Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

കടം വാങ്ങിയ ഷൂസുമായി ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയി; ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ലോകോത്തര താരങ്ങളെ വിറപ്പിച്ച് ഉമ്രാൻ, സംഭവബഹുലമായ 5 വർഷങ്ങൾക്കിടെ ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ എത്തുമ്പോൾ ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്....

15 APRIL 2022 12:43 PM IST
മലയാളി വാര്‍ത്ത

ലോക ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതിൽ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ് ഉംമ്രാൻ മാലിക്. ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉമ്രാൻ മാലിക് ലോകോത്തര താരങ്ങളെ വിറപ്പിക്കുകയാണ്. എന്നാൽ ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തന്നെ തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്. എന്നാൽ ഇപ്പോൾ പറയാൻ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോൾ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത് തന്നെ. അങ്ങനെ സംഭവബഹുലമായ 5 വർഷങ്ങൾക്കിടെയാണ് ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ എത്തിച്ചേർന്നിരിക്കുന്നത്.

റെക്കോർഡുകൾ ഭേദിക്കുകയാണ് ഈ യുവ കളിക്കാരൻ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉമ്രാന്റെ കൈകളിൽനിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം എന്നത് 153.3 കിലോമീറ്ററായിരുന്നു. പിന്നീടുള്ള 2 പന്തുകൾ 151.2, 150.1 എന്നീ വേഗത്തിലേക്കും എത്തിയിരുന്നു. അങ്ങനെ കിവീസിന്റെ അതിവേഗക്കാരൻ പേസർ ലോക്കി ഫെർഗൂസിനെ പിന്തള്ളി മത്സരത്തിലെ ഏറ്റവും വേഗമേറിയ 5 പന്തുകൾ ബോൾ ചെയ്തതും ഉമ്രാൻതന്നെയാണ് എന്നതാണ്. അങ്ങനെ ഉമ്രാൻ ഇന്ത്യയ്ക്കായി കളിക്കുന്ന കാലം ഒട്ടും വിദൂരമല്ലെന്നു മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ അടക്കമുള്ള ഒട്ടേറെ പ്രമുഖരും അഭിപ്രായപ്പെടുകയാണ്.

അതേസമയം 2021 ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദബാദിന്റെ നെറ്റ്സിലെ ബോളറായിരുന്നു ഉമ്രാൻ മാലിക്. സ്റ്റാർ പേസർ ടി. നടരാജൻ കോവിഡ് ബാധിച്ചു ടീമിനു പുറത്തായതോടെ പകരക്കാരന്റെ റോളിൽ ടീമിലെത്തി. അങ്ങനെ ഹൈദരാബാദിലെ പതിവുകാരനായി മാറുകകയായിരുന്നു ഉമ്രാൻ. ഒടുവിൽ മെഗാ താരലേലത്തിനു മുന്നോടിയായി തന്നെ നടരാജനെപ്പെപ്പോലും കൈവിട്ട ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയതിനു പിന്നിലെ കാരണവും ഈ ‘അതിവേഗം’ തന്നെയാണ് എന്നതിൽ സംശയമില്ല. പിന്നാലെ കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ നെറ്റസിലെ ബോളറായും ഉമ്രാനെ തിരഞ്ഞെടുക്കുകയുണ്ടായി.

പറഞ്ഞുവന്നത് മറ്റൊന്നാണ്. തന്റെ മകൻ സൂപ്പർ സ്റ്റാർ ആയെങ്കിലും പണ്ടു മുതൽ കുടുംബത്തിനുള്ള വരുമാനം നൽകിയിരുന്ന പഴക്കച്ചവടം നിർത്താൻ ഉദ്ദേശമില്ലെന്നാണ് അച്ഛൻ അബ്ദുൽ റാഷിദ് പങ്കുവയ്ക്കുന്നത്. കടം വാങ്ങിയ ഷൂസുമായി (സ്പൈക്സ്) ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയ താരമാണ് നമ്മുടെ ഉമ്രാൻ. പിന്നാലെ സംസ്ഥാന ടീമിൽ ഇടം നേടിയെങ്കിലും വിനു മങ്കാദ് ട്രോഫിയിൽ ഒരു കളിക്കുള്ള അവസരമേ ലഭിച്ചിരുന്നുള്ളു. പിന്നാലെ മത്സരത്തിൽ വില്ലനായി മഴയും എത്തി. തൊട്ടടുത്ത വർഷം തന്നെ അണ്ടർ 23 ടീം സിലക്‌ഷൻ ട്രയൽസിനു പോയെങ്കിലും ടീമിൽ അവസരം ലഭിച്ചിരുന്നില്ല.

അതേസമയം 2019–20 രഞ്ജി സീസണിൽ ജമ്മു കശ്മീർ– അസം മത്സരത്തിനു മുന്നോടിയായി അസം പരിശീലകൻ അജയ് രാത്ര നെറ്റ്ബോളർമാരെ തിരഞ്ഞപ്പോളാണ് ഉമ്രാൻ ആദ്യമായി കളത്തിൽ അവതരിക്കുന്നത്.‌ ‘4 പന്തുകൾ എറിഞ്ഞപ്പോൾത്തന്നെ ഉമ്രാന്റെ നിലവാരം ബോധ്യമായി. ഉമ്രാനെ എന്താണു ജമ്മു കശ്മീർ ടീമിൽ എടുക്കാതിരുന്നത് എന്നാണു ഞാൻ കരുതിയത്. ഉമ്രാന്റെ ബൗൺസും ‍ഞെട്ടിച്ചു കളഞ്ഞു’– എന്ന് അജയ് രാത്ര പിന്നീടു ദേശീയ മാധ്യമത്തോടു പ്രതികരിക്കുകയുണ്ടായി.

 

 

അതോടൊപ്പം തന്നെ ജമ്മു കശ്മീരിൽനിന്ന് ഐപിഎൽ കളിക്കുന്ന 4–ാമത്തെ താരമാണ് ഉമ്രാൻ. ഐപിഎല്ലിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡും ഉമ്രാന്റെ പേരിലാണ് നിലനിൽക്കുന്നത്. 4 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയിരുന്നത്. നെറ്റ്സിലെ പരിശീലനത്തിനിടെ സഹതാരം ജോണി ബെയർസ്റ്റോ വേഗം കുറച്ചു പന്തെറിയാൻ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ ബെയർസ്റ്റോ പറഞ്ഞതു മനസ്സിലാകാഞ്ഞതിനാൽ പഴയപോലെതന്നെയാണ് ബോൾ ചെയ്തതെന്നും ഉമ്രാൻ കഴി‍ഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (4 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (5 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (6 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (6 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (6 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (6 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (6 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (6 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (7 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (7 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (8 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (8 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (8 hours ago)

Malayali Vartha Recommends