ത്രിരാഷ്ട്ര ട്വന്റി 20ക്ക് ഇന്ന് തുടക്കം ; ഇന്ത്യക്ക് അഗ്നി പരീക്ഷ , പ്രവചനാതീത സ്വഭാവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ശ്രീലങ്ക
ദേശീയ ടീമില്‍ സ്ഥിര നിയമനം ലഭിക്കാതെ പോയ ഇന്ത്യന്‍ യുവനിരക്ക് ഇന്ന് മുതല്‍ ട്വന്റി20 പരീക്ഷക്കാലം.നിധാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് വീഴുമ്പോള്‍ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരാളിയാവുന്നത് ശ്രീലങ്ക.
രോഹിത് ശര്‍മയുടെ കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീമിൽ 15 പേരില്‍ എട്ട് പേരും 26 വയസ്സില്‍ താഴെയുള്ളവര്‍. 18 വയസ്സുകാരന് വാഷിങ്ടണ്‍ സുന്ദറും 20കാരന് ഋഷഭ് പന്തു, മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെല്ലാം ടീമിലെ പുലിക്കുട്ടികൾ. വിരലിലെണ്ണാവുന്ന മത്സര പരിചയം മാത്രമെ ഇവരില്‍ പലര്‍ക്കുമുള്ളൂ. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്ന എന്നിവര്‍ മാത്രമാണ് സീനിയര്‍ തസ്തികയിലുള്ളത്. കുറച്ചു നാളായി ഇന്ത്യന്‍ ബൗളിങ് നിരയുടെ നട്ടെല്ലായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങിയവരൊന്നുമില്ലാതെ കളത്തിലിറങ്ങുന്ന പേസ് ബൗളര്‍മാരാണ് യഥാര്‍ഥ വെല്ലുവിളി നേരിടുന്നത്.
ട്വന്റി20യുടെ പ്രവചനാതീത സ്വഭാവത്തില്‍ പ്രതീക്ഷയര്പ്പിച്ചാണ്ശ്രീലങ്ക ഇറങ്ങുന്നത്. പരിക്കേറ്റ് ഗുണരത്നെ, മാത്യൂസ്, മധുശങ്ക എന്നിവര്‍ പുറത്തായതിനാല്‍ ഭാരം മുഴുവന്‍ ദിനേശ് ചണ്ഡിമലിന്റെ തോളിലാണ്. ശ്രീലങ്കന്‍ സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നിധാസ് ട്രോഫി എന്ന പേരില്‍ ടൂര്‍ണമന്റ് നടത്തുന്നത്.
രോഹിത് ശർമ്മ ക്യാപ്റ്റനായ ടീമിൽ , ധവാന്, രാഹുല്‍, റെയ്ന, പാണ്ഡേ, കാര്‍ത്തിക്, ഹൂഡ, വാഷിങ്ടണ്‍, ചഹല്‍, അക്സാര്‍, വിജയ് ശങ്കര്‍, ഷര്‍ദുല്‍, ഉനാദ്കഡ്, സിറാജ്, ഋഷഭ് പന്ത് എന്നിവരാണ് ടീം ഇന്ത്യയിൽ കളിക്കുന്ന മറ്റു താരങ്ങൾ .
ചണ്ഡിമല്‍, ലക്മല്‍, തരംഗ, ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ജീവന് മെന്‍ഡിസ്, കുശാല്‍ പെരേര, തിസര പെരേര, ജനിത് പെരേര, ഷനക, ഉഡാന, ധനഞ്ജയ ഡിസില്‍വ, അഖില ധനഞ്ജയ, അപോണ്‍സോ, പ്രദീപ്, ചമീര എന്നിവരാണ് ടീം ശ്രീലങ്ക.
https://www.facebook.com/Malayalivartha