18 വര്‍ഷം മുമ്ബ് കരിയര്‍ മാറ്റിമറിച്ച ആ ഉപദേശം; അവസാനം സച്ചിൻ ആ ഹോട്ടൽ ജീവനക്കാരനെ കണ്ടെത്തി,ആ അപ്രതീക്ഷിത കണ്ടുമുട്ടൽ ഇങ്ങനെ

നമ്മുടെ ജീവിതത്തിൽ ഒത്തിരിയേറെപേര് ചില സാഹചര്യങ്ങളിൽ വാക്കുകൾ കൊണ്ട് തന്നെ വഴിത്തിരിവായി മാറാറുണ്ട്. അവരെ നമ്മൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയാൽ എങ്ങനെയായിരിക്കും നാം അതിനെ കാണുക. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തന്റെ കരിയറിലെ മറക്കാനാകാത്ത ഒരു സംഭവം ആരാധകരുമായി പങ്കുവെക്കുകയുണ്ടായി. ആ സംഭവത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്തി തരണമെന്നും ട്വീറ്റ് ചെയ്ത വീഡിയോയില്‍ സച്ചിന്‍ ആവശ്യപ്പെടുകയായിരുന്നു. 18 വര്‍ഷം മുമ്ബ് വിലപ്പെട്ട ഉപദേശത്തിലൂടെ തന്റെ കരിയറില്‍ സ്വാധീനിച്ച ഒരു ഹോട്ടല്‍ ജീവനക്കാരനെ ആയിരുന്നു സച്ചിന് കാണേണ്ടിയിരുന്നത് എന്നായിരുന്നു ട്വീറ്റ് ചെയ്തത്.
അങ്ങനെ സച്ചിന്‍ പറയുന്ന കഥ ഇങ്ങനെയാണ്. 2001-ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനിടെ നടന്ന സംഭവം ആയിരുന്നു അത്. ചെന്നൈയിലായിരുന്നു പരമ്ബരയിലെ ഒരു ടെസ്റ്റ് നടന്നിരുന്നത്. ഇതിനായി ചെന്നൈയിലെ താജ് ഹോട്ടലില്‍ റൂമെടുക്കുകയുണ്ടായി. അതോടൊപ്പം തന്നെ സഹതാരങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. റൂമിലെത്തിയ ശേഷം വെയ്റ്ററോട് ഒരു ചായ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ചായയുമായി എന്റെ റൂമിലെത്തിയിരുന്നു. ഇതിനിടയില്‍ ക്രിക്കറ്റിനെ കുറിച്ച് ഒരു കാര്യം സൂചിപ്പിക്കാനുണ്ടെന്ന് പറയുകയുണ്ടായി. പേടിയോടെ ശബ്ദം കുറച്ചായിരുന്നു സംസാരം നടത്തിയത്. അങ്ങനെ ഞാന്‍ അനുമതി നല്‍കി.
'എല്‍ബോ ഗാര്‍ഡ് കെട്ടി കളിക്കുമ്ബോള്‍ ബാറ്റിന്റെ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ട് എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്. താങ്കളുടെ വലിയ ആരാധകന്‍ ആയതുകൊണ്ട് ഞാന്‍ എല്ലാ ഷോട്ടും ആവര്‍ത്തിച്ചു കാണാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയാണ് ഇതു മനസ്സിലാക്കിയത് തന്നെ.' അദ്ദേഹം പറയുന്നത് കേട്ട് ഞാന്‍ അദ്ഭുതപ്പെടുകയുണ്ടായി. ഇങ്ങനെ ഒരു നിരീക്ഷണം ആദ്യമായാണ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും തന്നെ. പിന്നീട് അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഞാന്‍ എല്‍ബോ ഗാര്‍ഡിന്റെ ഡിസൈനില്‍ മാറ്റം വരുത്തിയിരുന്നു. അത് എന്റെ പ്രകടനത്തേയും മെച്ചപ്പെടുത്തുകയുണ്ടായി. അതിന് കാരണക്കാരന്‍ ആ ഹോട്ടല്‍ തൊഴിലാളിയാണ് എന്നതാണ്. അദ്ദേഹത്തെ കാണണമെന്നും പരിചയപ്പെടണമെന്നുമുണ്ട് എന്നും പ്രിയപ്പെട്ട ആരാധകരേ...നിങ്ങള്‍ അതിന് സഹായിക്കില്ലേ... എന്നും സച്ചിന്‍ പറഞ്ഞുനിര്‍ത്തി.
ഇതേതുടർന്ന് പിന്നീട്ഈ ഹോട്ടല്‍ ജീവനക്കാരന് പിന്നാലെയായി ക്രിക്കറ്റ് ആരാധകര്‍. ഒടുവില്‍ അയാളെ കണ്ടെതുകയുണ്ടായി. ചെന്നൈ സ്വദേശിയായ ഗുരുപ്രസാദ് സുബ്രഹ്മണ്യന്‍ ആയിരുന്നു ആ ഹോട്ടല്‍ ജീവനക്കാരന്‍ എന്നത്. സച്ചിന്‍ അന്വേഷിക്കുന്നത് എന്റെ അമ്മാവനെയാണ് എന്ന് വ്യക്തമാക്കി ഒരു ആരാധകന്‍ രംഗത്തെത്തിയതോടെയാണ് ഗുരുപ്രസാദിനെ വേഗത്തില്‍ കണ്ടെത്താനായത് തന്നെ. അന്ന് സച്ചിന്‍ നല്‍കിയ ഓട്ടോഗ്രാഫും ഈ ആരാധകന്‍ തെളിവിനായി ട്വീറ്റ് ചെയ്യുകയുണ്ടായി. ഇതോടെ ഗുരുപ്രസാദ് വാര്‍ത്തകളിലെ താരമായി മാറി. ഇനി സച്ചിനെ കാണാനുള്ള കാത്തിരിപ്പാണ് ഉള്ളത്. അതിനായി ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണെന്ന് ഗുരുപ്രസാദ് എന്നും പറയുന്നു.
https://www.facebook.com/Malayalivartha