Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

സെലക്ടര്‍മാര്‍ കൊട്ടിയടച്ച വാതില്‍ തകര്‍ക്കാന്‍ സഞ്ജുവിന് ഒരു കൈ മതി. ബലിഷ്ഠമായ ആ വലതുകൈ..സഞ്ജുവിനെ പ്രശംസകൊണ്ടു മൂടുകയാണ് ലെജന്ററി താരങ്ങളും ആരാധകരും

07 OCTOBER 2022 06:30 PM IST
മലയാളി വാര്‍ത്ത

അവസാന ഓവര്‍ തുടങ്ങുന്ന സമയത്ത് ഞാന്‍ ഭയചകിതനായിരുന്നു. സഞ്ജു സാംസന് ഒരോവറില്‍ 36 റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ശേഷിയുണ്ട്. അയാള്‍ അസാധാരണമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. ഇന്ത്യ ജയിക്കുമോ എന്ന് പോലും ഞാന്‍ പേടിച്ചു...!'' ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം അവസാനിച്ചതിനുപിന്നാലെ ഡെയില്‍ സ്റ്റെയ്ന്‍ പറഞ്ഞ വാക്കുകളാണിത്. ചരിത്രത്തിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായ സ്റ്റെയ്‌ന്റെ ഈ പ്രശംസ തന്നെയാണ് സഞ്ജുവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 6 പന്തുകളില്‍ 30 റണ്‍സാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബോളിങ്ങ് ടീം തോല്‍ക്കണമെങ്കില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. പക്ഷേ ബോളറായ ഷംസിയുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു. പ്രോട്ടിയാസ് സ്‌കിപ്പര്‍ ബവൂമ തിരക്കിട്ട് ഫീല്‍ഡ് സെറ്റ് ചെയ്യുന്നുണ്ടായിരുന്നു. കളി കണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ ജയപ്രതീക്ഷ കൈവിട്ടിരുന്നില്ല. കാരണം ക്രീസില്‍ സഞ്ജുവുണ്ടായിരുന്നു!

ഷംസി അറിയാവുന്ന വിദ്യകളെല്ലാം പരീക്ഷിച്ചുനോക്കി. ഷോര്‍ട്ട്‌ബോളുകള്‍ ഫലിക്കാതെ വന്നപ്പോള്‍ ഫുള്‍ലെങ്ത്ത് ഡെലിവെറികള്‍ എറിഞ്ഞു. ബൗണ്ടറി കാവലിന് ആവശ്യത്തിന് ഫീല്‍ഡര്‍മാരെ വിന്യസിച്ചു. എന്നിട്ടും റണ്‍സ് ഒഴുകിക്കൊണ്ടിരുന്നു!

ഫീല്‍ഡിലെ ഗ്യാപ്പുകളിലൂടെ സഞ്ജു ബൗണ്ടറികള്‍ സൃഷ്ടിച്ചെടുത്തു. ആദ്യം പുള്‍ ഷോട്ടുകള്‍ കളിച്ചു. പിന്നീട് ക്രീസില്‍നിന്ന് പുറത്തുചാടി സ്‌ട്രെയിറ്റ് ബൗണ്ടറി നേടി. 20 റണ്‍സാണ് ഷംസി വഴങ്ങിയത്. പക്ഷേ ഒറ്റ ഡോട്ട്‌ബോള്‍ വന്നാല്‍ ദക്ഷിണാഫ്രിക്ക ജയിക്കും എന്ന സാഹചര്യം ഉണ്ടായിരുന്നതിനാല്‍ സഞ്ജു തോറ്റുപോയി.

ബൈബിള്‍ വായിച്ചാല്‍ ഒരു സാംസനെ കാണാം. നീണ്ട തലമുടിയായിരുന്നു അയാളുടെ കരുത്ത്. മുടി പോയതിനുശേഷം ശക്തി ക്ഷയിച്ച സാംസനെ ശത്രുക്കള്‍ കാരാഗൃഹത്തിലാക്കുന്നുണ്ട്. പക്ഷേ സാംസന്റെ മരണം പോലും വീറുറ്റതായിരുന്നു. വലിയൊരു കെട്ടിടം ഇടിച്ചുതകര്‍ത്തതിനുശേഷമാണ് സാംസന്‍ അന്ത്യശ്വാസം വലിക്കുന്നത്. ആ നേരത്ത് മൂവായിരത്തോളം എതിരാളികളെ അയാള്‍ വകവരുത്തുന്നുമുണ്ട്...!

മലയാളികളുടെ സ്വന്തം സാംസന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അയാളുടെ കരുത്തായിരുന്ന സഹ ബാറ്റര്‍മാരെല്ലാം കൂടാരത്തില്‍ തിരിച്ചെത്തിയിരുന്നു. പിച്ച് ബോളര്‍മാര്‍ക്ക് അനുകൂലവുമായിരുന്നു. എന്നിട്ടും സഞ്ജു അവസാനം വരെ പൊരുതി.

പണ്ട് ഇയന്‍ ബിഷപ്പ് സഞ്ജുവിനെപ്പറ്റി പറഞ്ഞത് ഓര്‍മ്മയില്ലേ

''Samson by name ; Samson by nature...!''

സഞ്ജു ക്രീസിലെത്തിയ സമയത്ത് ഇന്ത്യയ്ക്ക് ഏതാണ്ട് 200 റണ്ണുകള്‍ ആവശ്യമായിരുന്നു. റിക്വയേഡ് റണ്‍റേറ്റ് ഒമ്പതിന്റെ പരിസരത്തായിരുന്നു. നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു. സഞ്ജുവിനുമുമ്പേ ബാറ്റ് ചെയ്ത കളിക്കാരുടെ സമീപനം തീര്‍ത്തും നെഗറ്റീവ് ആയിരുന്നു.

ഇതൊന്നും സഞ്ജുവിനെ ബാധിച്ചില്ല. ഷംസിയെ സിക്‌സറടിച്ചാണ് അയാള്‍ ആരംഭിച്ചത്! അത്രയ്ക്കുണ്ടായിരുന്നു ചങ്കൂറ്റം!

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അതൊരു ആനമണ്ടത്തരമായിരുന്നു എന്ന് സെലക്ടര്‍മാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം. വെയ്ന്‍ പാര്‍നെല്‍,ലുങ്കി എങ്കിടി തുടങ്ങിയവര്‍ക്കെതിരെ സഞ്ജു പുറത്തെടുത്ത പുള്ളുകളും കട്ടുകളും എത്ര ചേതോഹരമായിരുന്നു! ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഞ്ജുവിന്റെ ആ ബാക്ക്ഫൂട്ട് ഗെയിം ആവശ്യമുണ്ടായിരുന്നു.

എന്നും സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ ഒരാള്‍ക്കും സാധിക്കില്ല. 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള യാത്ര സഞ്ജു ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. എം.എസ് ധോനിയുടെ പിന്‍ഗാമിയാകാന്‍ അയാള്‍ സ്വയം തയ്യാറെടുത്തുകഴിഞ്ഞിരിക്കുന്നു!

ലഖ്‌നൗവിലെ സഞ്ജുവിന്റെ ഇന്നിംഗ്‌സ് കണ്ടപ്പോള്‍ ധോനിയെ ഓര്‍മ്മവന്നിരുന്നു. ധോനി ക്രീസിലുള്ളപ്പോള്‍ അവസാന പന്തുവരെ എതിര്‍ടീം ആശ്വസിക്കാറില്ല. അത്തരമൊരു ഇംപാക്റ്റ് തന്നെയാണ് സഞ്ജുവും ഉണ്ടാക്കിയത്. ടോപ് ഓര്‍ഡര്‍ ബാറ്ററായി വന്ന് ഫിനിഷറായി പരിണമിച്ച ധോനിയുടെ പാതയിലൂടെയാണ് സഞ്ജുവിന്റെയും പ്രയാണം!

സഞ്ജുവിനുമുമ്പില്‍ ഒരുപാട് പ്രതിബന്ധങ്ങളുണ്ട്.

പ്രതിഭ തെളിയിക്കാന്‍ ആവശ്യത്തിന് അവസരങ്ങള്‍ നല്‍കാത്ത സെലക്ടര്‍മാര്‍...
അയാള്‍ പരാജയപ്പെട്ടാല്‍ പുച്ഛിക്കാനും ട്രോളുകള്‍ ഉണ്ടാക്കാനും കാത്തിരിക്കുന്ന വിരോധികള്‍...
സഞ്ജുവിന് പരിചയമില്ലാത്ത പൊസിഷന്‍ നല്‍കിയ മാനേജ്‌മെന്റ്...

പക്ഷേ ദുര്‍ബലനാക്കാന്‍ ശ്രമിച്ചാല്‍ സഞ്ജു കൂടുതല്‍ കരുത്തനാകും. ചിറകുകള്‍ അരിഞ്ഞുകളഞ്ഞാലും അയാള്‍ പറന്നുയരും!

ബൈബിളില്‍ ഒരു വാചകം കൂടി പറയുന്നുണ്ട്. കരുത്ത് നഷ്ടപ്പെട്ടതിനുശേഷമാണ് സാംസന്‍ ഏറ്റവും കൂടുതല്‍ പ്രതിയോഗികളെ അമര്‍ച്ച ചെയ്തത്...!

സെലക്ടര്‍മാര്‍ കൊട്ടിയടച്ച വാതില്‍ തകര്‍ക്കാന്‍ സഞ്ജുവിന് ഒരു കൈ മതി. ബലിഷ്ഠമായ ആ വലതുകൈ മാത്രം മതി...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (27 minutes ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (37 minutes ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (2 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (2 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (3 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (4 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (5 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (5 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (6 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (6 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (6 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (6 hours ago)

Malayali Vartha Recommends