കരുത്ത് കാട്ടി ഇന്ത്യയുടെ ചുണക്കുട്ടികൾ; അഞ്ച് ഇന്ത്യൻ താരങ്ങൾ ഐസിസി ഇലവനില്‍
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയിലെ മിന്നും പ്രകടനത്തെ അംഗീകരിച്ച് ഐസിസി. നാല് തവണ ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഐസിസി പ്രഖ്യാപിച്ച ലോക ഇലവനിൽ അഞ്ച് ഇന്ത്യൻ താരങ്ങളാണ് ഇടം പിടിച്ചത്. എന്നാൽ ലോക ഇലവനെ നയിക്കുന്നത് ഇന്ത്യൻ നായകനല്ല. ദക്ഷിണാഫ്രിക്കന്‍ നായകന് റെയ്നാര്‍ഡ് വാന്‍ ടോന്ഡറാണ് ഐസിസി ഇലവന്റെ നായകന്.
ഇന്ത്യന്‍ നായകന് പൃഥ്വി ഷാ, ഫൈനലിൽ സെഞ്ച്വറി നേടിയ മന്‍ജോത് കല്‍റ, ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോറർ ശുഭ്മാന്‍ ഗില്‍, അനുകൂല്‍ റോയി, കമലേഷ് നഗര്‍കോട്ടി എന്നിവരാണ് ടീമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ഇവർക്ക് പുറമെ ദക്ഷിണാഫ്രിക്കയുടെ തന്നെ വിക്കറ്റ് കീപ്പര്‍ വാന്ഡ്ലി മകവേതു, ജറാള്‍ഡ് കോട്സെ എന്നിവരും ടീമിലുണ്ട്.കിവീസ് ബാറ്റ്സ്മാന് ഫിന് അലന്, പാക്കിസ്ഥാന് സ്പിന്നര്‍ ഷഹീന് അഫ്രീദി, അഫ്ഗാനിസ്ഥാന് സ്പിന്നര്‍ ഖായ്സ് അഹമ്മദ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.
എന്നാല്‍, ഓസ്ട്രേലിയയുടെ ഒരു താരവും ടീമിലെത്തിയില്ല എന്നതു ശ്രദ്ധേയമാണ്. ലോകകപ്പിലെ മികച്ച റൺ വേട്ടക്കാരാണ് ശുഭ്മാന്‍ ഗില്‍ (372), പൃഥ്വി ഷാ (261), മന്‍ജോത് കല്‍റ (252) എന്നിവർ. അനുകൂല്‍ റോയി 14 വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി.കമലേഷ് ഒമ്പതു വിക്കറ്റുകള്‍ സ്വന്തമാക്കി.
https://www.facebook.com/Malayalivartha