Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഖാക്കളുടെ ഗ്രൂപ്പുകളും , ചാറ്റുകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. പാര്‍ട്ടി രഹസ്യങ്ങളുടെ നിലവറയാണ് ഓരോ ഫോണില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

24 NOVEMBER 2022 05:09 PM IST
മലയാളി വാര്‍ത്ത



കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ നേരിട്ടും, ആനാവൂര്‍ നാഗപ്പനോട് ഫോണിലുമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. പ്രതിയോട് ഫോണില്‍ മൊഴിയെടുക്കുന്ന ആദ്യ സംഘവും ഈ ക്രൈംബ്രാഞ്ച് സംഘം  തന്നെയാണ്. ആനാവൂരിനെ കണ്ടാല്‍ മുട്ടിടിയ്ക്കുന്ന കാക്കി കുപ്പായക്കാര്‍ ഇവരാണ്. ജില്ല ടീമായതു കൊണ്ട് ജില്ല സെക്രട്ടറിയാണ് ഇവരുടെ ഉടയോന്‍ എന്ന് എല്ലാവര്‍ക്കുമറിയാം. അന്വേഷിച്ച് എന്തെങ്കിലും കണ്ടെത്തിയില്ലെങ്കില്‍ പുലിവാലാകുമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിനും ഉറപ്പായി. അഥവാ പോലീസിനെ വെട്ടി സിബി ഐയെ കോടതി കൊണ്ടു വന്നാല്‍ കേരള പോലീസ് നാളിതുവരെ നേടിയതെല്ലാം ഈ ഒറ്റ കേസോടു കൂടി ഇല്ലാതാകും.

 

ഈ പ്രത്യേക സാഹചര്യത്തിലാണ് നേതാക്കളുടെ വാട്‌സ് ആപ്പ് മെസേജുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സഖാക്കളുടെ ഗ്രൂപ്പുകളും , ചാറ്റുകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. പാര്‍ട്ടി രഹസ്യങ്ങളുടെ നിലവറയാണ് ഓരോ ഫോണില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കത്ത് തയ്യാറാക്കിയവരെയല്ല പോലീസ് തിരയുന്നത് എന്ന് വ്യക്തം.മേയറും ജില്ല സെക്രട്ടറിയും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള അന്വേഷണമാണ് നടക്കുന്നത്. കത്ത് എഴുതിയതും അത് ജില്ല സെക്രട്ടറിയ്ക്ക് എത്തിച്ചതും ആരാണെന്ന് അറിയാം. പാര്‍ലമെന്ററി സെക്രട്ടറി ഡി.ആര്‍.അനില്‍ കത്തെഴുതി കീറികളഞ്ഞ് കളിക്കുന്ന വ്യക്തിയാണെന്ന ധാരണ പൊതുവേ പരന്നിട്ടുണ്ട്. അങ്ങനെ കീറികളഞ്ഞ കത്ത് എങ്ങനെ പുറത്തായെന്നും വ്യക്തമല്ല. അതിന് പിന്നാലെ ആനാവൂരിന്റെ തന്നെ ഒന്നിലധികം കത്തുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇതൊക്കെ പ്രത്യേക ലക്ഷ്യം വെച്ചു കൊണ്ട് ഒരു കേന്ദ്രത്തില്‍ നിന്നുമാണ് വന്നതെന്ന നിഗമനത്തിലാണ് പാര്‍ട്ടിയും ക്രൈംബ്രാഞ്ചും നില്ക്കുന്നത്.

 

പാര്‍ട്ടി പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്നാണ് ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. അന്വേഷിക്കുന്ന കമ്മിഷന്റെ വിവരം വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്പിയും സംഘവും തന്നെയാണ് ആനാവൂരിന്റെ പാര്‍ട്ടി അന്വേഷണ കമ്മിഷനും. സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്യുന്ന ചിത്രമായാലും വിവരങ്ങളായാലും എവിടെ നിന്ന് എപ്പോള്‍ പോസ്റ്റ് ചെയ്‌തെന്ന് കണ്ടുപിടിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ കേരള പോലീസിന് ഉണ്ട്. എന്നിട്ടും പോലീസ് പൊട്ടന്‍ കളിച്ച് വീണ്ടും വീണ്ടും സിപിഎം ന് നാണക്കേടുണ്ടാക്കി കൊടുക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരാണ് കത്ത് പുറത്തു വിട്ടതെന്നും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ കത്തിനോടൊപ്പം തയ്യാറാക്കിയ 295 പേരുടെ പട്ടിക കൂടി പുറത്തു വിടുമെന്നതാണ് പ്രഖ്യാപനം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഇത്തരം ഭീഷണികള്‍ സിപി എം ല്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

പോലീസ് സംവിധാനങ്ങളുടെ സഹായമില്ലാതെ സിപിഎം നും കത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിച്ചവരെ കണ്ടെത്താനാവില്ല. എന്നാല്‍ കത്ത് പോസ്റ്റ് ചെയ്തവര്‍ തന്നെ ജില്ല കമ്മിറ്റിയില്‍ നേരിട്ടെത്തി കത്ത് പോസ്റ്റ് ചെയ്ത വിവരം അറിയിച്ചിട്ടുള്ളതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഈ പ്രത്യക സാഹചര്യത്തില്‍ കത്ത് പുറത്തുവിട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് സിപിഎം ന് മുന്നിലുള്ളതും. നേതാക്കളുടെ വാടസ് ആപ്പ് ചാറ്റുകളില്‍ പ്രേമവും , സെക്‌സും ,അവിമതി, കൈക്കൂലി കഥകളും ധാരളമുണ്ടെന്നൊണ് വിവരം എന്തായാലും ചാറ്റുകള്‍ കണ്ട് അന്വേഷണ സംഘം അന്തംവിട്ട അവസ്ഥയാണ്.

 

സിപിഎം ന് വേണ്ടി നരവധി കേസുകള്‍ അന്വേഷിച്ച  എസ് പി മധുസൂദനനും, ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലു മാണ് ആര്യരാജേന്ദ്രന്റെ കത്ത് വിവാദവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മറ്റ് പോലീസുകാര്‍ എത്രകാലം അന്വേഷിച്ചാലും തെളിയാത്ത കേസുകള്‍ ഇവര്‍ അന്വേഷിച്ച് കണ്ടെത്തുമെന്നത് സിപിഎം ന് എന്നും ആശ്വാസം നല്കുന്നതാണ്. കേരളത്തില്‍ ഏറെ പ്രമാദമായ കേസുകളാണ് ഇവര്‍ അന്വഷിച്ചിട്ടുള്ളത്. സന്ദീപാനന്ദഗിരിയുടെ  സാളഗ്രാമം ആശ്രമം തീയിട്ട കേസ്, എ.കെ.ജി സെന്റര്‍ പടക്കമേറ് കേസ് ഇപ്പോഴിതാ മേയറുടെ കത്ത് വിവാദവും അന്വേഷിക്കുന്നത് എസ്.പി മധുസൂദനന്‍  നേതൃത്വം നല്കുന്ന സംഘമാണ്.ആശ്രമം കത്തിച്ച കേസില്‍ പരേതനെ പ്രതിയാക്കി കേസ് എടുത്ത വിരുതന്‍മാരാണീ സംഘത്തിലുള്ളത്.

 

 

 

പുറത്തായ കത്തിനൊപ്പം ജില്ല സെക്രട്ടറി നല്കിയ നിയമിക്കേണ്ടവരുടെ ലിസ്റ്റും ഉണ്ടെന്നാണ് സൂചന. ലിസ്റ്റിലെ ആനാവൂരിന്റെയും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരുടെയും തിരിമറികള്‍ മനസിലാക്കിയാണ് നിയമനം തടയുക എന്ന ലക്ഷ്യത്തോടെ കത്ത് പുറത്തുവിട്ടിരിക്കുന്നത്. ഇനി ആ ലിസ്റ്റും പുറത്തുവിടുമെന്ന് തന്നെയാണ് സൂചനകള്‍ വരുന്നതും  ആനാവൂര്‍ തയ്യാറാക്കിയ ലിസ്റ്റ് പുറത്തു വ്ന്നാല്‍ അത് വന്‍ വിവാദത്തിന് വഴി തുറക്കുമെന്നാണ് സിപിഎം ഭയക്കുന്നതും. തല്കാലത്തേയ്ക്ക് അണികളോട് സോഷ്യല്‍ മീഡിയ ഉപയോഗം നിറുത്താനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറരുതെന്ന് കര്‍ശനം നിര്‍ദ്ദേശവും നല്കിയിട്ടുണ്ടെന്നാണറിവ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (4 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (4 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (4 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends