മരണഭയത്തിൽ തുടങ്ങി ശവസംസ്കാരചടങ്ങുകൾ വരെ നീളുന്ന ചർച്ചകൾ മാത്രം; ബാങ്കോക്കിലെ " ഡെത്ത് കഫേ " തരംഗമാകുന്നു
മരണത്തെക്കുറിച്ചു കൂടുതൽ അറിയാൻ മിക്കവർക്കും താത്പര്യമാണ്. അങ്ങനുള്ളവർക്ക് ബാങ്കോക്കിലെ ഡെത്ത് കഫേയിലേക്ക് പോകാം. സംഭവം എന്താണെന്നല്ലേ ?...
ഒരു കപ്പ് ചായയുമായി ഒരു മേശയ്ക്ക് ചുറ്റും കുറച്ചു പേര്‍ ഇരുന്ന് മരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും . ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന ചര്‍ച്ചയ്ക്ക് ശേഷം അവര്‍ പിരിയും. ഇതാണ് ചുരുക്കത്തില്‍ ഡെത്ത കഫേ. മരണമൊഴിച്ച് മറ്റുള്ള കാര്യങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യാനുളള അനുമതി പ്രവേശകര്‍ക്ക് ഡെത്ത് കഫെയില്‍ ഉണ്ടാകില്ല.
മരണം എന്താണെന്ന് തിരിച്ചറിഞ്ഞ് ജീവിതം മനോഹരമാക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുകയാണ് ഡെത്ത് കഫേയുടെ ലക്ഷ്യം. ഇവിടേക്ക് കടന്നു ചെല്ലുമ്പോഴേ മരണം ഫീല്‍ ചെയ്യുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കുടുംബാംഗങ്ങള്‍ മരിച്ചവരും, രോഗികളും, വൃദ്ധരും മാത്രമല്ല ഡെത്ത് കഫെയില്‍ എത്താറുളളത്, മരണത്തെക്കുറിച്ച് സംസാരിക്കാന്‍ പല പ്രായത്തിലുളളവരും ഡെത്ത് കഫേയില്‍ എത്താറുണ്ട്.
മരണത്തെക്കുറിച്ചുളള ഭയത്തില്‍ തുടങ്ങി ശവസംസ്‌കാരചടങ്ങ് വരെ ചര്‍ച്ച നീളാം. ഡെത്ത് കഫേയില്‍ ചെന്ന് മരണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരാള്‍ക്ക് മരണത്തെക്കുറിച്ചുളള അമിതഭയത്തെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ ലഭിക്കുന്ന പാനീയങ്ങള്‍ക്കും മരണത്തോട് അടുത്തുനില്‍ക്കുന്ന പേരുകളാണ് നല്‍കിയിട്ടുള്ളത്. പെയിന്‍ഫുള്‍ എന്ന ഐറ്റമാണ് ഏറെ പ്രധാനം. അതേസമയം ബുദ്ധമതത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് കഫേ പ്രവര്‍ത്തിക്കുന്നതെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha