ഋഷഭ് പന്ത് വിവാദത്തിൽ ; നോ ബോൾ അനുവദിച്ചില്ലെങ്കിൽ ഗ്രൗണ്ടിൽ നിന്ന് കയറാൻ ബാറ്റ്സ്മാൻമാരോട് ക്യാപ്റ്റന്റെ ആവശ്യം; നടപടി ഉറപ്പ്.
ഐ പി എല്ലിൽ രാജസ്ഥാൻ ദില്ലി മത്സരത്തിന്റെ പിരിമുറുക്കം നിറഞ്ഞ അവസാന ഓവറിലാണ് ഋഷഭ് പന്തിന്റെ പ്രതിഷേധം . രാജസ്ഥാന്റെ പടുകൂറ്റൻ സ്കോറിന് തൊട്ടു പിന്നിൽ നിൽക്കുമ്പോൾ നോ ബോളിനുള്ള അഭ്യർഥന അമ്പയർ നിരസിച്ചു. 'ഹിപ്പ് ഹൈ നോ ബോൾ' ഏറെക്കുറെ വ്യക്തമായിരുന്നു.
തുടർന്ന് ബാറ്റ്സ്മാൻമാരായ റോവ്മാൻ പവലിനോടും കുൽദീപ് യാദവിനോടും ഗ്രൗണ്ടിൽ നിന്ന് മടങ്ങാൻ ദില്ലി നായകൻ ആവശ്യപ്പെട്ടു. പരിശീലകനെയും ഗ്രൗണ്ടിലേക്കിറക്കി വിട്ടു. ജോസ് ബട്ട്ലറുടെ സെഞ്ച്വറി കരുത്തിൽ രാജസ്ഥാൻ പടുത്തുയർത്തിയ 'സീസൺ ബെസ്റ്റ് ' സ്കോർ 222. അവസാന ഓവറിൽ ദില്ലിക്ക് ജയിക്കാൻ 36 റൺസ്. തുടർന്നായിരുന്നു നാടകീയ രംഗങ്ങളുടെ അരങ്ങേറ്റം, ഒബെദ് മക്കോയിയുടെ ഇരുപതാം ഓവറിൽ റൊമാൻ പവൽ സിക്സർ പറത്തി .
മക്കോയിയുടെ മൂന്നാം പന്ത് ഹിപ്പ് ഹൈ ഫുൾ ടോസ്. അതും സിക്സർ . നോ ബോൾ ഏറെക്കുറെ വ്യക്തമായിരുന്നെങ്കിലും അപ്പീൽ അമ്പയർ അനുവദിച്ചില്ല. ഫീൽഡ് അമ്പയർ മാരായി വന്ന നിധിൻ മേനോനും നിഖിൽ പട പട് വർധനയും നോ ബോൾ വിളിക്കാനോ തീരുമാനം തേർഡ് അമ്പയർക്ക് വിടാനോ തയ്യാറായില്ല .
ഇതാണ് ദില്ലി ക്യാപ്റ്റൻ ഋഷഭ് പന്തിനെ ചൊടിപ്പിച്ചത്. ബാക്സ്മാൻമാരോട് കയറിവരാൻ ഋഷഭ് ആവശ്യപ്പെട്ടെങ്കിലും പവലും കുൽദീപും തയ്യാറായില്ല. ഇതോടെ തീർത്തും നിലതെറ്റിയ രീതിയിൽ പരിശീലകനായ പ്രവീൺ ആംറെയെ അമ്പയർമാരോട് സംസാരിക്കാൻ ഗ്രൗണ്ടിലേക്ക് ഇറക്കിവിട്ടു.
ഇത് ഗുരുതര ചട്ട ലംഘനമാണ്. അതുകൊണ്ട് പന്തിനെതിരെ ഐ പി എൽ അധികൃതർ നടപടിയെടുക്കമെന്ന് ഉറപ്പായിട്ടുണ്ട്. ആ സാഹചര്യത്തിൽ വൈകാരികമായി സംഭവിച്ചതാണെന്നായിരുന്നു ഋഷഭ് പന്തിന്റെ വിശദീകരണം . മത്സരം പതിനഞ്ച് റണ്ണിന് ദില്ലി തോറ്റു.
https://www.facebook.com/Malayalivartha