കടം വാങ്ങിയ ഷൂസുമായി ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയി; ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ലോകോത്തര താരങ്ങളെ വിറപ്പിച്ച് ഉമ്രാൻ, സംഭവബഹുലമായ 5 വർഷങ്ങൾക്കിടെ ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ എത്തുമ്പോൾ ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്....
ലോക ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതിൽ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ് ഉംമ്രാൻ മാലിക്. ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉമ്രാൻ മാലിക് ലോകോത്തര താരങ്ങളെ വിറപ്പിക്കുകയാണ്. എന്നാൽ ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തന്നെ തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്. എന്നാൽ ഇപ്പോൾ പറയാൻ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോൾ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത് തന്നെ. അങ്ങനെ സംഭവബഹുലമായ 5 വർഷങ്ങൾക്കിടെയാണ് ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ എത്തിച്ചേർന്നിരിക്കുന്നത്.
റെക്കോർഡുകൾ ഭേദിക്കുകയാണ് ഈ യുവ കളിക്കാരൻ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉമ്രാന്റെ കൈകളിൽനിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം എന്നത് 153.3 കിലോമീറ്ററായിരുന്നു. പിന്നീടുള്ള 2 പന്തുകൾ 151.2, 150.1 എന്നീ വേഗത്തിലേക്കും എത്തിയിരുന്നു. അങ്ങനെ കിവീസിന്റെ അതിവേഗക്കാരൻ പേസർ ലോക്കി ഫെർഗൂസിനെ പിന്തള്ളി മത്സരത്തിലെ ഏറ്റവും വേഗമേറിയ 5 പന്തുകൾ ബോൾ ചെയ്തതും ഉമ്രാൻതന്നെയാണ് എന്നതാണ്. അങ്ങനെ ഉമ്രാൻ ഇന്ത്യയ്ക്കായി കളിക്കുന്ന കാലം ഒട്ടും വിദൂരമല്ലെന്നു മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ അടക്കമുള്ള ഒട്ടേറെ പ്രമുഖരും അഭിപ്രായപ്പെടുകയാണ്.
അതേസമയം 2021 ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദബാദിന്റെ നെറ്റ്സിലെ ബോളറായിരുന്നു ഉമ്രാൻ മാലിക്. സ്റ്റാർ പേസർ ടി. നടരാജൻ കോവിഡ് ബാധിച്ചു ടീമിനു പുറത്തായതോടെ പകരക്കാരന്റെ റോളിൽ ടീമിലെത്തി. അങ്ങനെ ഹൈദരാബാദിലെ പതിവുകാരനായി മാറുകകയായിരുന്നു ഉമ്രാൻ. ഒടുവിൽ മെഗാ താരലേലത്തിനു മുന്നോടിയായി തന്നെ നടരാജനെപ്പെപ്പോലും കൈവിട്ട ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയതിനു പിന്നിലെ കാരണവും ഈ ‘അതിവേഗം’ തന്നെയാണ് എന്നതിൽ സംശയമില്ല. പിന്നാലെ കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ നെറ്റസിലെ ബോളറായും ഉമ്രാനെ തിരഞ്ഞെടുക്കുകയുണ്ടായി.
പറഞ്ഞുവന്നത് മറ്റൊന്നാണ്. തന്റെ മകൻ സൂപ്പർ സ്റ്റാർ ആയെങ്കിലും പണ്ടു മുതൽ കുടുംബത്തിനുള്ള വരുമാനം നൽകിയിരുന്ന പഴക്കച്ചവടം നിർത്താൻ ഉദ്ദേശമില്ലെന്നാണ് അച്ഛൻ അബ്ദുൽ റാഷിദ് പങ്കുവയ്ക്കുന്നത്. കടം വാങ്ങിയ ഷൂസുമായി (സ്പൈക്സ്) ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയ താരമാണ് നമ്മുടെ ഉമ്രാൻ. പിന്നാലെ സംസ്ഥാന ടീമിൽ ഇടം നേടിയെങ്കിലും വിനു മങ്കാദ് ട്രോഫിയിൽ ഒരു കളിക്കുള്ള അവസരമേ ലഭിച്ചിരുന്നുള്ളു. പിന്നാലെ മത്സരത്തിൽ വില്ലനായി മഴയും എത്തി. തൊട്ടടുത്ത വർഷം തന്നെ അണ്ടർ 23 ടീം സിലക്ഷൻ ട്രയൽസിനു പോയെങ്കിലും ടീമിൽ അവസരം ലഭിച്ചിരുന്നില്ല.
അതേസമയം 2019–20 രഞ്ജി സീസണിൽ ജമ്മു കശ്മീർ– അസം മത്സരത്തിനു മുന്നോടിയായി അസം പരിശീലകൻ അജയ് രാത്ര നെറ്റ്ബോളർമാരെ തിരഞ്ഞപ്പോളാണ് ഉമ്രാൻ ആദ്യമായി കളത്തിൽ അവതരിക്കുന്നത്. ‘4 പന്തുകൾ എറിഞ്ഞപ്പോൾത്തന്നെ ഉമ്രാന്റെ നിലവാരം ബോധ്യമായി. ഉമ്രാനെ എന്താണു ജമ്മു കശ്മീർ ടീമിൽ എടുക്കാതിരുന്നത് എന്നാണു ഞാൻ കരുതിയത്. ഉമ്രാന്റെ ബൗൺസും ഞെട്ടിച്ചു കളഞ്ഞു’– എന്ന് അജയ് രാത്ര പിന്നീടു ദേശീയ മാധ്യമത്തോടു പ്രതികരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ജമ്മു കശ്മീരിൽനിന്ന് ഐപിഎൽ കളിക്കുന്ന 4–ാമത്തെ താരമാണ് ഉമ്രാൻ. ഐപിഎല്ലിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡും ഉമ്രാന്റെ പേരിലാണ് നിലനിൽക്കുന്നത്. 4 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയിരുന്നത്. നെറ്റ്സിലെ പരിശീലനത്തിനിടെ സഹതാരം ജോണി ബെയർസ്റ്റോ വേഗം കുറച്ചു പന്തെറിയാൻ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ ബെയർസ്റ്റോ പറഞ്ഞതു മനസ്സിലാകാഞ്ഞതിനാൽ പഴയപോലെതന്നെയാണ് ബോൾ ചെയ്തതെന്നും ഉമ്രാൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha