാനത്തെത്തി; അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും; കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍


ശബരിമല നിറഞ്ഞ് ഭക്തര്‍... ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം വിജയമെന്ന് അവകാശപ്പെട്ടെങ്കിലും അതിലും രക്ഷയില്ല; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി കുറച്ചു


കണ്ണീരോടെ വിട... അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും... ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും


സിപിഎം സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി...

പുതിയ കോഴ്‌സുകളും കോളെജുകളുമില്ലാതെ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാര്‍ഷിക സര്‍വ്വകലാശാലയാണിപ്പോള്‍ മൊത്തത്തില്‍ സിപിഎം അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നത്

24 NOVEMBER 2022 12:13 PM IST
മലയാളി വാര്‍ത്ത



കാര്‍ഷിക രംഗത്ത് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. കേരളത്തില്‍ കാര്‍ഷിക രംഗത്ത് കുതിപ്പുണ്ടാക്കേണ്ട പ്രധാനപ്പെട്ട സ്ഥാപനമാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല. സര്‍വ്വകലാശാലയെന്ന പേരും തിന്നു മുടിക്കാനായി കുറെ ജീവനക്കാരുമുണ്ടെന്നൊഴിച്ചാല്‍ പ്രവര്‍ത്തനം ശുഷ്‌കമാണ്. മാറിമാറി സര്‍ക്കാരുകള്‍ വന്നിട്ടും പഴയ ചാക്ക് കട്ടിലില്‍ തന്നെയാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെയും അനുബന്ധ കോളെജുകളുടെ സ്ഥിത്.കാര്‍ഷിക സര്‍വ്വകലാശാലയ്ക്കായി വര്‍ഷം നാന്നൂറ്റി അന്‍പത് കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ശമ്പളം പെന്‍ഷന്‍ ഇനത്തില്‍ ചിലവഴിക്കുന്നുണ്ട്. സര്‍വ്വകലാശായ്ക്ക് കീഴില്‍ മൂവായിരം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഫിഷറീസ് സര്‍വ്വകലാശാലയും കൂടി കണക്ക് കൂട്ടിയാല്‍ നാലായിരത്തി ഇരുന്നൂറ് പേരാണ് ആകെയുള്ളത്.             പുതിയ കോഴ്‌സുകളും കോളെജുകളുമില്ലാതെ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാര്‍ഷിക സര്‍വ്വകലാശാലയാണിപ്പോള്‍ മൊത്തത്തില്‍ സിപിഎം അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നത്. സിപിഎം ന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ കലാലയത്തിന്റെ എല്ലാ വികസനത്തേയും ദോഷകരമായി ബാധിയ്ക്കുകയാണ്. 2011 മുതലുള്ള അഞ്ച് വര്‍ഷമാണ് സര്‍വ്വകലാശാലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നു പറയുന്നത്. ഇക്കാലയളവില്‍ ദേശീയ റാങ്കില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോള്‍ സര്‍വ്വകലാശാല മുപ്പത്തിനാലാം സ്ഥാനത്താണ്. പുതിയ റാങ്കിംഗില്‍ അപേക്ഷ നല്കിയെങ്കിലും സ്ഥിതി അത്ര ആശാവകമല്ല. അഫിലിയേറ്റഡ് കോളെജുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ധാരളമായി ഇവിടം വിട്ടുപോകുന്നുവെന്ന തിരിച്ചറിവുണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാരുകെളൊന്നും .ാതൊരു നടപടിയുമെടുത്തിട്ടില്ല. കൃഷി മന്ത്രിയുടെ അഭിമാന പദ്ധതിയായ കൃഷിദര്‍ശന്റെ ഉത്ഘാടനം സര്‍വ്വകലാശാലിയില്‍ നടക്കുമ്പോള്‍ പങ്കാളിത്ത പെന്‍ഷനെതിരെ സമരത്തിന് പോയവരാണ് ഇവിടത്തെ ജീവനക്കാര്‍. പല പ്രധാന പോസ്റ്റുകളിലും സിപി ഐ ക്കാരെ തിരുകി കയറ്റിയിരിക്കുന്നതായാണ് ആരോപണം. യോഗ്യരായ പ്രൊഫസര്‍മാരെ നിയമിക്കാതെ എല്ലായിടത്തും ഇന്‍ചാര്‍ജ്ജ് ഭരണമാണ് നടക്കുന്നത് . ഇത്തരം രാഷ്ട്രീയ വടം വലിയില്‍ സര്‍വ്വകലാശാലയുടെ റാങ്കിംഗിനോ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു പ്രാധാന്യവും നല്കുന്നില്ലെന്നാണ് ആരോപണം.           സിപി ഐയുടെ കയ്യിലുള്ള കൃഷി വകുപ്പിന്റെ അധികാര പരിധിയിലാണ് സര്‍വ്വകലാശാല അതുകൊണ്ട് സിപിഎം എല്ലാ കാര്യത്തിലും ജീവനക്കാരുമായും കടുത്ത ശത്രുതയിലാണ് കാര്യങ്ങള്‍ നടത്തുന്നത്. അഴിമതിക്കാരനായ സംഘടനാ നേതാവിനെ തരംതാഴ്ത്തിയതിനെതിരെ സിപിഎം നടത്തുന്ന സമരം ഒന്നരമാസം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സമര സമതി നടത്തിയ യോഗത്തിലെ യൂണിയന്‍ നേതാവിന്റെ പ്രസംഗം വളരെ വിവാദമായി മാറിയിരിക്കുകയാണ്. കാര്‍ഷിക സര്‍വ്വകലാശാലയിലെ സമരം അവസാനിപ്പിക്കാന്‍ മുന്‍ കൈ എടുത്തില്ലെങ്കില്‍ രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്ന ഭീഷണിയാണ് ഡി വൈ എഫ് ഐ യുടെ ഭാഗത്ത്  നിന്നും ഇപ്പോള്‍ ഉയരുന്നത്. ജോലി കഴിഞ്ഞ് വീ'ട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിയില്‍ ഡി വൈ എഫ് ഐ യും , എസ് എഫ് ഐയും ഉള്ളതായി ഓര്‍ത്താല്‍ ജീവനോടെയിരിക്കാം എന്ന മുന്നറിയാപ്പാണ് നല്കിയിരിക്കുന്നത്. സിപി എം സംഘടനകള്‍ നടത്തുന്ന സമരത്തില്‍ ഡിഫി മണ്ണുത്തി മേഖല സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗസിലറുമായ അനീസ് അഹമ്മദാണ് രജിസ്ട്രാറെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചത്. സിപിഎം സംഘടന നേതാവ് അഴിമതി നടത്തിയതിന് സര്‍വ്വീസില്‍ നിന്നും തരംതാഴ്ത്തിയിരുന്നു. ഈ നോതാവിനെ തിരിച്ചെടുത്ത് തരംതാഴ്ത്തല്‍ നടപടി പിന്‍വലിക്കണമൊവശ്യപ്പെട്ടാണ് ഇടതു സംഘടനകള്‍ കാര്‍ഷിക സര്‍വ്വകലാശാല സ്തംഭിപ്പിച്ച് സമരം നടത്തുന്നത്. ഒരു മാസമായി കാര്‍ഷിക സര്‍വ്വകലാശാല പ്രവര്‍ത്തിക്കാന്‍ സിപിഎം അനുവദിക്കുില്ല. കാര്‍ഷിക സര്‍വ്വകലാശാലയില്‍ സിപിഎം സംഘടനയെ ദുര്‍ബലാമാക്കാനാണ് രജിസ്ട്രാര്‍ ശ്രമിക്കുതെന്ന് കൗസിലര്‍ അനീസ് അഹമ്മദ് പറയുന്നു.എംപ്ലോയീസ് അസോസിയേഷന്‍ നേതാവിനെ തരം താഴ്ത്തിയ നടപടി ഭരണസമിതി മരവിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയ്യാറാകുന്നില്ല. സര്‍വ്വകലാശാലയില്‍ സിപി ഐ സംഘടന വളര്‍ത്തുതിനായാണ് രജിസ്ട്രാര്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധ നടപടികള്‍ എടുക്കുതെന്നും ആരോപിക്കുന്നുണ്ട്.       സിപി ഐ ക്കാരനായ കൃഷി മന്ത്രി കെ.രാജന്റെ വ്യക്തമായ നിര്‍ദ്ദേശ പ്രകാരമാണ് നേതാവിനെതിരെ വിസി നടപടിയെടുത്തതെന്നും സിപിഎം ആരോപണം ഉയിക്കുന്നുണ്ട്. കേരളത്തിലെ മറ്റ് സര്‍വ്വകലാസാലകളുടെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോര് ഭരണഘടനാ പരമാണെങ്കില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ പിന്‍വാതില്‍ നിയമനത്തിനു വേണ്ടിയും അഴിമതി നടത്തുന്നതിന് വേണ്ടിയുമാണെന്ന കാര്യം വ്യക്തമാണ്.             
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ അയ്യപ്പ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തരമായി തയ്യാറാകണം ; ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്ന് കെപിസിസി  (6 hours ago)

ഈ മണ്ഡല കാലത്ത് ശബരിമലയിൽ ആവശ്യമായ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിരുന്നില്ല; അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ പക തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (6 hours ago)

ഗാസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ല; തുറന്നടിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്  (6 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്  (7 hours ago)

ഒരു മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് സ്വപ്‌നം കണ്ട് കഴിയുകയാണ് തിരുവാര്‍പ്പ് ഗ്രാമത്തിലെ ഇറമ്പം പ്രദേശത്തെ ജനങ്ങള്‍; ലോകം കൗതുകത്തോടെ കണ്ട് ആസ്വദിച്ച തിരുവാര്‍പ്പ് മലര  (7 hours ago)

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പിച്ച് നാട്; മുഖ്യമന്ത്രി പിണറായി വിജയൻ കാനത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു  (7 hours ago)

ഇന്ന് രണ്ടു ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്  (7 hours ago)

വെള്ളം പോലും കിട്ടുന്നില്ല, 20 മണിക്കൂര്‍ വരെ ഇരുമുടി കെട്ടുമായി ക്യൂ നില്‍ക്കേണ്ട അവസ്ഥ, ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ലാത്ത സ്ഥിതി, മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല..!!!  (7 hours ago)

ദുബൈയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി, ഒമാനിൽ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു  (8 hours ago)

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത, റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (8 hours ago)

കപ്പൽ യാത്ര ആസ്വദിക്കാനായി പ്രവാസികൾ തയ്യാറായിക്കൊള്ളൂ, യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും, ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകും, സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റ  (8 hours ago)

വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്... ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ..ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ജീവനൊടുക്കിയത്...  (8 hours ago)

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം, മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി  (9 hours ago)

അഴിമതി+തമ്മിലടി= ഇടത് വലത് കേരളം പിടിക്കാന്‍ ബി.ജെ.പി മോദിയും ഷായും ജനുവരിയിലെത്തും  (10 hours ago)

അന്വേഷണ സംഘം പ്രതികളുമായി ഈ ഫാം ഹൗസിലേക്ക്, പത്മകുമാരിന്റെ ഫാം ഹൗസിൽ തെളിവെടുപ്പ്, കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത് ഇവിടെ, നിർണായക തെളിവെടുപ്പ് പു  (10 hours ago)

Malayali Vartha Recommends