Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്യവട്ടത്ത് കളി കാര്യമാകുന്നു KSEBയ്ക്ക് പിന്നാലെ വാട്ടര്‍ അതോറിറ്റിയും

27 SEPTEMBER 2022 11:51 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനം കാത്തിരുന്ന ആ ക്രിക്കറ്റ് മാമാങ്കം നാളെ നടക്കും. അതിനുള്ള മുന്നൊരുക്കങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. മത്സരത്തിന് മുമ്പായി ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനവും നടത്തുന്നുണ്ട്. വൈകിട്ട് 5 മണിമുതല്‍ 8 മണിവരെയാണ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം. അതിന് മുന്നോടിയായി നായകന്‍ രോഹിത്ത് ശര്‍മ മാദ്ധ്യമങ്ങളെയും കാണുന്നുണ്ട്. ഉച്ചയ്ക്ക് 1 മണിമുതല്‍ 4 വരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം.

ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെ വൈകിട്ട് മൂന്ന് മണിക്കൂര്‍ പരിശീലനം നടത്തി. നാളെ വൈകിട്ട് 7 മണിക്കാണ് മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം. മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തില്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് കേരളത്തിന്റെ അഭിമാനമായ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു പക്ഷേ താകത്തെ അന്ന് ടീം കളിപ്പിച്ചിരുന്നില്ല. അതിന്റെ രോഷം ആരാധകര്‍ക്ക് ഉണ്ട്. ഇത്തവണ താരത്തെ ടീമിലേ ഉത്‌പെടുത്തിയിട്ടില്ല. അപ്പോള്‍ അതിന്റെ രോഷം ഗ്യാലറിയില്‍ കാണാനുള്ള സാധ്യത കൂടുതലാണ്. മുമ്പ് സഞ്ചുവിനെക്കുറിച്ച് രോഹിത് ശര്‍മ ആരാധകരോട് സംസാരിക്കുന്നൊരു വീഡിയോ വൈറലായിരുന്നു. സഞ്ജു എന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്നായിരുന്നു രോഹിത്ത് ആ വീഡിയോയില്‍ പറഞ്ഞത്. അതിന് മുമ്പ് ആര്‍ യു ചേട്ടാ എന്ന് രോഹിത്ത് ചോദിക്കുന്നുണ്ട് അതെ എന്ന് ആരാധകന്‍ പറഞ്ഞതോടെ കൂടെ നിന്ന താരങ്ങളെ നോക്കി രോഹിത്ത് തല കുലുക്കുന്നുണ്ട്. മലയാളികള്‍ മാത്രമേ സഞ്ജുവിന് വേണ്ടി ഇങ്ങനെ സംസാരിക്കുകയുള്ളൂ എന്നുള്ള ഒരു ദ്വനികൂടി അന്നത്തെ ആ തല കുലുക്കത്തിനുണ്ടായിരുന്നു. എന്നാല്‍ ചെന്നൈയില്‍ ഇന്ത്യന്‍ എടീമിന് വേണ്ടി ഇറങ്ങിയ സഞ്ജുനിനെ ആര്‍പ്പുവിളികളോടെയാണ് തമിഴ് ആരാധകര്‍ വരവേറ്റത്. കാര്യവട്ടത്ത് മലയാളികളോടൊപ്പം തന്നെ തമിഴ്‌നാട്ടിലെ ക്രിക്കറ്റ് പ്രേമികളും ഉണ്ടാകും എന്തായാലും ടീമിലില്ലെങ്കിലും സഞ്ജുവിനു വേണ്ടിയുള്ള ആരാധകരുടെ പിന്തുണ പ്രഖ്യാപിക്കല്‍ സ്റ്റേഡിയത്തിലുണ്ടാകും എന്നത് ഉറപ്പാണ്. എന്നാല്‍ അത് ഇന്ത്യന്‍ ടീമിലെ ഒരു താരത്തെയും അധിക്ഷേപിച്ചു കൊണ്ടാകരുത് എന്ന മുന്‍ കരുതല്‍ കൂടി ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

എന്തായാലും കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. ഓസ്‌ട്രേലിയക്കെതിരെ പരമ്പര 2-1ന് സ്വന്തമാക്കിയ ആവേശത്തിലിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് അതിന്റെ എല്ലാ ആത്മ വിശ്വാസവും ഉണ്ട്.

അതേസമയം മറ്റൊരു സംഭവത്തിനു കൂടി തലസ്ഥാനം സാക്ഷ്യം വഹിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തിയത്. അബുദാബി വഴി തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം യാത്രാക്ഷീണം മുന്‍നിര്‍ത്തി ഇന്നലെയുള്ള പരിശീലനം ഒഴിവാക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ഒഴിവ് സമയത്താണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറും പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇരുവരും മുണ്ട് ധരിച്ച് കൊണ്ട് കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയര്‍ ചെയ്തു. ചിത്രത്തോടൊപ്പം എല്ലാവര്‍ക്കും നവരാത്രി ആസംസകളും നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശികളാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മത്സരത്തിനു മുന്നോടിയായി ചില പൊട്ടലും ചീറ്റലും തുടങ്ങിയിട്ടുണ്ട്. വൈദ്യുതി, വെള്ളം കുടിശികകളുടെ പേരില്‍ വിവിധ വകുപ്പുകള്‍ സ്റ്റേഡിയം അധികൃതരെ ഉപദ്രവിക്കുന്നു എന്നാണ് പരാതി. വൈദ്യുതി, വെള്ളം കുടിശിക കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഉണ്ടാക്കിയതല്ല. കുടിശിക വന്നത് ഒറ്റ ദിവസം കൊണ്ടല്ലെന്നും. ക്രിക്കറ്റ് തുടങ്ങാനിരിക്കുമ്പോള്‍ ആണ് വൈദ്യുതി വിച്ഛേദിക്കാന്‍ വന്നതെന്നും. 58 ലക്ഷം രൂപയുടെ കുടിശിക അടച്ചില്ലെങ്കില്‍ മല്‍സര തലേന്നു വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കാനാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. പാര്‍ക്കിങ്ങിന്റെ പേരില്‍ അമിത തുക ഈടാക്കാന്‍ സര്‍വകലാശാലയും ശ്രമിക്കുന്നു. ഒരു കാറിന് 500 രൂപ ഈടാക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നത്. അഞ്ചു ലക്ഷം രൂപ കേരള സര്‍വകലാശാല ഇന്ന് ആവശ്യപ്പെട്ടു. ചെലവ് നോക്കിയാല്‍ കേരളത്തില്‍ മത്സരം നടത്താനാകില്ലെന്നും കെസിഎ അറിയിച്ചു.

വൈദ്യുതി നിരക്ക് ഇനത്തില്‍ രണ്ടരക്കോടിയോളം രൂപ അടച്ചില്ലെന്നു കാട്ടി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി ഈ മാസം 13ന് വിച്ഛേദിച്ചിരുന്നു. പരസ്പര ധാരണയിലെത്തിയതിനെത്തുടര്‍ന്നു പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും പിന്നീട് ഇലക്ട്രിക് പാനലില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ കെഎസ്ഇബി വീണ്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബുധനാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന് ഇടതടവില്ലാതെ വൈദ്യുതി വേണമെന്നതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണു സ്റ്റേഡിയത്തില്‍ വൈദ്യുതി എത്തിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends