'സങ്കടം സഹിക്കാനായില്ല'; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ബൗന്‍ഡറി ലൈനിന് സമീപം ഇരുന്ന് വിങ്ങിപ്പൊട്ടി ദീപക് ചാഹർ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ദക്ഷിണാഫ്രികയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്‍ഡ്യയുടെ തോല്‍വിക്ക് ശേഷം സങ്കടം സഹിക്കാനാകാതെ ബൗന്‍ഡറി ലൈനിന് സമീപം ഇരുന്ന് കരയുന്ന ദീപക് ചാഹറിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
തോല്‍വിയില്‍ നിര്‍ണായകമായത് ദീപക് ചാഹറിന്റെ വികെറ്റാണ്. 34 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം 54 റണ്‍സെടുത്ത ചാഹര്‍ 48-ാം ഓവറിലാണ് പുറത്തായത്. ഇതോടെ ഇന്‍ഡ്യയുടെ പരാജയമുറപ്പായി. മത്സരത്തിന് ശേഷം ചാഹറിന് സങ്കടം പിടിച്ചുനിര്‍ത്താനായില്ല. ഇതോടെയാണ് ബൗന്‍ഡറി ലൈനിന് സമീപം ഇരുന്ന് താരം വിങ്ങിപ്പൊട്ടിയത്.
40-ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് പുറത്തായതിന് പിന്നാലെയാണ് ചാഹര്‍ ക്രീസിലെത്തിയത്. ജസ്പ്രീത് ബുംറയെ കൂട്ടുപിടിച്ച് എട്ടാം വികെറ്റില്‍ ചാഹര്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ അവസാന മൂന്നു ഓവറില്‍ വിജയിക്കാന്‍ 10 റണ്‍സ് എന്ന നിലയില്‍ ഇന്‍ഡ്യക്ക് ചാഹറിനെ നഷ്ടമായി. ലുങ്കി എന്‍ഗിഡിക്കെതിരേ ബൗന്‍ഡറി നേടാനുള്ള ശ്രമത്തിനിടെയാണ് പ്രിടോറിയസിന് കാച് സമ്മാനിച്ച് ചാഹര്‍ പുറത്തായത്. തുടര്‍ന്ന് ബാറ്റ് നെറ്റിയോട് ചേര്‍ത്തുവെച്ച് നിരാശനായി ചാഹര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങി.
പിന്നീട് അവസാന രണ്ടു വികെറ്റുകളും ഇന്‍ഡ്യക്ക് അഞ്ചു റണ്‍സിനിടെ നഷ്ടമായി. ഇതോടെ നാലു റണ്‍സിന് തോല്‍ക്കാനായിരുന്നു ഇന്‍ഡ്യയുടെ വിധി. എല്ലാ മത്സരങ്ങളും വിജയിച്ച് ദക്ഷിണാഫ്രിക പരമ്ബര തൂത്തുവാരുകയും ചെയ്തു.
https://www.facebook.com/Malayalivartha