വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി രവീന്ദ്ര ജഡേജ
വിജയ് ഹസര ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കായി മിന്നുന്ന പ്രകടനവുമായി രവീന്ദ്ര ജഡേജ. ജാര്‍ഖണ്ഡിനെതിരെ നടന്ന മത്സരത്തിൽ ജഡേജ നേടിയ സെഞ്ച്വറി ടീമിന്റെ വിജയത്തില്‍ നിർണ്ണായക പങ്ക് വഹിച്ചു. ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം ജഡേജയുടെ പ്രകടന മികവിൽ സൗരാഷ്ട്ര അനായാസം മറികടന്നു.
ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ജഡേജ ഏകദിന, ടി20 മത്സരങ്ങളിൽ ഇന്ത്യൻ ടീമിലില്ല. സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും മികച്ച പ്രകടനം ജഡേജയുടെ തിരിച്ചുവരവ് അസാധ്യമാക്കിയിരുന്നു. ഇനി ഇന്ത്യൻ ഏകദിന, ടി20 ടീമിൽ ഇടം നേടാൻ ജഡേജയ്ക്ക് കഴിയില്ലെന്നും വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ജഡേജയുടെ അവിശ്വസനീയ പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഇഷാന്‍ കിഷന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. കിഷൻ 93 റണ്‍സെടുത്തു. അവസാന ഓവറിൽ കൂറ്റനടികളിലൂടെ സുമിത് കുമാര്‍ (57 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 64) ടീമിനെ 300 കടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പിന്നാലെ എത്തിയ പുജാരയും ജഡേജയും സൗരാഷ്ട്ര അനായാസം മുന്നോട്ട് നയിച്ചു. 44 റണ്‍സെടുത്ത പൂജാര ഇടയ്ക്കു മടങ്ങിയെങ്കിലും ചിരാഗ് ജാനി (59), അര്‍പിത് വാസവദ (36) എന്നിവരെ കൂട്ട് പിടിച്ച് ജഡേജ സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചു.
https://www.facebook.com/Malayalivartha