Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പുതിയ കോഴ്‌സുകളും കോളെജുകളുമില്ലാതെ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാര്‍ഷിക സര്‍വ്വകലാശാലയാണിപ്പോള്‍ മൊത്തത്തില്‍ സിപിഎം അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നത്

24 NOVEMBER 2022 12:13 PM IST
മലയാളി വാര്‍ത്ത



കാര്‍ഷിക രംഗത്ത് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. കേരളത്തില്‍ കാര്‍ഷിക രംഗത്ത് കുതിപ്പുണ്ടാക്കേണ്ട പ്രധാനപ്പെട്ട സ്ഥാപനമാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല. സര്‍വ്വകലാശാലയെന്ന പേരും തിന്നു മുടിക്കാനായി കുറെ ജീവനക്കാരുമുണ്ടെന്നൊഴിച്ചാല്‍ പ്രവര്‍ത്തനം ശുഷ്‌കമാണ്. മാറിമാറി സര്‍ക്കാരുകള്‍ വന്നിട്ടും പഴയ ചാക്ക് കട്ടിലില്‍ തന്നെയാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെയും അനുബന്ധ കോളെജുകളുടെ സ്ഥിത്.കാര്‍ഷിക സര്‍വ്വകലാശാലയ്ക്കായി വര്‍ഷം നാന്നൂറ്റി അന്‍പത് കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ശമ്പളം പെന്‍ഷന്‍ ഇനത്തില്‍ ചിലവഴിക്കുന്നുണ്ട്. സര്‍വ്വകലാശായ്ക്ക് കീഴില്‍ മൂവായിരം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഫിഷറീസ് സര്‍വ്വകലാശാലയും കൂടി കണക്ക് കൂട്ടിയാല്‍ നാലായിരത്തി ഇരുന്നൂറ് പേരാണ് ആകെയുള്ളത്.             പുതിയ കോഴ്‌സുകളും കോളെജുകളുമില്ലാതെ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാര്‍ഷിക സര്‍വ്വകലാശാലയാണിപ്പോള്‍ മൊത്തത്തില്‍ സിപിഎം അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നത്. സിപിഎം ന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ കലാലയത്തിന്റെ എല്ലാ വികസനത്തേയും ദോഷകരമായി ബാധിയ്ക്കുകയാണ്. 2011 മുതലുള്ള അഞ്ച് വര്‍ഷമാണ് സര്‍വ്വകലാശാലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നു പറയുന്നത്. ഇക്കാലയളവില്‍ ദേശീയ റാങ്കില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോള്‍ സര്‍വ്വകലാശാല മുപ്പത്തിനാലാം സ്ഥാനത്താണ്. പുതിയ റാങ്കിംഗില്‍ അപേക്ഷ നല്കിയെങ്കിലും സ്ഥിതി അത്ര ആശാവകമല്ല. അഫിലിയേറ്റഡ് കോളെജുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ധാരളമായി ഇവിടം വിട്ടുപോകുന്നുവെന്ന തിരിച്ചറിവുണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാരുകെളൊന്നും .ാതൊരു നടപടിയുമെടുത്തിട്ടില്ല. കൃഷി മന്ത്രിയുടെ അഭിമാന പദ്ധതിയായ കൃഷിദര്‍ശന്റെ ഉത്ഘാടനം സര്‍വ്വകലാശാലിയില്‍ നടക്കുമ്പോള്‍ പങ്കാളിത്ത പെന്‍ഷനെതിരെ സമരത്തിന് പോയവരാണ് ഇവിടത്തെ ജീവനക്കാര്‍. പല പ്രധാന പോസ്റ്റുകളിലും സിപി ഐ ക്കാരെ തിരുകി കയറ്റിയിരിക്കുന്നതായാണ് ആരോപണം. യോഗ്യരായ പ്രൊഫസര്‍മാരെ നിയമിക്കാതെ എല്ലായിടത്തും ഇന്‍ചാര്‍ജ്ജ് ഭരണമാണ് നടക്കുന്നത് . ഇത്തരം രാഷ്ട്രീയ വടം വലിയില്‍ സര്‍വ്വകലാശാലയുടെ റാങ്കിംഗിനോ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു പ്രാധാന്യവും നല്കുന്നില്ലെന്നാണ് ആരോപണം.           സിപി ഐയുടെ കയ്യിലുള്ള കൃഷി വകുപ്പിന്റെ അധികാര പരിധിയിലാണ് സര്‍വ്വകലാശാല അതുകൊണ്ട് സിപിഎം എല്ലാ കാര്യത്തിലും ജീവനക്കാരുമായും കടുത്ത ശത്രുതയിലാണ് കാര്യങ്ങള്‍ നടത്തുന്നത്. അഴിമതിക്കാരനായ സംഘടനാ നേതാവിനെ തരംതാഴ്ത്തിയതിനെതിരെ സിപിഎം നടത്തുന്ന സമരം ഒന്നരമാസം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സമര സമതി നടത്തിയ യോഗത്തിലെ യൂണിയന്‍ നേതാവിന്റെ പ്രസംഗം വളരെ വിവാദമായി മാറിയിരിക്കുകയാണ്. കാര്‍ഷിക സര്‍വ്വകലാശാലയിലെ സമരം അവസാനിപ്പിക്കാന്‍ മുന്‍ കൈ എടുത്തില്ലെങ്കില്‍ രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്ന ഭീഷണിയാണ് ഡി വൈ എഫ് ഐ യുടെ ഭാഗത്ത്  നിന്നും ഇപ്പോള്‍ ഉയരുന്നത്. ജോലി കഴിഞ്ഞ് വീ'ട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിയില്‍ ഡി വൈ എഫ് ഐ യും , എസ് എഫ് ഐയും ഉള്ളതായി ഓര്‍ത്താല്‍ ജീവനോടെയിരിക്കാം എന്ന മുന്നറിയാപ്പാണ് നല്കിയിരിക്കുന്നത്. സിപി എം സംഘടനകള്‍ നടത്തുന്ന സമരത്തില്‍ ഡിഫി മണ്ണുത്തി മേഖല സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗസിലറുമായ അനീസ് അഹമ്മദാണ് രജിസ്ട്രാറെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചത്. സിപിഎം സംഘടന നേതാവ് അഴിമതി നടത്തിയതിന് സര്‍വ്വീസില്‍ നിന്നും തരംതാഴ്ത്തിയിരുന്നു. ഈ നോതാവിനെ തിരിച്ചെടുത്ത് തരംതാഴ്ത്തല്‍ നടപടി പിന്‍വലിക്കണമൊവശ്യപ്പെട്ടാണ് ഇടതു സംഘടനകള്‍ കാര്‍ഷിക സര്‍വ്വകലാശാല സ്തംഭിപ്പിച്ച് സമരം നടത്തുന്നത്. ഒരു മാസമായി കാര്‍ഷിക സര്‍വ്വകലാശാല പ്രവര്‍ത്തിക്കാന്‍ സിപിഎം അനുവദിക്കുില്ല. കാര്‍ഷിക സര്‍വ്വകലാശാലയില്‍ സിപിഎം സംഘടനയെ ദുര്‍ബലാമാക്കാനാണ് രജിസ്ട്രാര്‍ ശ്രമിക്കുതെന്ന് കൗസിലര്‍ അനീസ് അഹമ്മദ് പറയുന്നു.എംപ്ലോയീസ് അസോസിയേഷന്‍ നേതാവിനെ തരം താഴ്ത്തിയ നടപടി ഭരണസമിതി മരവിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയ്യാറാകുന്നില്ല. സര്‍വ്വകലാശാലയില്‍ സിപി ഐ സംഘടന വളര്‍ത്തുതിനായാണ് രജിസ്ട്രാര്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധ നടപടികള്‍ എടുക്കുതെന്നും ആരോപിക്കുന്നുണ്ട്.       സിപി ഐ ക്കാരനായ കൃഷി മന്ത്രി കെ.രാജന്റെ വ്യക്തമായ നിര്‍ദ്ദേശ പ്രകാരമാണ് നേതാവിനെതിരെ വിസി നടപടിയെടുത്തതെന്നും സിപിഎം ആരോപണം ഉയിക്കുന്നുണ്ട്. കേരളത്തിലെ മറ്റ് സര്‍വ്വകലാസാലകളുടെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോര് ഭരണഘടനാ പരമാണെങ്കില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ പിന്‍വാതില്‍ നിയമനത്തിനു വേണ്ടിയും അഴിമതി നടത്തുന്നതിന് വേണ്ടിയുമാണെന്ന കാര്യം വ്യക്തമാണ്.             
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (55 minutes ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (1 hour ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (1 hour ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (1 hour ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (1 hour ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (2 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (2 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (2 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (2 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (3 hours ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (3 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (3 hours ago)

Malayali Vartha Recommends