പുറമെ തന്റേടിയുടെ മുഖംമൂടി ഇടുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവൾ പഞ്ചപാവം ആയിരുന്നു: നാലാൾക്ക് മുമ്പിൽ സ്വകാര്യ ജീവിതത്തെ കുറിച്ച് ചങ്കൂറ്റത്തോടെ പറയുന്നവൾ...
സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാൻ കഴിയാതെയാണ് ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ സുബിയുടെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. കോമഡി -മിമിക്രി രംഗത്തെ ലേഡി സൂപ്പർ സ്റ്റാർ സുബിയുടെ കരൾ രോഗം കണ്ടുപിടിക്കാൻ ഏറെ വൈകിരുന്നു. കരൾ മാറ്റി വയ്ക്കുന്നതിന്റെ ആലോചനകൾ നടന്നുവരെ ആയിരുന്നു അന്ത്യം. ശരിക്കും ഒരു പോരാളി ആയിരുന്നു സുബി എന്നാണ് രമേഷ് പരിഷാരടിയും, സാജു കൊടിയനും അടക്കമുള്ള മിമിക്രി മേഖലയിലെ സുഹൃത്തുക്കൾ പറയുന്നത്. ഒന്നുമില്ലായ്മയിൽനിന്നും തന്റെ കുടുബത്തിന് എല്ലാം ഉണ്ടാക്കാനായിരുന്നു.
നാല്പത്തൊന്നാം വയസിലും അവിവാഹിതയായ അവരുടെ കഠിന പ്രയത്നം. ഒടുവിൽ വിവാഹം ഉറപ്പിച്ചിരിക്കെ മരണം പടികടന്നെത്തുകയായിരുന്നു. എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. പിതാവ് സുരേഷ് നേരത്തെ മരിച്ചു.
അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവരുടെ കണ്ണുകൾ നിറയും. സുബിക്കൊരു സഹോദരനാണുള്ളത്, എബി. അവനെ പഠിപ്പിച്ചതും, വീട് വച്ചതും, വിവാഹം കഴിപ്പിച്ചതും എല്ലാം സുബിയായിരുന്നു. പുറമെ തന്റേടിയുടെ മുഖംമൂടി ഇടുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർ പഞ്ചപാവം ആയിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു സുബിയുടെ അച്ഛന്. ആദ്യകാലത്ത് നന്നായി പോയ അച്ഛന്റെ ബിസിനസ് ഒക്കെ പിന്നീട് തകർന്നു. ആ സമയത്താണ് താൻ സ്റ്റേജ് ഷോകളിലേക്കും, മിമിക്രിയിലേക്കും ഇറങ്ങുന്നതെന്ന് സുബി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തൃപ്പൂണിത്തുറയിൽ തന്നെ അത്യവശ്യം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് തന്റെ അച്ഛൻ പണി കഴിപ്പിക്കുന്നത്.
സമാധനത്തോടെ കഴിഞ്ഞ നാളുകൾ ആയിരുന്നു ആ വീട്ടിലേത് എങ്കിലും ആ സന്തോഷം ഏറെക്കാലം നീണ്ടില്ല. ബിസിനസിൽ അച്ഛന് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആ വീട് തങ്ങൾക്ക് വിൽക്കേണ്ടി വന്നു. അതിനു ശേഷം ആശ്രയം വാടക വീടുകൾ തന്നെ ആയിരുരുന്നു. വാടകകൊടുക്കാൻ ആവാതെ 'അമ്മ' കഷ്ടപ്പെട്ടു. അന്ന് മുതൽ ഞങ്ങൾ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്വന്തമായൊരു വീട്. അതിനായി ഞാൻ കഠിനമായി അധ്വാനിച്ചു. നാട്ടിലും ഗൾഫിലുമായി പറന്നു നടന്ന് പരിപാടികൾ ചെയ്തു. ഒടുവിൽ ഞാനും സ്വന്തമായി വീടുവെച്ചു. കാറുവാങ്ങി. എല്ലാ സൗകര്യങ്ങളും ഉണ്ടായി. അമ്മയെയും അനിയനെയും ഞാൻ ആഗ്രഹിച്ചപോലെ നോക്കാനായി.
അമ്മയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് ഞാനും അനിയനും ചേർന്നായിരുന്നു. അമ്മയ്ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അച്ഛൻ പോയിക്കഴിഞ്ഞ് 3 വർഷത്തിന് ശേഷമായാണ് സ്റ്റെപ്പ് ഫാദർ വരുന്നത്. മമ്മി ഹിന്ദുവും ഡാഡി ക്രിസ്ത്യനുമാണ്. ഞങ്ങളെ ഞങ്ങളുടേതായ രീതിക്ക് വിടുകയായിരുന്നു അവർ''
കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുമ്പോളും പുഞ്ചിരിച്ചുകൊണ്ട് സുബി സുരേഷ് പറഞ്ഞത് ഇങ്ങനെയാണ്. തന്റെ പ്രണയവും വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളുമെല്ലാം തുറന്ന് പറയാനും അവൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. മുമ്പ് ചില പ്രണയങ്ങൾ ഉണ്ടായിരുന്നു.
അവയെല്ലാം പാതി വഴിയിൽ വെച്ച് അവസാനിച്ചൂ. മുമ്പ് ഞാൻ പ്രണയിച്ചയാൾ ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്ന് പറയുമ്പോൾ അറിയാമല്ലോ അന്ന് എന്റെ കയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. എന്നും സദാചാര പൊലീസിങ്ങിന്റെ ഇരയുമായിരുന്നു അവർ. ഒരു അഭിമുഖത്തിൽ 'അൽപ്പം കഴിക്കമോ' എന്ന ചോദ്യത്തിന്, 'വൈ നോട്ട്' എന്ന സുബിയുടെ മറുപടിയും സൈബർ ആക്രമണത്തിന് ഇടയാക്കി.
അതിനിടെ സുബി ഒളിച്ചോടിയെന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. നടൻ നസീർ സംക്രാന്തിക്കൊപ്പമായാണ് ഒളിച്ചോടിയെന്നായിരുന്നു പ്രചരിച്ചത്. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് സുബി പറഞ്ഞിരുന്നു. കൈരളി ടിവിയിൽ തുടങ്ങിയ ഒരു ഹാസ്യപരിപാടിയുടെ പ്രമോ വീഡിയോവിന്റെ പേരിൽ ആയിരുന്നു ഹേറ്റേഴ്സിന്റെ സൈബർ ആക്രമണം.
'' ഇതുഒരു ടെലിവിഷൻ പരിപാടിയുടെ പ്രമോ ആണെന്ന് അറിയാത്തവർ ഒന്നുമല്ല ഈ ആക്രമണം നടത്തിയത്. ഒരു പെൺകുട്ടിയെക്കുറിച്ച് അപവാദം പറയുമ്പോഴുള്ള പ്രത്യേക മന:സുഖം തന്നെ. ഞാൻ അത് കാര്യമാക്കാറില്ലെന്ന് സുബി അഭിമുഖത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha