Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

സെലക്ടര്‍മാര്‍ കൊട്ടിയടച്ച വാതില്‍ തകര്‍ക്കാന്‍ സഞ്ജുവിന് ഒരു കൈ മതി. ബലിഷ്ഠമായ ആ വലതുകൈ..സഞ്ജുവിനെ പ്രശംസകൊണ്ടു മൂടുകയാണ് ലെജന്ററി താരങ്ങളും ആരാധകരും

07 OCTOBER 2022 06:30 PM IST
മലയാളി വാര്‍ത്ത

അവസാന ഓവര്‍ തുടങ്ങുന്ന സമയത്ത് ഞാന്‍ ഭയചകിതനായിരുന്നു. സഞ്ജു സാംസന് ഒരോവറില്‍ 36 റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ശേഷിയുണ്ട്. അയാള്‍ അസാധാരണമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. ഇന്ത്യ ജയിക്കുമോ എന്ന് പോലും ഞാന്‍ പേടിച്ചു...!'' ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം അവസാനിച്ചതിനുപിന്നാലെ ഡെയില്‍ സ്റ്റെയ്ന്‍ പറഞ്ഞ വാക്കുകളാണിത്. ചരിത്രത്തിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായ സ്റ്റെയ്‌ന്റെ ഈ പ്രശംസ തന്നെയാണ് സഞ്ജുവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 6 പന്തുകളില്‍ 30 റണ്‍സാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബോളിങ്ങ് ടീം തോല്‍ക്കണമെങ്കില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. പക്ഷേ ബോളറായ ഷംസിയുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു. പ്രോട്ടിയാസ് സ്‌കിപ്പര്‍ ബവൂമ തിരക്കിട്ട് ഫീല്‍ഡ് സെറ്റ് ചെയ്യുന്നുണ്ടായിരുന്നു. കളി കണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ ജയപ്രതീക്ഷ കൈവിട്ടിരുന്നില്ല. കാരണം ക്രീസില്‍ സഞ്ജുവുണ്ടായിരുന്നു!

ഷംസി അറിയാവുന്ന വിദ്യകളെല്ലാം പരീക്ഷിച്ചുനോക്കി. ഷോര്‍ട്ട്‌ബോളുകള്‍ ഫലിക്കാതെ വന്നപ്പോള്‍ ഫുള്‍ലെങ്ത്ത് ഡെലിവെറികള്‍ എറിഞ്ഞു. ബൗണ്ടറി കാവലിന് ആവശ്യത്തിന് ഫീല്‍ഡര്‍മാരെ വിന്യസിച്ചു. എന്നിട്ടും റണ്‍സ് ഒഴുകിക്കൊണ്ടിരുന്നു!

ഫീല്‍ഡിലെ ഗ്യാപ്പുകളിലൂടെ സഞ്ജു ബൗണ്ടറികള്‍ സൃഷ്ടിച്ചെടുത്തു. ആദ്യം പുള്‍ ഷോട്ടുകള്‍ കളിച്ചു. പിന്നീട് ക്രീസില്‍നിന്ന് പുറത്തുചാടി സ്‌ട്രെയിറ്റ് ബൗണ്ടറി നേടി. 20 റണ്‍സാണ് ഷംസി വഴങ്ങിയത്. പക്ഷേ ഒറ്റ ഡോട്ട്‌ബോള്‍ വന്നാല്‍ ദക്ഷിണാഫ്രിക്ക ജയിക്കും എന്ന സാഹചര്യം ഉണ്ടായിരുന്നതിനാല്‍ സഞ്ജു തോറ്റുപോയി.

ബൈബിള്‍ വായിച്ചാല്‍ ഒരു സാംസനെ കാണാം. നീണ്ട തലമുടിയായിരുന്നു അയാളുടെ കരുത്ത്. മുടി പോയതിനുശേഷം ശക്തി ക്ഷയിച്ച സാംസനെ ശത്രുക്കള്‍ കാരാഗൃഹത്തിലാക്കുന്നുണ്ട്. പക്ഷേ സാംസന്റെ മരണം പോലും വീറുറ്റതായിരുന്നു. വലിയൊരു കെട്ടിടം ഇടിച്ചുതകര്‍ത്തതിനുശേഷമാണ് സാംസന്‍ അന്ത്യശ്വാസം വലിക്കുന്നത്. ആ നേരത്ത് മൂവായിരത്തോളം എതിരാളികളെ അയാള്‍ വകവരുത്തുന്നുമുണ്ട്...!

മലയാളികളുടെ സ്വന്തം സാംസന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അയാളുടെ കരുത്തായിരുന്ന സഹ ബാറ്റര്‍മാരെല്ലാം കൂടാരത്തില്‍ തിരിച്ചെത്തിയിരുന്നു. പിച്ച് ബോളര്‍മാര്‍ക്ക് അനുകൂലവുമായിരുന്നു. എന്നിട്ടും സഞ്ജു അവസാനം വരെ പൊരുതി.

പണ്ട് ഇയന്‍ ബിഷപ്പ് സഞ്ജുവിനെപ്പറ്റി പറഞ്ഞത് ഓര്‍മ്മയില്ലേ

''Samson by name ; Samson by nature...!''

സഞ്ജു ക്രീസിലെത്തിയ സമയത്ത് ഇന്ത്യയ്ക്ക് ഏതാണ്ട് 200 റണ്ണുകള്‍ ആവശ്യമായിരുന്നു. റിക്വയേഡ് റണ്‍റേറ്റ് ഒമ്പതിന്റെ പരിസരത്തായിരുന്നു. നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു. സഞ്ജുവിനുമുമ്പേ ബാറ്റ് ചെയ്ത കളിക്കാരുടെ സമീപനം തീര്‍ത്തും നെഗറ്റീവ് ആയിരുന്നു.

ഇതൊന്നും സഞ്ജുവിനെ ബാധിച്ചില്ല. ഷംസിയെ സിക്‌സറടിച്ചാണ് അയാള്‍ ആരംഭിച്ചത്! അത്രയ്ക്കുണ്ടായിരുന്നു ചങ്കൂറ്റം!

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അതൊരു ആനമണ്ടത്തരമായിരുന്നു എന്ന് സെലക്ടര്‍മാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം. വെയ്ന്‍ പാര്‍നെല്‍,ലുങ്കി എങ്കിടി തുടങ്ങിയവര്‍ക്കെതിരെ സഞ്ജു പുറത്തെടുത്ത പുള്ളുകളും കട്ടുകളും എത്ര ചേതോഹരമായിരുന്നു! ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഞ്ജുവിന്റെ ആ ബാക്ക്ഫൂട്ട് ഗെയിം ആവശ്യമുണ്ടായിരുന്നു.

എന്നും സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ ഒരാള്‍ക്കും സാധിക്കില്ല. 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള യാത്ര സഞ്ജു ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. എം.എസ് ധോനിയുടെ പിന്‍ഗാമിയാകാന്‍ അയാള്‍ സ്വയം തയ്യാറെടുത്തുകഴിഞ്ഞിരിക്കുന്നു!

ലഖ്‌നൗവിലെ സഞ്ജുവിന്റെ ഇന്നിംഗ്‌സ് കണ്ടപ്പോള്‍ ധോനിയെ ഓര്‍മ്മവന്നിരുന്നു. ധോനി ക്രീസിലുള്ളപ്പോള്‍ അവസാന പന്തുവരെ എതിര്‍ടീം ആശ്വസിക്കാറില്ല. അത്തരമൊരു ഇംപാക്റ്റ് തന്നെയാണ് സഞ്ജുവും ഉണ്ടാക്കിയത്. ടോപ് ഓര്‍ഡര്‍ ബാറ്ററായി വന്ന് ഫിനിഷറായി പരിണമിച്ച ധോനിയുടെ പാതയിലൂടെയാണ് സഞ്ജുവിന്റെയും പ്രയാണം!

സഞ്ജുവിനുമുമ്പില്‍ ഒരുപാട് പ്രതിബന്ധങ്ങളുണ്ട്.

പ്രതിഭ തെളിയിക്കാന്‍ ആവശ്യത്തിന് അവസരങ്ങള്‍ നല്‍കാത്ത സെലക്ടര്‍മാര്‍...
അയാള്‍ പരാജയപ്പെട്ടാല്‍ പുച്ഛിക്കാനും ട്രോളുകള്‍ ഉണ്ടാക്കാനും കാത്തിരിക്കുന്ന വിരോധികള്‍...
സഞ്ജുവിന് പരിചയമില്ലാത്ത പൊസിഷന്‍ നല്‍കിയ മാനേജ്‌മെന്റ്...

പക്ഷേ ദുര്‍ബലനാക്കാന്‍ ശ്രമിച്ചാല്‍ സഞ്ജു കൂടുതല്‍ കരുത്തനാകും. ചിറകുകള്‍ അരിഞ്ഞുകളഞ്ഞാലും അയാള്‍ പറന്നുയരും!

ബൈബിളില്‍ ഒരു വാചകം കൂടി പറയുന്നുണ്ട്. കരുത്ത് നഷ്ടപ്പെട്ടതിനുശേഷമാണ് സാംസന്‍ ഏറ്റവും കൂടുതല്‍ പ്രതിയോഗികളെ അമര്‍ച്ച ചെയ്തത്...!

സെലക്ടര്‍മാര്‍ കൊട്ടിയടച്ച വാതില്‍ തകര്‍ക്കാന്‍ സഞ്ജുവിന് ഒരു കൈ മതി. ബലിഷ്ഠമായ ആ വലതുകൈ മാത്രം മതി...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (2 minutes ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (28 minutes ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (38 minutes ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (55 minutes ago)

ഓണവിപണിയിൽ കുടുംബശ്രീ നേടിയത് കോടികൾ...  (1 hour ago)

  പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാൾ വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥൻ  (1 hour ago)

പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം പിരിക്കില്ല  (1 hour ago)

കുവൈത്ത്‌ കെഎംസിസി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (2 hours ago)

12 രാശികളുടെയും പൂർണ്ണ ചന്ദ്രരാശിഫലം അറിയാം!  (2 hours ago)

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും... പരിശോധനകൾ നടത്തുന്നത് അഞ്ചം​ഗ വിദ​ഗ്ദ്ധ സമിതി  (2 hours ago)

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻറണി രാജുവിൻെറ അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണനയിൽ  (2 hours ago)

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു.  (3 hours ago)

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (10 hours ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (10 hours ago)

Malayali Vartha Recommends