ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ന് ഇന്ത്യ; രണ്ടാം ഏകദിനത്തിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യം; പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ മുന്നിലെ വെല്ലുവിളി ഇതാണ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകമാകും. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഇന്ന് എന്തൊക്കെയായാലും രണ്ടാം ഏകദിനത്തിലെ ജയം അനിവാര്യമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ആദ്യ ഏകദിനത്തില്‍ 31 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്.
അതോടൊപ്പം തന്നെ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയില്‍ വാന്‍ഡര്‍ സറിന്റേയും നായകന്‍ ബാവുമയുടേയും മികച്ച സെഞ്ച്വറികളാണ് തുണയായത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മുന്‍നിരയില്‍ ശിഖര്‍ധവാനും വിരാട് കോഹ്‌ലിയും അര്‍ദ്ധസെഞ്ച്വറികളോടെ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പിന്നാലെ മധ്യനിര തകര്‍ന്നതാണ് മത്സരം കൈവിടാന്‍ കാരണമെന്ന് പറയുന്നത്.
കൂടാതെ ഋഷഭ്പന്തും ശ്രേയസ്സ് അയ്യരും അരങ്ങേറ്റമത്സരം കളിച്ച വെങ്കിടേശ് അയ്യരും നിസ്സാര സ്‌കോറുകള്‍ക്ക് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. വാലറ്റത്ത് ഷാര്‍ദ്ദൂല്‍ ഠാക്കൂറിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനത്തിന് കൂട്ടായി ഒരാള്‍കൂടി നിന്നിരുന്നെങ്കില്‍ ഇന്ത്യക്ക് ജയം നേടാന്‍ സാധിക്കുമായിരുന്നു. മധ്യനിരയില്‍ കൂടുതല്‍ പരിചയ സമ്പന്നനും മികച്ച സ്‌ട്രോക് പ്ലെയറുമായ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
അതേസമയം വിരാട് കോഹ്‌ലിയുടെ നായകസ്ഥാനത്തു നിന്നുള്ള പിന്മറ്റത്തിന് ശേഷം കെ.എല്‍.രാഹുലിനെ ടീമിന്റെ നെടുംതൂണാക്കി മാറ്റുക എന്ന ഭാരിച്ച ചുമതലയാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ മുന്നിൽ നിലനിൽക്കുന്ന വെല്ലുവിളി എന്നത്.
https://www.facebook.com/Malayalivartha