Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

സെലക്ടര്‍മാര്‍ കൊട്ടിയടച്ച വാതില്‍ തകര്‍ക്കാന്‍ സഞ്ജുവിന് ഒരു കൈ മതി. ബലിഷ്ഠമായ ആ വലതുകൈ..സഞ്ജുവിനെ പ്രശംസകൊണ്ടു മൂടുകയാണ് ലെജന്ററി താരങ്ങളും ആരാധകരും

07 OCTOBER 2022 06:30 PM IST
മലയാളി വാര്‍ത്ത

അവസാന ഓവര്‍ തുടങ്ങുന്ന സമയത്ത് ഞാന്‍ ഭയചകിതനായിരുന്നു. സഞ്ജു സാംസന് ഒരോവറില്‍ 36 റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ശേഷിയുണ്ട്. അയാള്‍ അസാധാരണമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. ഇന്ത്യ ജയിക്കുമോ എന്ന് പോലും ഞാന്‍ പേടിച്ചു...!'' ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം അവസാനിച്ചതിനുപിന്നാലെ ഡെയില്‍ സ്റ്റെയ്ന്‍ പറഞ്ഞ വാക്കുകളാണിത്. ചരിത്രത്തിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായ സ്റ്റെയ്‌ന്റെ ഈ പ്രശംസ തന്നെയാണ് സഞ്ജുവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 6 പന്തുകളില്‍ 30 റണ്‍സാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബോളിങ്ങ് ടീം തോല്‍ക്കണമെങ്കില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. പക്ഷേ ബോളറായ ഷംസിയുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു. പ്രോട്ടിയാസ് സ്‌കിപ്പര്‍ ബവൂമ തിരക്കിട്ട് ഫീല്‍ഡ് സെറ്റ് ചെയ്യുന്നുണ്ടായിരുന്നു. കളി കണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ ജയപ്രതീക്ഷ കൈവിട്ടിരുന്നില്ല. കാരണം ക്രീസില്‍ സഞ്ജുവുണ്ടായിരുന്നു!

ഷംസി അറിയാവുന്ന വിദ്യകളെല്ലാം പരീക്ഷിച്ചുനോക്കി. ഷോര്‍ട്ട്‌ബോളുകള്‍ ഫലിക്കാതെ വന്നപ്പോള്‍ ഫുള്‍ലെങ്ത്ത് ഡെലിവെറികള്‍ എറിഞ്ഞു. ബൗണ്ടറി കാവലിന് ആവശ്യത്തിന് ഫീല്‍ഡര്‍മാരെ വിന്യസിച്ചു. എന്നിട്ടും റണ്‍സ് ഒഴുകിക്കൊണ്ടിരുന്നു!

ഫീല്‍ഡിലെ ഗ്യാപ്പുകളിലൂടെ സഞ്ജു ബൗണ്ടറികള്‍ സൃഷ്ടിച്ചെടുത്തു. ആദ്യം പുള്‍ ഷോട്ടുകള്‍ കളിച്ചു. പിന്നീട് ക്രീസില്‍നിന്ന് പുറത്തുചാടി സ്‌ട്രെയിറ്റ് ബൗണ്ടറി നേടി. 20 റണ്‍സാണ് ഷംസി വഴങ്ങിയത്. പക്ഷേ ഒറ്റ ഡോട്ട്‌ബോള്‍ വന്നാല്‍ ദക്ഷിണാഫ്രിക്ക ജയിക്കും എന്ന സാഹചര്യം ഉണ്ടായിരുന്നതിനാല്‍ സഞ്ജു തോറ്റുപോയി.

ബൈബിള്‍ വായിച്ചാല്‍ ഒരു സാംസനെ കാണാം. നീണ്ട തലമുടിയായിരുന്നു അയാളുടെ കരുത്ത്. മുടി പോയതിനുശേഷം ശക്തി ക്ഷയിച്ച സാംസനെ ശത്രുക്കള്‍ കാരാഗൃഹത്തിലാക്കുന്നുണ്ട്. പക്ഷേ സാംസന്റെ മരണം പോലും വീറുറ്റതായിരുന്നു. വലിയൊരു കെട്ടിടം ഇടിച്ചുതകര്‍ത്തതിനുശേഷമാണ് സാംസന്‍ അന്ത്യശ്വാസം വലിക്കുന്നത്. ആ നേരത്ത് മൂവായിരത്തോളം എതിരാളികളെ അയാള്‍ വകവരുത്തുന്നുമുണ്ട്...!

മലയാളികളുടെ സ്വന്തം സാംസന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അയാളുടെ കരുത്തായിരുന്ന സഹ ബാറ്റര്‍മാരെല്ലാം കൂടാരത്തില്‍ തിരിച്ചെത്തിയിരുന്നു. പിച്ച് ബോളര്‍മാര്‍ക്ക് അനുകൂലവുമായിരുന്നു. എന്നിട്ടും സഞ്ജു അവസാനം വരെ പൊരുതി.

പണ്ട് ഇയന്‍ ബിഷപ്പ് സഞ്ജുവിനെപ്പറ്റി പറഞ്ഞത് ഓര്‍മ്മയില്ലേ

''Samson by name ; Samson by nature...!''

സഞ്ജു ക്രീസിലെത്തിയ സമയത്ത് ഇന്ത്യയ്ക്ക് ഏതാണ്ട് 200 റണ്ണുകള്‍ ആവശ്യമായിരുന്നു. റിക്വയേഡ് റണ്‍റേറ്റ് ഒമ്പതിന്റെ പരിസരത്തായിരുന്നു. നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു. സഞ്ജുവിനുമുമ്പേ ബാറ്റ് ചെയ്ത കളിക്കാരുടെ സമീപനം തീര്‍ത്തും നെഗറ്റീവ് ആയിരുന്നു.

ഇതൊന്നും സഞ്ജുവിനെ ബാധിച്ചില്ല. ഷംസിയെ സിക്‌സറടിച്ചാണ് അയാള്‍ ആരംഭിച്ചത്! അത്രയ്ക്കുണ്ടായിരുന്നു ചങ്കൂറ്റം!

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അതൊരു ആനമണ്ടത്തരമായിരുന്നു എന്ന് സെലക്ടര്‍മാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം. വെയ്ന്‍ പാര്‍നെല്‍,ലുങ്കി എങ്കിടി തുടങ്ങിയവര്‍ക്കെതിരെ സഞ്ജു പുറത്തെടുത്ത പുള്ളുകളും കട്ടുകളും എത്ര ചേതോഹരമായിരുന്നു! ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഞ്ജുവിന്റെ ആ ബാക്ക്ഫൂട്ട് ഗെയിം ആവശ്യമുണ്ടായിരുന്നു.

എന്നും സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ ഒരാള്‍ക്കും സാധിക്കില്ല. 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള യാത്ര സഞ്ജു ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. എം.എസ് ധോനിയുടെ പിന്‍ഗാമിയാകാന്‍ അയാള്‍ സ്വയം തയ്യാറെടുത്തുകഴിഞ്ഞിരിക്കുന്നു!

ലഖ്‌നൗവിലെ സഞ്ജുവിന്റെ ഇന്നിംഗ്‌സ് കണ്ടപ്പോള്‍ ധോനിയെ ഓര്‍മ്മവന്നിരുന്നു. ധോനി ക്രീസിലുള്ളപ്പോള്‍ അവസാന പന്തുവരെ എതിര്‍ടീം ആശ്വസിക്കാറില്ല. അത്തരമൊരു ഇംപാക്റ്റ് തന്നെയാണ് സഞ്ജുവും ഉണ്ടാക്കിയത്. ടോപ് ഓര്‍ഡര്‍ ബാറ്ററായി വന്ന് ഫിനിഷറായി പരിണമിച്ച ധോനിയുടെ പാതയിലൂടെയാണ് സഞ്ജുവിന്റെയും പ്രയാണം!

സഞ്ജുവിനുമുമ്പില്‍ ഒരുപാട് പ്രതിബന്ധങ്ങളുണ്ട്.

പ്രതിഭ തെളിയിക്കാന്‍ ആവശ്യത്തിന് അവസരങ്ങള്‍ നല്‍കാത്ത സെലക്ടര്‍മാര്‍...
അയാള്‍ പരാജയപ്പെട്ടാല്‍ പുച്ഛിക്കാനും ട്രോളുകള്‍ ഉണ്ടാക്കാനും കാത്തിരിക്കുന്ന വിരോധികള്‍...
സഞ്ജുവിന് പരിചയമില്ലാത്ത പൊസിഷന്‍ നല്‍കിയ മാനേജ്‌മെന്റ്...

പക്ഷേ ദുര്‍ബലനാക്കാന്‍ ശ്രമിച്ചാല്‍ സഞ്ജു കൂടുതല്‍ കരുത്തനാകും. ചിറകുകള്‍ അരിഞ്ഞുകളഞ്ഞാലും അയാള്‍ പറന്നുയരും!

ബൈബിളില്‍ ഒരു വാചകം കൂടി പറയുന്നുണ്ട്. കരുത്ത് നഷ്ടപ്പെട്ടതിനുശേഷമാണ് സാംസന്‍ ഏറ്റവും കൂടുതല്‍ പ്രതിയോഗികളെ അമര്‍ച്ച ചെയ്തത്...!

സെലക്ടര്‍മാര്‍ കൊട്ടിയടച്ച വാതില്‍ തകര്‍ക്കാന്‍ സഞ്ജുവിന് ഒരു കൈ മതി. ബലിഷ്ഠമായ ആ വലതുകൈ മാത്രം മതി...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (19 minutes ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (1 hour ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (1 hour ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (1 hour ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (1 hour ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (2 hours ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (2 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (2 hours ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (2 hours ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (2 hours ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (2 hours ago)

കീവ് മൗനാനുവാദം നൽകി  (2 hours ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (3 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

Malayali Vartha Recommends