'ശാര്‍ദൂല്‍ താക്കൂറിന്റ വിക്കറ്റ് വേട്ടയിൽ തകർന്ന് ദക്ഷിണാഫ്രിക്ക'; വമ്പന്‍ ലീഡ് ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇന്ത്യൻപട

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കെതിരെ കൂറ്റന്‍ ലീഡ് ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയെ തളച്ച് വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ശാര്‍ദൂല്‍ താക്കൂറിന്റ വിക്കറ്റ് വേട്ട. 229 റണ്ണിന് എല്ലാവരും പുറത്തായ ദക്ഷിണാഫ്രിക്കയ്ക്ക് വെറും 27 റണ്ണിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. 62 റണ്ണെടുത്ത കീഗന്‍ പീറ്റേഴ്സണും 51 റണ്ണുമായി ടെംബാ ബാവുമയും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരെയ്നെ, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ് എന്നിവര്‍ 21 റണ്ണും ക്യാപ്ടന്‍ ഡീന്‍ എള്‍ഗാര്‍ 28 റണ്ണുമെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വേറെയാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
രണ്ടാം ദിവസത്തെ കളിയവസാനിപ്പിക്കുമ്ബോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്ണെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്റെയും (8), മായങ്ക് അഗര്‍വാളിന്റെയും (23) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 35 റണ്ണുമായി ചേതേശ്വര്‍ പുജാരയും 11 റണ്ണെടുത്ത അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.
നേരത്തെ ശാര്‍ദൂല്‍ താക്കൂറിന്റെ മികച്ച ബൗളിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 61 റണ്‍ വിട്ടുകൊടുത്ത് ഏഴ് വിക്കറ്റെടുത്ത ശാര്‍ദൂലിന് രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഒരു വിക്കറ്രെടുത്ത ജസ്പ്രീത് ബുമ്രയും മികച്ച പിന്തുണ നല്‍കി. 30കാരനായ ശാര്‍ദൂലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
https://www.facebook.com/Malayalivartha























